കൊച്ചി: സംസ്ഥാനത്ത് പുതിയ രാഷ്ട്രീയ പാർട്ടി കൂടി പ്രവർത്തനം ആരംഭിച്ചു,കേരളാ കോണ്‍ഗ്രസ് വിട്ട ജോണി നെല്ലൂര്‍ വര്‍ക്കിംഗ് ചെയര്‍മാനായും, മുന്‍ ന്യൂനപക്ഷ കമ്മീഷന്‍ അംഗമായ വി.വി.അഗസ്റ്റിൻ ചെയർമാൻ ആയും പുതിയ തായ് പ്രഖ്യാപിതമായ രാഷ്ട്രീയ പാർട്ടിയിൽ സാമൂഹ്യ രാഷ്ട്രീയ, സാമുദായിക രംഗത്തുള്ള നിരവധി പേരുടെ രംഗ പ്രവേശനം സംസ്ഥാന രാഷ്ട്രീയത്തിൽ ചർച്ചയാവുകയാണ്
നാഷണല്‍ പ്രോഗ്രസീവ് പാര്‍ട്ടിയെന്നാണ് ഈ സംഘടനക്ക് പേരിട്ടിരിക്കുന്നത്. മുന്‍ എംഎല്‍എ മാത്യു സ്റ്റീഫൻ, കെ.ഡി.ലൂയിസ് പ്രഥമ പത്രസമ്മേളനത്തിൽ പങ്കെടുത്തതെങ്കിലും, പല പ്രമുഖരും പ്രത്യക്ഷത്തിൽ സന്നിഹിതരായിട്ടില്ല എന്നാണ് മനസിലാക്കേണ്ടത് ചെയര്‍മാന്‍മാര്‍. സണ്ണി തോമസ്, അഡ്വ.ജോയ് എബ്രാഹം, തമ്പി ഇരുമേല്ലിക്കര, സി പി സുഗുതൻ, എലിസബത്ത് ജെ കടവൻ എന്നിവർ ജനറൽ സെക്രട്ടറിമാരായും ഡോ. ജോർജ് എബ്രഹാം ട്രഷററും ആണ്.
ഒരു പാര്‍ട്ടിയുടെ കീഴിലും പ്രവര്‍ത്തിക്കില്ല. എന്ന് പറയുന്നുണ്ടെങ്കിലും കേന്ദ്ര സംസ്ഥാന രാഷ്ട്രീയത്തിൽ ഏതെങ്കിലും മുന്നണികളുടെ ഭാഗമായല്ലാതെ ഇത്തരം കക്ഷികൾക്ക് പിടിച്ചു നില്ക്കാൻ സാധിക്കുകയില്ല എന്നതിനാൽ സുനിശ്ചിതമായും ഒരു സഖ്യകക്ഷി എന്ന നിലയിൽ ഏതെങ്കിലും മുന്നണിയുടെ ഭാഗമായി ഇവർ എത്തപ്പെടും എന്നത് തീർച്ചയാണ്, കര്‍ഷകര്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചുകൊണ്ട് മുന്നോട്ട് പോകുമെന്ന് ജോണി നെല്ലൂര്‍ പറഞ്ഞു.
നിലവിൽ മലയോര കർഷകരും, ബഫർ സോൺ വിഷയങ്ങളിൽ ആശങ്കകുമായി നിൽക്കുന്ന വിഭാഗങ്ങളെയും, റബ്ബർ കർഷകരുടെയും വിഷയങ്ങൾ പ്രധാനമന്ത്രിയുമായി ചർച്ച ചെയ്ത് കൃത്യമായ ഒരു പരിഹാരം കണ്ടെത്താൻ ഈ പാർട്ടി വേണ്ടതെല്ലാം ചെയ്യുമെന്നും ഇതിന്റെ ഭാഗമായി തിങ്കളാഴ്ച കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രിയെ നേരിൽക്കണ്ട് പ്രശ്നങ്ങൾ അവതരിപ്പിക്കാനും ശ്രമം നടക്കുന്നുണ്ട്.
ക്രൈസ്തവ മേഖലകൾ, പ്രത്യേകിച്ച് കത്തോലിക്കാ ഭൂരിപക്ഷ മേഖലകളിലെ വോട്ടുബാങ്ക് ലക്ഷ്യമിട്ടാണ് ജോണി നെല്ലൂരിനേയും കൂട്ടരെയും ഒപ്പം നിർത്താൻ ബി.ജെ.പി നേതൃത്വം ഒരുങ്ങുന്നതിൻ്റെ ഭാഗമാണ് ഈ രാഷട്രീയ പാർട്ടി രൂപീകരണമെന്നും രാഷ്ട്രീയ കേരളം ചർച്ച ചെയ്യുന്നുണ്ട്. ക്രൈസ്തവരെ സംഘടിപ്പിച്ചുള്ള ഒരു സെക്യുലർ ദേശീയ പാർട്ടി രൂപവൽകരിക്കാൻ ആലോചന നടക്കുന്നുവെന്നും പ്രധാനമന്ത്രി കേരളത്തിലെത്തുന്നതിന് മുമ്പ് പാർട്ടി പ്രഖ്യാപനം ഉണ്ടാകുമെന്നും ജോണി നെല്ലൂർ നേരത്തെ വ്യക്തമാക്കിയിരുന്നു
ഏപ്രിൽ 19ന് ആണ് ജോണി നെല്ലൂർ കേരള കോൺഗ്രസിൽ നിന്നും രാജി വെക്കുന്നത്. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നായിരുന്നു വാർത്താ സമ്മേളനത്തിൽ ജോണിയുടെ വിശദീകരണം. പക്ഷെ പുതിയ രാഷ്ട്രീയ കക്ഷിയുടെ വിളംബരത്തിൻ്റെ മുന്നോടിയായിരുന്നു അന്നത്തെ രാജി എന്നും, ദേശീയ രാഷ്ട്രീയത്തിൽ കേരളത്തിൻ്റെ തായ സംഭാവനക്ക് ഇതോടെ തുടക്കം കുറിക്കുമെന്ന് ഇതോടെ ഏറെകുറെ ഉറപ്പായി കഴിഞ്ഞു,
Comments (0)