തലാഖ്-ഇ-ഹസന്‍ പ്രകാരമുള്ള വിവാഹമോചനത്തില്‍ പ്രഥമ ദൃഷ്ട്യ ഔചിത്യക്കുറവില്ലെന്ന് സുപ്രീം കോടതി

തലാഖ്-ഇ-ഹസന്‍ പ്രകാരമുള്ള വിവാഹമോചനത്തില്‍ പ്രഥമ ദൃഷ്ട്യ ഔചിത്യക്കുറവില്ലെന്ന് സുപ്രീം കോടതി

ഡല്‍ഹി : തലാഖ്-ഇ-ഹസന്‍ പ്രകാരമുള്ള വിവാഹമോചനത്തില്‍ പ്രഥമ ദൃഷ്ട്യ ഔചിത്യക്കുറവില്ലെന്ന് സുപ്രീം കോടതി. തലാഖ്-ഇ-ഹസനും മുത്തലാഖും ഒന്നല്ല. പുരുഷന്മാര്‍ക്ക് തലാഖ്-ഇ-ഹസന്‍ പ്രകാരം വിവാഹമോചനം ചെയ്യാനാകുന്നതുപോലെ സ്ത്രീകള്‍ക്ക് ഖുല്‍അ് (ഖുല) പ്രകാരം വിവാഹമോചനം നേടാനാകുമെന്നും കോടതി നിരീക്ഷിച്ചു. തലാഖ്-ഇ-ഹസന്‍ ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് മാധ്യമ പ്രവര്‍ത്തകയായ ബേനസീര്‍ ഹീന അഭിഭാഷകന്‍ അശ്വനികുമാര്‍ ദുബെ മുഖേന സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതി നിരീക്ഷണം. സ്ത്രീധനം നല്‍കാന്‍ കുടുംബം വിസമ്മതിച്ചതിനെ തുടര്‍ന്ന് ഏപ്രില്‍ 19 ന് വിവാഹ മോചനം നേടിയെന്ന് ഹര്‍ജിക്കാരി ആരോപിച്ചു. എന്നാല്‍ ഖുല വഴി സ്ത്രീകള്‍ക്കും സമാനമായ മാര്‍ഗ്ഗമുണ്ടെന്ന് വാദം കേള്‍ക്കുന്നതിനിടയില്‍ കോടതി വ്യക്തമാക്കി. മെഹറിനും മുകളില്‍ പണം നല്‍കിയാല്‍ ഹര്‍ജിക്കാരി വിവാഹ മോചനത്തിന് തയ്യാറാവുമോയെന്ന് കോടതി ചോദിച്ചു. ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ ഹര്‍ജിക്കാരിയുടെ അടിഭാഷകനോട് കോടതി ആവശ്യപ്പെട്ടു. കേസില്‍ കൂടുതല്‍ വാദം കേള്‍ക്കാന്‍ ആഗ. 29 ലേക്ക് മാറ്റി