സി. എം രവീന്ദ്രന്‍ ചോദ്യം ചെയ്യലിനായി ഇ.ഡി.യ്ക്ക് മുന്നില്‍ : ഇന്ന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കി

സി. എം രവീന്ദ്രന്‍ ചോദ്യം ചെയ്യലിനായി ഇ.ഡി.യ്ക്ക് മുന്നില്‍  : ഇന്ന് ഹാജരാകാന്‍ ആവശ്യപ്പെട്ട്  നോട്ടീസ് നല്‍കി

കൊച്ചി: സ്വർണ്ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട കേസിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രൻ ചോദ്യം ചെയ്യലിനായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരായി.സ്വപ്ന ഇ.ഡി. യ്ക്ക്  നൽകിയ മൊഴിയാണ് അന്വേഷണത്തിൽ നിർണായകമായത്.സ്വപ്ന സുരേഷിനെ ചില നിർണായക മൊഴികളുടെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലെ ഉന്നത ചോദ്യംചെയ്യൽ എൻഫോഴ്സ്മെന്റ് നടപടി തുടങ്ങിയത്.ഇതിന് പിന്നാലെയാണ് അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് നീങ്ങിയത്.മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കരന് മാത്രമല്ല മുഖ്യമന്ത്രിയുടെ ഓഫീസിലെ പലർക്കും സ്വർണക്കടത്തിനെ  കുറിച്ച് അറിയാമായിരുന്നു എന്നാണ് സ്വപ്ന നൽകിയ മൊഴി.പിന്നെ ഹാജരാകാൻ ആവശ്യപ്പെട്ട് ഇ .ഡി  രവീന്ദ്രന്  നോട്ടീസ് നൽകിയിരുന്നു.കഴിഞ്ഞ മൂന്ന് തവണയും രവീന്ദ്രൻ ചോദ്യം ചെയ്യലിൽ നിന്നും മാറി നിൽക്കുകയായിരുന്നു. കോവിഡ് അടക്കമുള്ള ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ഒഴിഞ്ഞുമാറുന്നത്.ആദ്യതവണ കോവിഡ് ബാധിച്ചതിനാലാണ് ഹാജരാകാതിരുന്നത്.പിന്നീട് രണ്ടുതവണ കോവിഡാനന്തര ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.