ലുലു വിന് വേണ്ടി കൃഷി ഭൂമി നിരത്തൽ, പ്രക്ഷോഭം വ്യാപകമാക്കുന്നു.

ലുലു വിന് വേണ്ടി കൃഷി ഭൂമി നിരത്തൽ, പ്രക്ഷോഭം വ്യാപകമാക്കുന്നു.
ലുലു വിന് വേണ്ടി കൃഷി ഭൂമി നിരത്തൽ, പ്രക്ഷോഭം വ്യാപകമാക്കുന്നു.

പാലക്കാട്:  കണ്ണാടി ഗ്രാമപഞ്ചായത്തിലെകണ്ണാടി-1 വില്ലേജിൽ NH 544 ന് തെക്ക്കാഴ്ചപ്പറമ്പ് സിഗ്നൽ ജംഗ്ഷനും പാലന ആശുപത്രിയ്ക്കും ഇടയിലുള്ള നൂറോളം ഏക്കർ കൃഷിഭൂമി തണ്ണീർത്തട സംരക്ഷണ നിയമം ലംഘിച്ചുകൊണ്ട് ലുലു ഗ്രൂപ്പിന് വേണ്ടി നടത്തുന്ന കൃഷിഭൂമി പരിവർത്തനം നിർത്തി വെക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് പാലക്കാട് ജില്ലയിലെ പരിസ്ഥിതി-പൗരാവകാശ-കർഷക സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തുന്നു. 2022 ജനുവരി 17 ആം തിയ്യതി വൈകുന്നേരം 4 മണിക്ക് കാഴ്ചപ്പറമ്പ് ജംക്ഷനിൽ വെച്ച് നടത്തുന്ന പ്രതിഷേധ ധർണ്ണ രാഷ്ട്രീയ കിസ്സാൻ മഹാ സംഘിന്റെ ജില്ലാ പ്രസിഡന്റ് കല്ലടിക്കോട് ഹരിദാസ് ഉത്ഘാടനം ചെയ്യും.

