സുരേഷ് ഗോപിയെ, തേക്കിൻകാട് മൈതാനം ചുറ്റിച്ച് BJP നേതാക്കൾ, ഇത്തവണയും കുഴിയിലിറക്കുമോ?

സുരേഷ് ഗോപിയെ, തേക്കിൻകാട് മൈതാനം ചുറ്റിച്ച് BJP നേതാക്കൾ, ഇത്തവണയും കുഴിയിലിറക്കുമോ?
തൃശൂർ: തൃശൂർ ഇത്തവണയും ഇങ്ങെടുക്കുവാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോഡിയടക്കം കേന്ദ്ര നേതൃത്വം ഒന്നടങ്കം ശ്രമിച്ചുകൊണ്ടിരിക്കുമ്പോൾ കേന്ദ്രത്തിൽ നിന്ന് കിട്ടുന്ന കോടികൾ അടിച്ചുമാറ്റി ഗോപിയെ ഗോപി വരപ്പിച്ച് അപമാനിച്ച് തൃശൂരിൽ ഇനിയൊരിക്കലും വരാത്ത രീതിയിൽ ഓടിച്ചു വിടാൻ, പ്രാദേശിക നേതൃത്വത്തിലെ ചില കാലുവാരിക്കും കെ.ജെ.പിയിലെ ഉന്നതനും അടക്കം കരിങ്കാലിപ്പണി ചെയ്യുന്നതായി പാർട്ടിക്കുള്ളിൽ തന്നെ അപസ്വരം ഉയരുന്നതായി സംശയിക്കുന്നു 'തൃശൂരിൽ ഏഴു നിയമസഭാ മണ്ഡലങ്ങളിലും ശക്തമായ ഇടതു സ്വാധീനം അലയടിക്കുമ്പോഴും തൃശൂർ തേക്കിൻകാട് മൈതാനത്തിന് ചുറ്റുമുള്ള അമ്പലങ്ങളിലും പള്ളികളിലും കൊണ്ട് നടന്ന് ഇതെല്ലാം വോട്ടായിക്കഴിഞ്ഞു എന്ന് തെറ്റിദ്ധരിപ്പിച്ച് കൊണ്ട് നടക്കുകയാണ്, തൃശൂർ നഗരപരിധിക്കപ്പുറമുള്ള ശക്തമായ ഇടതുപക്ഷ സ്വാധീനമുള്ള മേഖലകളിൽ BJP യുടെ യാതൊരു വിധ പ്രവർത്തനങ്ങളും നടക്കുന്നുമില്ല നടത്തുന്നുമില്ല എന്ന യാഥാർത്ഥ്യം സുരേഷ് ഗോപി അറിയുന്നുമില്ല ചുറ്റുമുള്ള ഉപഗ്രഹങ്ങൾ അറിയിക്കുന്നുമില്ല, പിണറായി പക്ഷത്തിൻ്റെ വോട്ടുകളും സുരേഷ് ഗോപിയെയും, മോദിയേയും കാണാൻ വരുന്നവരുടെയും വോട്ടുകൾ BJP ക്ക് ഒന്നാകെ മറിഞ്ഞു കിട്ടുമെന്നുള്ള വിഢ്യാസുരൻമാരുടെ മായാലോകത്തും ഇവർ എത്തിച്ചേർന്നിരിക്കയാണ്, കൂടാതെ കിരീടവും, വാഗ്ദാനങ്ങളും നൽകി കുറച്ച് പാതിരിമാരെ സുഖിപ്പിച്ച് അവരുടെ വോട്ടും കുടി ലഭിച്ചു കഴിഞ്ഞു എന്ന സ്വപ്നവുമാണ് ഇക്കൂട്ടർക്ക്, സുരേഷ് ഗോപി രാഷ്ട്രീയക്കാരനല്ല സിനിമാക്കാരനാണ് ഞങ്ങളാണ് ഇവിടുത്തെ രാഷ്ട്രീയക്കാർ അതു കൊണ്ട് ഞങ്ങൾ പറയുന്നത് ജനങ്ങൾ കേൾക്കുമെന്ന ചിന്തയിലാണ് പ്രാദേശിക ബി.ജെ.പി നേതാക്കൾ, കുടാതെ ഇദ്ദേഹം എങ്ങാനും ജയിച്ചു വന്നാൽ പാർട്ടിയുടെ സംസ്ഥാന പ്രസിഡൻ്റ് സ്ഥാനം ഇദ്ദേഹത്തിനെ ഏല്പിക്കുമോ എന്നും ഇപ്പോഴത്തെ നേതൃത്വം ഭയക്കുന്നു., രാഷ്ട്രീയമായ ഒരു പ്രചരണവും തൃശൂർ നഗരത്തിന് പുറത്ത് സുരേഷ് ഗോപിക്ക് വേണ്ടി ഒന്നും നടത്താതെ പാർട്ടി മുന്നോട്ട് പോകുന്നത് സുരേഷ് ഗോപിയെ പരാജയപ്പെടുത്തി നാടുകടത്താൻ തന്നെയാണെന്നാണ് തൃശൂർ ലോകസഭാ മണ്ഡലത്തിലെ നിഷ്പക്ഷരായ വോട്ടർമാർ വിലയിരുത്തുന്നത്