പ്രാർത്ഥനയുടെ മറവിൽ കുടുംബങ്ങൾ ശിഥിലമാക്കുന്ന പാസ്റ്റർമാർ കോട്ടയത്ത് വ്യാപകം

പ്രാർത്ഥനയുടെ മറവിൽ കുടുംബങ്ങൾ ശിഥിലമാക്കുന്ന പാസ്റ്റർമാർ കോട്ടയത്ത് വ്യാപകം

കോട്ടയം: പ്രാർത്ഥനയുടെയും സുവിശേഷ പ്രചാരവേലയുടെയും മറവിൽ കുടുംബങ്ങളിൽ കടന്ന് ചെന്ന് കുടുംബ ബന്ധങ്ങളും ഭാര്യാഭർതൃബന്ധങ്ങളും തകർത്ത് സാമ്പത്തിക ചൂഷണത്തോടൊപ്പം ലൈംഗിക ചൂഷണവും ചെയ്ത് സാമൂഹ്യ അന്തരീക്ഷം തകർക്കുന്ന ചില  വിരുതൻമാരായ പാസ്റ്റർമാർ കോട്ടയത്ത് വിഹരിക്കുന്നു. പ്രധാനമായും വിദേശത്ത് ജോലി ചെയ്യുന്ന ഭർത്താക്കൻമാർ ഉള്ള വീടുകളിൽ ആശങ്കകളുമായ് ജീവിക്കുന്ന കുടുംബിനികളെയാണ് ഇവർ ലക്ഷ്യം വച്ച് പ്രാർത്ഥനയുടെ പേരിൽ ചൂഷണം ചെയ്യുന്നത് ഭാര്യമാരായ സ്ത്രീകളുടെ തലയിൽ കൈവച്ച് പ്രാർത്ഥന എന്ന് പറഞ്ഞ് കൈവച് കബളിപ്പിക്കുന്നത് ഈ കുടുംബത്തിൽ തന്നെയുള്ളവരാണ് ശത്രുക്കളെന്നും, ഭർത്താവും മറ്റൊരു സ്ത്രീയും നിങ്ങൾക്കെതിരെ പ്രവർത്തിക്കുന്നുണ്ട് എന്നു മറ്റുമുള്ള അസംഭവ്യമായ കാര്യങ്ങൾ പറഞ്ഞ് സ്ത്രീകളെ ആശയ കുഴപ്പത്തിലാക്കുന്നു. ഈ തന്ത്രം പയറ്റുന്ന പാസ്റ്റർമാർക്ക് വേദപുസ്തകത്തിലെ പത്ത് കല്പനകൾ ഈ ബാധകമല്ല അവർ സുഖലോലുപരായി ജീവിക്കാനാണ് സുവിശേഷ പ്രവർത്തനത്തനം ഉപയോഗിക്കുന്നത് ആമാശയ ദാരിദ്ര്യവും ലൈംഗിക ദാരിദ്ര്യവും തീർക്കുന്നതിനായ് നല്ല നിലയിൽ ജീവിക്കുന്ന പല കുടുംബങ്ങളെയും ശിഥിലീകരിച്ച് സ്വയം പുഷ്ടിപ്പെടുകയാണ്, ഇക്കൂട്ടർ പലരും സ്വന്തം സഭ തന്നെ ഉണ്ടാക്കി സഭാപ്രവർത്തനത്തിനെന്ന പേരിൽ വിശ്വാസികൾ നൽകുന്ന അംശാദായങ്ങൾ സ്വന്തം പേരിലാക്കി ഭൂമികൾ വാങ്ങി കെട്ടിടങ്ങൾ പണിയുന്നു. പ്രാർത്ഥനാ ഹാൾ എന്ന് പറഞ്ഞു പണിയുന്നവ സ്വന്തം പേരിലാക്കി വീടായി ഉപയോഗിക്കുന്നു. ദശാംശം എന്ന പേരിൽ വിദേശത്ത് നിന്ന് ചൂഷണം ചെയ്ത് വാങ്ങുന്ന രൂപ സ്വന്തം മക്കളെ ഡോക്ടർമാരാക്കാനും മറ്റും ചിലവാക്കുന്നു. സാധുക്കളായ സ്ത്രീ കളുടെ ഭർത്താക്കൻമാർ വിദേശത്താണെങ്കിൽ പല കള്ള കഥകളും പറഞ്ഞ് അവരെ വശത്താക്കി സ്വന്തം ഞരമ്പുരോഗം തീർക്കാൻ ഉപയോഗിക്കുന്നു. മേഖലകളിൽ നല്ല രീതിയിൽ പ്രേക്ഷിത വേലകൾ ചെയ്യുന്നവർക്ക് അപമാനകരമായ രീതിയിൽ പ്രവർത്തിക്കുന്ന ചില പാസ്റ്റർമാരുടെ വേഷമണിഞ്ഞ കുറുനരികൾ കോട്ടയത്ത് വ്യാപകമായി, കബളിപ്പിക്കൽ തുടരുന്നുണ്ട്