സ്വഛ് ഭാരത് ഫണ്ടിൽ കോടികളുടെ വെട്ടിപ്പ് നടത്തി കൊച്ചിൻ പോർട്ട് ട്രസ്റ്റ്

സ്വഛ് ഭാരത് ഫണ്ടിൽ കോടികളുടെ വെട്ടിപ്പ് നടത്തി കൊച്ചിൻ പോർട്ട് ട്രസ്റ്റ്
സ്വഛ് ഭാരത് ഫണ്ടിൽ കോടികളുടെ വെട്ടിപ്പ് നടത്തി കൊച്ചിൻ പോർട്ട് ട്രസ്റ്റ്
കൊച്ചി: ഇൻഡ്യാ രാജ്യത്തിൻ്റെ പ്രധാനമന്ത്രി, ശ്രീ നരേന്ദ്ര മോദിയുടെയും ബി.ജെ.പി, സർക്കാരിൻ്റെയും ജനക്ഷേമ പ്രവർത്തനങ്ങളിൽ വളരെ ശ്രദ്ധേയമായ പദ്ധതികളിൽ ഒന്നായ, ലോകരാജ്യങ്ങൾ പോലും പ്രകീർത്തിച്ചതും പിൻതുടരുന്നതുമായ സ്വഛ് ഭാരത് പദ്ധതിയുടെ വിജയത്തിനായ് കോടാനുകോടി രൂപയാണ് രാജ്യത്ത് വിവിധ സർക്കാർ ഏജൻസികൾ വഴി ചിലവാക്കി കൊണ്ടിരിക്കുന്നത്, കേന്ദ്ര സർക്കാരിൻ്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളായ ഫാക്റ്റ്, ബി.എസ്, എൻ, എൽ,, ഐ.ആർ, ഇ,, കൊച്ചിൻ ഷിപ് യാർഡ്, കൊച്ചിൻ പോർട്ട് ട്രസ്റ്റ് എന്നിവക്കെല്ലാം ഈ പദ്ധതി പ്രകാരം നൽകിയത് ശത കോടികളാണ്, എന്നാൽ കൊച്ചിൻ പോർട്ട് ട്രസ്റ്റ് സ്വഛ് ഭാരത് പദ്ധതിക്കായ് ലഭിച്ച തുക ചിലവാക്കിയത് കൃത്യമായി ചില "വായി "ൽ പോയിക്കഴിഞ്ഞു എന്നതാണ് കണക്കുകൾ സൂചിപ്പിക്കുന്നത്,,സ്വച്ച് ഭാരത് പദ്ധതി എന്നത് കൊണ്ട് വിവക്ഷിക്കുന്നത് എന്താണെന്ന് കൃത്യമായ മാനുവൽ തയ്യാറാക്കി നൽകിയിട്ടുള്ളതാണ്, "സ്വഛ് ഭാരത്, ബൈ 2019, ദ മെയിൻ ഒബ്ജക്ടീവ്സ് ഓഫ് ദ SB M( G) ആർ അസ് അണ്ടർ, എന്നതിൽ വളരെ വ്യക്തമായി പറയുന്നുണ്ട്, എന്നാൽ ഇത് സംബന്ധിച്ചുള്ള അഴിമതി വെളിച്ചത്തു കൊണ്ട് വരികയും കേന്ദ്ര സർക്കാരിനെ ഇതിൽ പോർട്ട് ട്രസ്റ്റിലെ ചില ഉദ്യോഗസ്ഥർ നടത്തിയ തട്ടിപ്പുകളെക്കുറിച്ച് ബോധ്യപ്പെടുത്താൻ വേണ്ടി വിവരാവകാശ അപേക്ഷ നൽകി വിവരങ്ങൾ ശേഖരിച്ച "മീഡിയ മിഷൻ ഫോർ ആൻ്റി ടെറ റിസം ആൻ്റ് യൂത്ത് പ്രൊട്ടക്ഷൻ എന്ന സംഘടനക്ക് കിട്ടിയ മറുപടി ഞെട്ടിക്കുന്നതായിരുന്നു. കേന്ദ്ര സർക്കാർ നൽകിയ കോടി ക്കണക്കിന് റോഡിന് ടാറിട്ടും, മരത്തിന് പെയിൻ്റടിച്ചും ചെടികളെ സൗന്ദര്യവൽക്കരിച്ചും കോടികൾ ചില ,,വായിൽ,, ആക്കി എന്നതായിരുന്നു. പെയ്ൻ്റടിക്കാൻ 213. 19 ലക്ഷം,, ,റോഡിന് ടാറിട്ടത്, 246:47 ലക്ഷം, പുല്ല് ചെത്തിയത് 17.725 ലക്ഷം കൊതുകിനെ ഓടിക്കാൻ 12.43 ലക്ഷം, അങ്ങനെ പോകുന്നു മൊത്തം 1397.07 1 ലക്ഷം രൂപ, ഇതൊക്കെ ചെയ്യാൻ പോർട്ട് ട്രസ്റ്റിൻ്റെ സ്വന്തം പൈസ കൊണ്ട് ചെയ്യുന്നതിന് പകരം കേന്ദ്ര സർക്കാർ സ്വച് ഭാരത് വികസനത്തിന് നൽകിയ പണം ചിലവാക്കിയത് അഴിമതിയിലും സാമ്പത്തിക വെട്ടിപ്പിലും 2 സി.ബി.ഐ, , അന്വേഷണം നേരിടുന്ന വൈദ്യനാഥൻ എന്ന സിവിൽ എഞ്ചിനീയർ ഡിപ്പാർട്ട്മെൻ്റ് തലവൻ്റെ മേൽനോട്ടത്തിലുമാണ്, ഇവിടുത്തെ ചെയർപേഴ്സൺ കേരള കേഡർ ഐ, എ.എസ്, ഉദ്യോഗസ്ഥയാണെങ്കിലും ഓരോ വകുപ്പ് തലവൻമാരും പറയുന്നത് അതുപോലെ കേട്ട് "റാൻ " മുളുന്ന ആളായതുകൊണ്ടാണ് ഈ അഴിമതികൾ പുറത്ത് വരാത്തതെന്നാണ്, മറ്റൊരു വശം ഈ വെട്ടിപ്പ് പുറം ലോകം അറിയണമെങ്കിൽ " ഓഡിറ്റ് നടത്തണം അങ്ങനെയൊരു പതിവ് സ്വഛ് ഭാരത് പദ്ധതിയുടെ പേരിൽ ചില " വായി" ൽ പോയതിനെ കുറിച്ച് ഒന്നും നടന്നിട്ടില്ല നടത്തിയിട്ടില്ല ചെയർമാന് അതിന് താത്പര്യമില്ല എന്നതുമാണെന്നാണ് അതിൽ എന്താണ് താത്പര്യം എന്ന് ചോദിച്ചാൽ ചില താത്പര്യം കണ്ടേക്കാമെന്ന് ജീവനക്കാർ തന്നെ പറയുന്നു, കേന്ദ്രസർക്കാർ വികസന പദ്ധതിക്ക് വേണ്ടി നൽകിയ തുക കബളിപ്പിച്ചെടുത്തവരെ നിയമത്തിൻ്റെ മുൻപിൽ കൊണ്ട് വന്ന് കുറ്റക്കാരെ മാതൃകാപരമായ് ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് " മീഡിയ മിഷൻ ഫോർ ആൻ്റി ടെറ റിസം ആൻറ് യൂത്ത് പ്രൊട്ടക്ഷൻ കേന്ദ്ര ഷിപ്പിംങ്ങ് മന്ത്രിക്കും, ഫിനാൻസ് മന്ത്രി ക്കും പ്രധാനമന്ത്രിയും പരാതി നൽകിയതു കൂടാതെ സി, ബി.ഐ, ക്കും പരാതി നൽകിയിട്ടുണ്ട്, പോർട്ട് ട്രസ്റ്റിൽ നടക്കുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങളെ കുറിച്ച് കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തിലേക്ക് വിവിധ മേഖലകളിൽ നിന്നയക്കുന്ന പരാതികൾ പോർട്ട് ട്രസ്റ്റിലെ കേന്ദ്ര ഭരണ പാർട്ടിയിലെ യൂണിയൻ നേതാവിൻ്റെ ഒത്താശയോടെ കേന്ദ്ര മന്ത്രിയുടെ ഓഫീസിലെ മലയാളി ഉദ്യോഗസ്ഥൻ സ്ഥിരമായി ഇടപെടൽ നടത്തുകയും പരാതികൾ മുക്കിക്കളയുകയും ചെയ്യതു കൊണ്ടിരുന്നത് മീഡിയ മിഷൻ ഫോർ ആൻ്റി ടെറ റിസം ദേശീയ ചെയർമാൻ്റെ ഇടപെടലുകളെ തടർന്ന് മന്ത്രി നേരിട്ട് പ്രസ്തുത ഉദ്യോഗസ്ഥന് കർശനമായ താക്കീതും, മേലിൽ ഇത്തരം അനഭിലഷണീയമായ കാര്യങ്ങളിൽ ഇടപെടരുതെന്നും താക്കീതും നൽകിയിട്ടുണ്ട്, ക്ഷേമ പ്രവർത്തനങ്ങൾ നടത്താൻ പ്രധാനമന്ത്രിയും അത് തകിടം മറിക്കാൻ പാർട്ടിയുടെ എച്ചിലു നക്കികളായ ചില വൈറസുകളും കൂടിയാണ് ഈ രാജ്യത്തെയും പൊതുമേഖല സ്ഥാപനങ്ങളെയും, സർക്കാർ പദ്ധതികളും അട്ടിമറിക്കുന്നത്, ഇതോടൊപ്പം പോർട്ട് ട്രസ്റ്റിൽ നടക്കുന്ന വിവിധ അഴിമതികളും തട്ടിപ്പുകളും, വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ഉദ്യോഗകയറ്റം നേടിയവരെ കുറിച്ചും ജാതി തിരുത്തി പ്രധാന തസ്തികയിൽ വിലസുന്നവരെ കുറിച്ചും തുടങ്ങി നിരവധി അനഭിലഷണീയ പ്രവർത്തനങ്ങൾ നടത്തുന്ന പോർട്ട് ട്രസ്റ്റിലെ 'ഏറ്റവും ഉയർന്ന തസ്തികയിൽ ഇരിക്കുന്നവരും അവരുടെ സ്വന്ത ബന്ധുമിത്രാദികൾ കാണിക്കുന്ന അഴിമതികളും "കവർ സ്റ്റോറി " ഉടൻ പുറത്ത് കൊണ്ട് വരുന്നു.