കൊച്ചി: സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിദ്യാഭ്യാസ ആവശ്യത്തിനും ജോലികൾക്കുമായി കൊച്ചി നഗരത്തിലെത്തുന്നവരെ താമസിപ്പിക്കുന്ന ചില ഹോസ്റ്റലുകൾ അമിതവാടക വാങ്ങിയും, ശുദ്ധമായ ഭക്ഷണമോ, വെള്ളമോ, സുരക്ഷിതമായ താമസ സൗകര്യം നൽകാതെയും പീഡിപ്പിക്കുന്നതായി വ്യാപക പരാതി, TD M ഹോളിന് സമീപം സാജ് ഇൻ. എന്ന ഹോസ്റ്റൽ നടത്തുന്ന ജാസ്മിനെതിരെയാണ് നഗരത്തിലെ പ്രശസ്തമായ കോളേജിലെ മൂന്ന് വിദ്യാർത്ഥിനികൾ ഹോസ്റ്റൽ നടത്തിപ്പുകാരുടെ പീഡനം സഹിക്കവയ്യാതെ കൊച്ചി ഡപ്യൂട്ടി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയത്, താമസ ചിലവായി 7,000 രൂപ വാങ്ങിയതിന് പുറമേ 500 രൂപ GST യും കൊടുക്കണമെന്ന് പറഞ്ഞ് അധിക തുക വാങ്ങിയെങ്കിലും അതിൻ്റെ രസീത് നൽകുകയോ, GST നൽകുകയോ ചെയ്തിട്ടില്ല, മെസിൽ തയ്യാറാക്കി' വച്ചിരിക്കുന്ന ഭക്ഷണപദാർത്ഥങ്ങളിൽ കൂടി എലിയും പൂച്ചയും, പാറ്റകളും നിർബാധം കേറിയിറങ്ങി നടന്നിട്ടും ഇതു സംബന്ധിച്ച് പരാതി നൽകിയിട്ടും കോർപ്പറേഷൻ്റെ ഭക്ഷ്യപരിശോധന വിഭാഗമോ, ആരോഗ്യ വിഭാഗമോ എത്തി നോക്കാറില്ല, പരാതി ആരെങ്കിലും നൽകിയാൽ കോർപ്പറേഷനിൽ നിന്നും അതേ പരാതിയുടെ വിവരം ഹോസ്റ്റൽ ഉടമക്ക് ലഭിക്കും എന്നല്ലാതെ പരിശോധനയും പരിഹാരവും സ്വപ്നമായ് തന്നെ അവശേഷിക്കും, കോർപ്പറേഷനിലെ ഉദ്യോഗസ്ഥരെ ഭരിക്കുന്നത് ജാസ്മിൻ എന്ന ഹോസ്റ്റൽ നടത്തിപ്പുകാരിയാണെന്നാണ് മറ്റ് ഉദ്യോഗസ്ഥർ പറയുന്നത്, ഭക്ഷണത്തിൽ എലി ഓടി നടക്കുന്ന വീഡിയോ ചിത്രീകരിച്ച വിദ്യാർത്ഥിനികളെ നഗരപ്രാന്തത്തിലുള്ള ഗുണ്ടകളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയും പതിവാണ്, ഹോസ്റ്റലിൻ്റെ പ്രവർത്തനം മോശമായതിനാൽ അവിടെ നൽകിയ കോഷൻ ഡിപ്പോസിറ്റായി നൽകിയ 5000 രൂപ തിരിച്ച് ചോദിച്ചാൽ കൊടുക്കുകയില്ല എന്ന് മാത്രമല്ല കടുത്ത ഭീഷണിയാണ്, ഇത് കൊച്ചിയാണ് ഇവിടെ എന്ത് നടക്കണമെന്ന് തീരുമാനിക്കുന്നത് തങ്ങളാണെന്ന ഭീഷണിയാണ് ഹൊസ്റ്റൽ നടത്തിപ്പുകാരി പറയുന്നത്, നഗരത്തിൽ ലൈസൻസും ഇല്ലാതെയും ചട്ടങ്ങളും നിയമങ്ങളും കാറ്റിൽ പറത്തി, സ്ത്രീകൾക്ക് ഒരു സുരക്ഷിതവുമില്ലാത്ത നിരവധി ഹോസ്റ്റലുകളാണ് പ്രവർത്തിക്കുന്നത് കോർപ്പറേഷൻ ഉദ്യോഗസ്ഥർക്ക് വ്യാപകമായ കൈക്കൂലി സമ്പാദനത്തിലുള്ള മേഖലയായ് തീർന്നു, ഹോസ്റ്റലുകൾ ചില പോലീസ് ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കൻമാരും പങ്കാളികളായാണ് പല ഹോസ്റ്റലുകളും നടത്തുന്നത് ജാസ്മിനെ സംബന്ധിച്ച് കേരള പോലീസിനെ വെറും പുല്ലുപോലെയാണ് കാണുന്നത് കാരണം വേണ്ടപ്പെട്ടവർക്ക് വേണ്ടത് വേണ്ട സമയത്ത് ഇവരിൽ നിന്ന് ലഭിക്കും എന്നതുകൊണ്ടാണ്, എന്തായാലും വിദ്യാർത്ഥിനികളുടെ പരാതിക്ക് കമ്മീഷണർ ഓഫീസിൽ നിന്ന് പരിഹാരമുണ്ടാകും എന്നാണ് പ്രതീക്ഷ,
Comments (0)