ഇരട്ടക്കൊലപാതകം‍ നടത്തി മുങ്ങിയ പ്രതി ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍, അറസ്റ്റ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍

ഇരട്ടക്കൊലപാതകം‍ നടത്തി മുങ്ങിയ പ്രതി ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍, അറസ്റ്റ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍

കൊച്ചി: ഇരട്ടക്കൊലപാതകം നടത്തി ഒളിവില്‍ പോയ ആളെ വര്‍ഷങ്ങള്‍ക്ക് ശേഷം പിടികൂടി. വടക്കേക്കര നീണ്ടൂര്‍ മേക്കാട്ട് വീട്ടില്‍ ജോഷി (42)യെയാണ് അറസ്റ്റ് ചെയ്തത്. വടക്കേക്കര പോലീസാണ് ഇയാളെ പിടികൂടിയത്. 2014 ഏപ്രില്‍ മാസം മൂന്നാം തീയതി തുരുത്തിപ്പുറം മടപ്ലാതുരുത്ത് ഭാഗത്ത് വൃദ്ധ ദമ്ബതികളെ കൊലപ്പടുത്തി സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടിച്ച കേസിലാണ് അറസ്റ്റ്.

ഇപ്പോള്‍ മലപ്പുറം പുളിക്കല്‍ ചെറുകാവ് ചെറുകുത്ത് വീട്ടില്‍ താമസിക്കുകയായിരുന്നു ജോഷി. ലോഗ് പെന്റിംഗ് കേസിലെ പ്രതികളെക്കുറിച്ച്‌ അന്വേഷണം നടത്തി നടപടിയെടുക്കാന്‍ ജില്ലാ പോലിസ് മേധാവി കെ.കാര്‍ത്തിക് ഉദ്യോഗ സ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്‍റെ ഭാഗമായി പ്രത്യേക അന്വേഷണ സംഘം രൂപികരിച്ച്‌ അന്വേഷണം നടത്തി വരുന്നതിനിടെ ജില്ലാ പോലീസ് മേധാവിയ്ക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

അന്വേഷണ സംഘത്തില്‍ ആലുവ ഡി.വൈ.എസ്.പി റ്റി.എസ്. സിനോജ്, ഇന്‍സ്പെക്ടര്‍ എം.കെ. രമേഷ്, എ.എസ്.ഐ നിജു കെ ഭാസ്കര്‍, എസ്.സി.പി.ഒ സെബാസ്റ്റ്യന്‍ എന്നിവരാണ് ഉണ്ടായിരുന്നത്.