സൈബർ തട്ടിപ്പിനായുള്ള തായ് ലൻ്റ്- മ്യാൻമർ, റിക്രൂട്ട്മെൻ്റ്, പോലീസിന് നിസ്സംഗത, നിരവധി കുടുംബങ്ങൾ നിരാലംബർ

സൈബർ തട്ടിപ്പിനായുള്ള തായ് ലൻ്റ്- മ്യാൻമർ, റിക്രൂട്ട്മെൻ്റ്, പോലീസിന് നിസ്സംഗത, നിരവധി കുടുംബങ്ങൾ നിരാലംബർ

കോട്ടയം: സംസ്ഥാനത്ത് നിന്ന് വിദ്യാസമ്പന്നരായ നിരവധി യുവാക്കളെ യൂറോപ്പിലേക്കെന്ന് പറഞ്ഞ് വിദേശജോലി വാഗ്ദാനം ചെയ്ത് തായ് ലൻഡിലേക്കും, മ്യാൻമാറിലേക്കും കയറ്റി വിട്ടു് കോടികൾ സമ്പാദിക്കുന്ന ഗ്ലോബൽ റിക്രൂട്ടിംഗ് ഏജൻസി പോലുള്ള സ്ഥാപനങ്ങൾക്കെതിരെ യാതൊരു നിയമ നടപടികളും സ്വീകരിക്കാതെ പോലീസ് ഒഴിഞ്ഞു മാറുന്നതിനാൽ ഇരകളായവരും അവരുടെ കുടുംബാംഗളും നിസഹായരാകുന്നു -കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിൽ സമാനമായ കേസിൽ പ്രതിയായ അഭിലാഷ് മാർട്ടിനെയും സഹായി ഷഹാനയെയും പോലീസ് സംരക്ഷിക്കുന്നതായാണ് ആരോപണം റിക്രൂട്ട് ചെയ്യപ്പെട്ടവരെ തായ് ലൻഡിലും മ്യാൻമാറിലും എത്തിച്ച് അവരുടെ പാസ്പോർട്ടും ഫോണുമടക്കം വാങ്ങി അക്രമികൾ തോക്കിൻ ഭീഷണിപ്പെടുത്തിയാണ് കേരളത്തിലുള്ളവരെയുൾപ്പെടെ സെക്സൽ ട്രാപ്പ് ഉൾപ്പെടെ സൈബർ തട്ടിപ്പിന് ഇവരെ ഉപയോഗിക്കുന്നത് അവരെ ഉപയോഗിച്ച് കേരളത്തിലുള്ളവരുടെ അക്കൗണ്ട് ഡീറ്റയിൽസ് ഏതുവിധേനയും സ്വായത്തമാക്കി ഒരു നിശ്ചിത ടാർജറ്റ് തുക തട്ടിച്ചെടുത്തില്ലെങ്കിൽ അവർക്ക് ക്രൂരമർദ്ദനവും പട്ടിണിയുമാണ്, രണ്ട് ദിവസം മുതൽ മൂന്ന് ദിവസം വരെ രാപകൽ ഇവരെ കൊണ്ട് സൈബർ തട്ടിപ്പ് നടത്തിച്ച് കിട്ടുന്ന പണത്തിൻ്റെ കേവലം ഒരു പങ്ക് മാത്രമാണ് ഇവർക്ക് മാൻമാർ കലാപകാരികൾ പ്രതിഫലം നൽകുന്നത്, ഇന്ത്യയിൽ ഇതിൻ്റെ പ്രധാന ചുക്കാൻ പിടിക്കുന്നത് കോട്ടയത്ത് വെസ്റ്റ് പോലീസിൽ കേസുള്ള അഭിലാഷ് മാർട്ടിൻ എന്നയാളാണ് ,ഇതു കൂടാതെ കായിക ബലമുള്ളവരെ കലാപകാരികളുടെ ഗുണ്ടാ സേനകളിൽ ആയുധ പരിശിലനത്തിന് നിർബന്ധിച്ച് പങ്കെടുപ്പിക്കുകയും ഇന്ത്യക്കും മറ്റ് ചില രാജ്യങ്ങൾക്കെതിരെയും യുദ്ധ സജ്ജരാക്കുകയും ചെയ്യുന്നു ഇയാൾക്കെതിരെ കൃത്യമായ നിയമ നടപടി സ്വീകരിക്കുന്നതിന് പകരം എല്ലാവിധ ഒത്താശകളും ചെയ്യുന്നത് വെസ്റ്റ് സ്റ്റേഷൻ ചുമതലക്കാരനായ ഉദ്യോഗസ്ഥനാണെന്നാണ്    പരാതിക്കാരുടെ ആക്ഷേപം  അഭിലാഷിൻ്റെ സഹായിയായ ഷഹാന യെ ഒളിവിൽ നിർത്തിയാണ് ഇപ്പോഴും ഈ അനധികൃത മനഷ്യക്കടത്ത് നടത്തുന്നത്, കേരളത്തിലും ആന്ധ്രയിലും തമിഴ്നാട്ടിലും കൂടാതെ ദുബായിൽ നിന്നും ലക്ഷങ്ങൾ വാങ്ങി മ്യാൻമാറിലേക്ക് റിക്രൂട്ട്മെൻ്റ് നടത്തുന്നു.ദുബായിൽ നിന്ന് നിരവധി മലയാളി പ്രവാസികൾ ഉൾപ്പെടുന്ന വിദ്യാസമ്പന്നരാണ് ഇവരുടെ കെണിയിൽ വീണു കൊണ്ടിരിക്കുന്നത്, ഈ രാജ്യാന്തര അനധികൃത മനുഷ്യക്കടത്ത് കോട്ടയം വെസ്റ്റ് പോലീസിന് തുടക്കത്തിൽ തന്നെ പ്രതിരോധിക്കാമായിരുന്നിട്ടും ചില കൊടുക്കൽ വാങ്ങലുകളിൽപ്പെട്ട് നിരവധി കുടുംബങ്ങളെ വഴിയാധാരമാക്കുന്നതോടൊപ്പം കേരളത്തിലേതുൾപ്പെടെയുള്ള ചെറുപ്പക്കാർ വംശവെറി കലാപം നടക്കുന്ന മ്യാൻമാർ അക്രമികളാൽ കൊല്ലപ്പെടുക വരെയാണെന്നുള്ളത് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വരെ ഗൗരവമായി എടുത്തിരിക്കയാണ്,