മദ്രസ വിദ്യാർത്ഥികളെ നിരന്തരം പീഡിപ്പിക്കുന്ന ഷെമീർ ഷെഫിക്കിനെ സംരക്ഷിക്കുന്നവരെ നിയമത്തിൻ്റെ മുൻപിൽ കൊണ്ടു് വരണം

മദ്രസ വിദ്യാർത്ഥികളെ നിരന്തരം പീഡിപ്പിക്കുന്ന ഷെമീർ ഷെഫിക്കിനെ സംരക്ഷിക്കുന്നവരെ നിയമത്തിൻ്റെ മുൻപിൽ കൊണ്ടു് വരണം
ചങ്ങനാശ്ശേരി: മദ്രസയിൽ വിദ്യാഭ്യാസത്തിനായി വരുന്ന കുരുന്നു ബാല്യങ്ങളെ പ്രകൃതി വിരുദ്ധ പീഡനങ്ങൾക്ക് വിധേയമാക്കി അവരെ ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്ന നിരന്തര ശല്യക്കാരനായ ഷമീർ ഷെയ്ക്ക് എന്ന ആളെ സംരക്ഷിക്കുന്നവർക്കെതിരെ നടപടി എടുക്കണമെന്ന് മനുഷ്യാവകാശ സംഘടനയായ ചൈൽഡ് പ്രൊട്ടക്ഷൻ മൂവ്മെൻ്റ് സർക്കാരിൻ്റെ വിവിധ തലങ്ങളിലേക്ക് പരാതികൾ നൽകി, ആഗസ്റ്റ് 28ന് മദ്രസയിൽ പഠിക്കാൻ വന്ന പിഞ്ചു കുട്ടിയെ പീഡിപ്പിച്ചത് സംബന്ധിച്ച് അറിവ് ലഭിച്ച മാതാപിതാക്കളും ചൈൽഡ് ലൈൻ അധികാരികളും പോലിസിൽ വിവരമറിയിച്ചിട്ടും ചങ്ങനാശ്ശേരി പോലീസിലെ ചിലർ ഈ പരാതിയെ ഗൗരവത്തിലെടുക്കാതെ പീഡനക്കാരനെ വി.ഐ, പി.യായ് പരിഗണിച്ച് സംരക്ഷിക്കുകയായിരുന്നു എന്നാണ് പരാതി, ഇയാളുടെ മുൻ ചെയ്തികൾ പരിശോധിച്ചാൽ കുട്ടികളോടു് നീചമായി പ്രവർത്തിക്കുന്ന വൈകൃത സ്വഭാവക്കാരനാണെന്ന് പലരും പോലീസിന് അറിവ് കൊടുത്തിരുന്നതായി പറയുന്നു.ഇയാൾക്ക് കൃത്യമായ ചികിത്സയും, തക്കതായ ശിക്ഷയും ഉറപ്പാക്കി ഇനിയും മറ്റ് കുട്ടികൾക്ക് ഇത്തരം ദുരനുഭവം ഉണ്ടാകാതെയിരിക്കാനും, ഉയർന്ന ഉദ്യോഗസ്ഥൻമാരെ പ്രസ്തുത കേസ് അന്വേഷണ ചുമതല ഏല്പിക്കണമെന്നും മനുഷ്യാവകാശ സംഘടന മുഖ്യമന്ത്രിക്കും, സംസ്ഥാന പോലീസ് മേധാവിക്കും നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു,