വേദാനന്ദ സ്വാമികളുടെ വിയോഗം, ഹിന്ദു സമാജത്തിന് തീരാ നഷ്ട്രം .
രണ്ടാം തിയതി രാവിലെ മഹാസമാധി പ്രാപിച്ച സംപൂജ്യ വേദാനന്ദസ്വാമികളുടെ വിയോഗം ഹിന്ദുസമാജനത്തിനു് വലിയ നഷ്ടമാണ്, സ്വാമികൾ വിശ്വ പ്രസിദ്ധ സന്യാസി വര്യനും ഗീതാ പ്രചാരകനുമായിരുന്ന പൂജ്യ ചിന്മയാനന്ദ സ്വാമികളുടെ കേരളത്തിൽ നിന്നുള്ള മൂന്ന് പേരടങ്ങിയ ആദ്യ ബാച്ച് സന്യാസിസംഘത്തിലെ അവസാന സന്യാസിവര്യനാണ് ,RSS സ്വാധീനമേഖലയിൽ ജനിച്ചുവളർന്ന സ്വാമികൾ ചിന്മയ മിഷനിൽ നിന്നു് വിട്ട് സ്വതന്ത്രനായി സമൂഹത്തിൽ പ്രവർത്തിക്കാൻ താല്പര്യം പ്രകടിപ്പിക്കുകയും ഗുരു അതനുവദിക്കുകയുമുണ്ടായി,
പൂജ്യ ചിന്മയാനന്ദജിക്ക് തൊടുപുഴ കുമാരമംഗലത്തു് ഒരു ഭക്തകുടുംബം സമർപ്പിച്ച രണ്ട് ഏക്കർ സ്ഥലവും അവരുടെ കുടുംബക്ഷേത്രവും സ്വാമികൾ ശിക്ഷ്യനായ വേദാനന്ദസ്വാമികൾക്ക് നല്കി അനുഗ്രഹിക്കുകയും അവിടെ കേന്ദ്രമാക്കി പ്രവർത്തിക്കാനാവശ്യപ്പെടുകയുമുണ്ടായി, അതനുസരിച്ച് അവിടെ കേന്ദ്രമാക്കി, ഒരു പതിറ്റാണ്ടിനുള്ളിൽ ഹിന്ദു സാമാജത്തിൽ വലിയ ഐക്യവും ക്ഷേമവും കൈവരിക്കാൻ സ്വാമി അവരെ പ്രാപ്തരാക്കി, എല്ലാ സംഘ പരിവാർ സംഘടനകളും ഹിന്ദുസ്ഥാപനങ്ങളും ഇക്കാലത്തു് തൊടുപുഴ മേഖലയിൽ ശക്തി പ്രാപിച്ചു, ഏതാനും ശിക്ഷ്യരും ദീക്ഷിതരായി സ്വാമി കളെ സഹായിക്കാനുണ്ടായി,
മാർഗദർശകമണ്ഡലവും വിശ്വഹിന്ദു പരിഷത്തും വേദാനന്ദസ്വാമികളുടെ പ്രധാന പ്രവർത്തന മണ്ഡലമായിരുന്നു, നാം ഇന്ന് കാണുന്ന സന്യാസിമാരുടെ മാർഗ്ഗദർശകമണ്ഡലത്തിന് സ്വാമികളുടെ സംഭാവന വളരെ വലുതാണു്, നിരന്തരമായ യാത്രകളും സംമ്പർക്കങ്ങളും യോഗങ്ങളും സ്വാമികൾ അതിനു വേണ്ടി ചെയ്തിട്ടുണ്ട്, നിരവധി വർഷങ്ങൾ മാർഗദർശകമണ്ഡലത്തിൻ്റെ കൺവീനറായും പ്രസിഡൻ്റായുമൊക്കെ സ്വാമികൾ പ്രവർത്തിച്ചു, അയോദ്ധ്യാപ്രക്ഷോഭത്തിൻ്റെ കാലഘട്ടത്തിൽ സന്യാസിമാരെ സംയോജിപ്പിക്കുന്നതിനും പ്രക്ഷോഭ പരിപാടികൾക്ക് നേതൃത്വം നല്കുന്നതിനും വർഷത്തിലൊരിക്കലെങ്കിലും കേരളത്തിലെ സന്യാസിസംഘവുമായി കേന്ദ്രീയ മാർഗ്ഗദർശക് മണ്ഡലം യോഗങ്ങളിലും ദേശീയ പ്രക്ഷോഭങ്ങളിലും സ്വാമികളുടെ നേതൃത്വലാണ് പങ്കെടുത്തിരുന്നത്, കേരളത്തിലെ മാർഗദർശകമണ്ഡലത്തിൻ്റെ വാർഷിക സമ്മേളനങ്ങൾക്ക് മുന്നോടിയായി വർഷത്തിലൊരിക്കൽ ഒരു മാസം നീണ്ടു നില്ക്കുന്ന സമ്പർക്ക പരിപാടികൾ ആശ്രമങ്ങളിലേക്കു് നടന്ന് വന്നിരുന്നു, ഈ സമ്പർക്ക യജ്ഞത്തിൽ പൂർണ സമയവും സ്വാമിജിയും ഒപ്പമുണ്ടായിരുന്നു, അക്കാലങ്ങളിൽ കേരളത്തിലെ സന്യാസിമാർ സംഘപരിവാർ സംഘടനകളുമായി അത്ര സഹകരണത്തിലായിരുന്നില്ല, ഇന്ന് സന്യാസിമാരുടെ സാമൂഹ്യ ഐക്യം സം- പൂർണമാണ്, അങ്ങിനെയുള്ള പ്രയത്നങ്ങളില്ലാതെ തന്നെ സന്യാസിമാർ ഒരുമിച്ച് വരുന്നുണ്ട്, ഈ പ്രയത്ന സാഫല്യത്തിനു് വേദാനന്ദസ്വാമികൾ വലിയ പ്രയത്നo നടത്തിയിട്ടുണ്ട്,
വേദാനന്ദസ്വാമികൾ പൂജ്യ ജ്ഞാനാനന്ദ സ്വാമികളെപ്പോലെ വലിയ വിരക്തനായിരുന്നു, ഇടയ്ക്കിടക്ക് അദ്ദേഹം ആർജിച്ച സമ്പത്തും സൗകര്യങ്ങളും ഉപേക്ഷിച്ച് പോകുന്ന ശീലം അവസാനം വരെ സ്വാമികൾക്കുണ്ടായിരുന്നു,
1994 ൽ തൊടുപുഴ കുമാരമംഗലത്തുള്ള രണ്ടേക്കർ സ്ഥലവും ക്ഷേത്രവും ആശ്രമവും വിശ്വഹിന്ദു പരിഷത്തിനു് ദാനം നല്കി സ്വാമി ക ൾ
പത്തനംതിട്ടയിലേയ്ക്ക് പ്രവർത്തന ക്ഷേത്രം മാറ്റി, അവസാനം ഏതാനും വർഷം മുൻപ് കോട്ടയം പെരുവയിലുള്ള സ്ഥലവും ആശ്രമവും ഉപേക്ഷിച്ചാണ് പരമദരിദ്രയായ സ്വന്തം ശിക്ഷ്യ യുടെ കൂടെ താമസിക്കാനായി സ്വാമി ക ൾ കൂരോപ്പടയിൽ എത്തിയത്, പല സമയങ്ങളിൽ വിശ്വഹിന്ദു പരിഷത്തും മാർഗ്ഗദർശകമണ്ഡലവും സ്വാമികളെ സഹായിക്കാൻ സന്നദ്ധത അറിയിക്കുകയുണ്ടായി സാമ്പത്തിക സഹായങ്ങളൊന്നും സ്വാമി ക ൾ സ്വീകരിച്ചില്ല, അദ്ദേഹത്തിനു് ലഭിക്കുന്ന ചെറിയ പെൻഷൻ തുക കൊണ്ട് കാലം കഴിച്ചു, ഇന്നത്തെക്കാലത്തു് ഹൈടെക് ജീവിതം നയിക്കുന്ന നമ്മളിൽ നിന്നൊക്കെ തികച്ചും ഭിന്ന നായിരുന്നു സ്വാമികൾ, വർഷങ്ങളായി ഈ അവസ്ഥയിൽ രോഗാവസ്ഥയിലുള്ള സ്വാമികളെ വളരെ ഭക്തിയോടെ ശ്രദ്ധയോടെ പരിചരിച്ചുവന്ന ഭാഗ്യശാലിയയ സ്വാമിനി ശാദര പ്രിയാനന്ദക്കും പ്രണാമങ്ങൾ,
സ്വാമികളുടെ ജീവിതം സഫലമാണ് ധന്യമാണ് എന്നുള്ളതിൽ എനിക്ക് സംശയലേശമില്ല,
സ്വാമികളുടെ പദതാരിൽ പ്രണാമങ്ങളർപ്പിച്ചു കൊണ്ട് നിർത്തുന്നു,
സ്വാമി ഋതാനന്ദപുരി,
ധർമ്മാചാര്യ സമ്പർക്ക പ്രമുഖ്
Comments (0)