വർഷങ്ങളായി ഇരുപ്പൂ നെൽകൃഷി ചെയ്തിരുന്ന വയലുകൾ 2012 മുതൽ തരിശിടുകയും കച്ചവടാവശ്യത്തിനായി കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം ലംഘിച്ചുകൊണ്ട് ലുലു ഗ്രൂപ്പിന് വേണ്ടി കൃഷിഭൂമി പരിവർത്തനം നടത്തുന്ന പ്രവൃത്തികൾ സംസ്ഥാന സർക്കാരിന്റെപ്രത്യേക താല്പര്യത്തിന്റെയാടിസ്ഥാനത്തിൽ ഇപ്പോൾ തകൃതിയായി നടന്നു കൊണ്ടിരിക്കുന്നു. പ്രാദേശിക രാഷ്ട്രീയ നേതാക്കളും, രാഷ്ട്രീയപാർട്ടികളും, ട്രേഡ് യൂണിയൻ നേതാക്കളും, സർക്കാർ ഉദ്യോഗസ്ഥരും, കണ്ണാടി പഞ്ചായത്തും നിയമ ലംഘനത്തിന് കൂട്ട് നിൽക്കുന്നു. സർവ്വോപരി സംസ്ഥാന സർക്കാർ ഈ നിയമലംഘനത്തിന് നേതൃത്വം കൊടുക്കുന്നു.സർക്കാർ നയത്തിനും, നിയമ വ്യവസ്ഥകൾക്കും, ചട്ടങ്ങൾക്കും വിരുദ്ധമായി കൃഷി ഭൂമികൾ ഡാറ്റാബാങ്കിൽ നിന്നും ഒഴിവാക്കിക്കൊടുക്കുകയും നെൽപ്പാടം നികത്തുന്നത് നിയമവിധേയമാക്കാനുള്ള തകൃതിയായ ശ്രമമാണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്. 2011 ന് മുൻപ് പ്രസ്തുത സ്ഥലത്ത് നെൽകൃഷി ചെയ്തുപോന്നിരുന്നതും പിന്നീട് തരിശിട്ടിരിക്കുന്നതും ഉപഗ്രഹചിത്രങ്ങളിൽ നിന്നും വ്യക്തമാണ് . ഇത്തരം വയൽ ഭൂമികൾ വ്യാവസായിക ആവശ്യത്തിനായി നികത്തുവാൻ നിയമമില്ല എന്നിരിക്കെ നിയമവ്യവസ്ഥയെ കാറ്റിൽപ്പറത്തിക്കൊണ്ട് ദേശീയ പാതക്കിരുവശങ്ങളിലുമായി ഭൂമിതരിശ്ശിടുന്നത് ദുരുദ്ദേശത്തോടുകൂടിയാണെന്നും അതിനെതിരെ നടപടിയെടുക്കണമെന്നും ജില്ല ഭരണാധികാരിയായ കലക്ടറുടെയും ആർ ടി ഒയുടെ മുൻപിൽ 2019 മുതൽ തന്നെ പരാതി നിലനിൽക്കെയാണ് ഇത്തരത്തിൽ ഡാറ്റാബാങ്കിൽ നിന്നും ഭൂമി ഒഴിവാക്കുന്ന തട്ടിപ്പ് നടത്തിയിട്ടുള്ളത്. എന്നാൽ 2008 ൽ നെൽകൃഷിയ്ക്ക് അനുയോജ്യമായിരുന്ന വയൽ ഡാറ്റാബാങ്കിൽ നിന്നും ഒഴിവാക്കാൻ നിയമമില്ലെന്ന് മാത്രമല്ല, പരാതിയിൽ മേൽ നടപടിയെടുക്കാൻ മടിക്കുന്ന ജില്ലാ കലക്ടറും, ആർ ടി ഒ യും ഭൂമി തരം മാറ്റുന്നതിനും, ഈ ഭൂമിയിൽ നിയമവിരുദ്ധമായി കെട്ടിടങ്ങൾ പണിയുന്നതിനും യഥ്ടോനുമതികൾ നൽകിക്കൊണ്ടിരിക്കുന്നു.ഈ വ്യവസായ പ്രമുഖന്റെ ഇഷ്ടത്തിന് തുള്ളുന്ന ജില്ലാകളക്റ്റർ, തഹസിൽദാർ, ആർ.ഡി.ഒ എന്നിവരെയാണ് സർക്കാർ നിയമിച്ചിട്ടുള്ളത്. തിരുവനന്തപുരം ലുലുമാൾ ഉൽഘാടനത്തിന്റെ പരസ്യ ഇനത്തിൽ ചെറിയ പത്രങ്ങൾക്ക് 22 ലക്ഷം വീതം ലഭിച്ചപ്പോൾ, വലിയപത്രങ്ങൾക്കു ലഭിച്ചത് ഒന്നരക്കോടി വീതമാണ്. അതുകൊണ്ടുതന്നെ പ്രിന്റഡ്-ഇലക്ട്രോണിക് മാധ്യമങ്ങൾ വാർത്തഎഴുതുന്നില്ല.ഈ വിഷയത്തിൽ അടിയന്തിരമായി ഇടപെട്ട് ക്രമവിരുദ്ധമായി നടത്തിയിട്ടുള്ള ഭൂമി തരം മാറ്റൽ ഉത്തരവ് റദ്ദ് ചെയ്യുവാൻ പാലക്കാട് റവന്യൂ ഡിവിഷണൽ ഓഫീസർക്ക് നിർദേശം നൽകണം. പരിവർത്തനാനുമതി നൽകിയത് റദ്ദാക്കുകയും, പ്രസ്തുത നെൽവയലുകൾ വീണ്ടും ഡാറ്റാബാങ്കിൽ ഉൾപ്പെടുത്തി അവിടെ വകുപ്പ് 15,16 പ്രകാരം നെൽകൃഷിയിറക്കുന്നതിനുള്ള നിർദ്ദേശം കണ്ണാടി പ്രാദേശികതല നിരീക്ഷണ സമിതിക്ക് നൽകണമെന്നും സംസ്ഥാന സർക്കാരിനോട് ഞങ്ങൾ ആവശ്യപ്പെടുന്നു.വിഷയത്തിൽ സമഗ്രമായ അന്വേഷണം പ്രഖാപിച്ച്, ഡാറ്റാബാങ്കിൽ നിന്നും ഒഴിവാക്കി നെൽവയൽ നികത്തുന്നതിന് ഒത്താശ ചെയ്ത മുഴുവൻ ഉദ്യോഗസ്ഥരെയും വകുപ്പുതല അന്വേഷണത്തിന് വിധേയമാക്കണമെന്നും ഞങ്ങൾ ആവശ്യപ്പെടുന്നു.കേരളത്തിലെ നെൽവയൽ സംരക്ഷിക്കാനുള്ള പരിശ്രമത്തിന്റെ ഭാഗമാകാൻ നിങ്ങളോരോരുത്തരും പരിപാടിയിൽ പങ്കെടുത്തു വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു .