ഓണക്കാലത്ത് ജനങ്ങളെ കൊള്ളയടി ക്കാൻ മനോരമക്ക് ഒത്താശയുമായി സപ്ലൈകോ .

ഓണക്കാലത്ത് ജനങ്ങളെ കൊള്ളയടി ക്കാൻ മനോരമക്ക് ഒത്താശയുമായി സപ്ലൈകോ .
ഓണക്കാലത്ത് ജനങ്ങളെ കൊള്ളയടി ക്കാൻ മനോരമക്ക് ഒത്താശയുമായി സപ്ലൈകോ .
കൊച്ചി: ഓണക്കാലത്ത് മലയാളികളെ കൊള്ളയടിക്കാൻ മലയാള മനോരമക്ക് പിൻതുണയുമായി സപ്ലൈകോ . ഓണ ത്തോടനുബന്ധിച്ച് എറണാകുളം നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന സപ്ലൈകോയു ടെ ജില്ലാ ഫെയറിന്റെ നടത്തിപ്പു ചുമതല യാണ് മനോരമയുടെ വനിത ഏറ്റെടുത്തി രിക്കുന്നത്. സപ്ലൈകോയിൽ സബ്സിഡി സാധനങ്ങൾ വാങ്ങാൻ വരുന്ന പാവപ്പെട്ട വർ 50 രൂപ നൽകിയാൽ മാത്രമെ അക ത്തേക്കു പ്രവേശനം ലഭിക്കു. ഈ 50 രൂപ മനോരമക്കാണ് ലഭിക്കുന്നത്. സ്റ്റേഡിയ ത്തിൽ പ്രവേശിക്കുന്നവർ ആദ്യം കാണു ന്ന പ്രവേശന കവാടം വനിതയുടേതാണ് ഇതിലൂടെ 50 രൂപ കൊടുത്താണ് ജനങ്ങ ൾ സപ്ലൈകോയുടെ വിപണന സ്റ്റാളിൽ എത്തുന്നത്. ജനങ്ങളുടെ കണ്ണിൽ പൊടി യിടാനായി ആരുടെയു ശ്രദ്ധയിൽ പെടാ തെ പവലിയന്റെ പിൻ ഭാഗത്തായി സ പ്ലൈകോയുടെ ഒരു പ്രവേശന കവാടം പേ രിനു സ്ഥാപിച്ചിട്ടുണ്ട്. ഇതാകട്ടെ ആരുടെ യും കണ്ണിൽ പെടാത്ത രീതിയിലാണ്. സ പ്ലൈകോയിൽ ഓണക്കാലത്ത് നിത്യോപ യോഗ സാധനങ്ങൾ ഒന്നും തന്നെ ഇല്ലന്ന് നാഴികക്ക് 40 വട്ടം അച്ചുനിരത്തിയവരാ ണ് ഓണത്തിന്റെ മറവിൽ സപ്ലൈകോയു ടെ പേരുപയോഗിച്ച് പാവപെട്ടവരെ പിഴി ഞ്ഞ് കോടികൾ ജനങ്ങളിൽ നിന്ന് ഈടാക്കുന്നത്. ഭരണകൂടങ്ങളുടെ അഴിമതികൾ ചോദ്യം ചെയ്യപ്പെടേണ്ട മാധ്യമങ്ങൾക്ക് അഴിമതി നടത്തി ജനങ്ങളെ കൊള്ളയടിക്കാൻ ഒത്താശ ചെയ്തു കൊടുക്കുന്ന പാർട്ടി തൊഴിലാളികളായ ജനങ്ങളാണ് കഴുതകൾ. വനിത സപ്ലൈകോ ഓണം ഫെയർ എന്ന പേരിൽ 28 വരെ നടക്കുന്ന പരിപാടിയിലൂ ടെ പാവപെട്ടവനെ പിഴിയുന്ന മനോരമക്ക് സപ്ലൈകോ ഒത്താശ ചെയ്യുന്നത് ഓണ ക്കാലത്ത് പൊതുവിപണി തകർത്ത് വിലക്കയറ്റം രൂക്ഷമാക്കി ജനങ്ങളെ വഞ്ചിച്ചു കൊണ്ട് വകുപ്പിൻ്റെ പരാജയം ജനങ്ങളിൽ വാർത്തകളിലൂടെ എത്തുന്നത് തടയുന്നതിനും സർക്കാരിനെതിരായ വാർത്തകളിൽ നിന്നും രക്ഷപെടാനാണെന്ന പിന്നാമ്പുറ സംസാരവും ഉദ്യോഗസ്ഥർക്കിടയിൽ ശ ക്തമായിട്ടുണ്ട്. പൊതുവെ ഭരണകാര്യത്തിൽ ദുർബലനായ വകുപ്പ് മന്ത്രിക്ക് ഉദ്യോഗസ്ഥരുടെ മേൽ നിയന്ത്രണമില്ലാത്തതാണ് പ്രധാന കാര ണം സപ്ലൈകോയുടെ വനിത പി.ആർ.ഒ. മുൻകൈ എടുത്താണ് ഇങ്ങനെയൊരു പരിപാടി സംഘടിപ്പിച്ചതെന്നാണ് തൊഴി ലാളി സംഘടനാ പ്രതിനിധികൾ പറയുന്ന ത്. സംഭവം വിവാദമായതോടെ മേളയുടെ പ്രവേശന കവാടത്തിൽ തന്നെ സപ്ലൈ കോയുടെ സൗജന്യ പ്രവേശന കവാടം സ്ഥാപിക്കുമെന്നാണ് അറിയാൻ കഴിയു ന്നത്. അതും പേരിന് വേണ്ടി ജനങ്ങളെ കബളിപ്പിക്കാൻ വേണ്ടി മാത്രം