കൊവിഡ്: വിദേശത്ത് മരിച്ചത് രണ്ടായിരത്തിലധികം ഇന്ത്യക്കാർ: വി. മുരളീധരൻ

കൊവിഡ്: വിദേശത്ത് മരിച്ചത് രണ്ടായിരത്തിലധികം ഇന്ത്യക്കാർ: വി. മുരളീധരൻ

ന്യൂദൽഹി: കൊവിഡ് ബാധിച്ച് വിദേശരാജ്യങ്ങളിൽ ഡിസംബർ 31 വരെ 2,072 ഇന്ത്യക്കാർ മരിച്ചെന്ന് വിദേശകാര്യ, പാർലമെന്ററികാര്യ സഹമന്ത്രി വി. മുരളീധരൻ. രാജ്യസഭയിൽ എം.വി. ശ്രേയാംസ് കുമാറിന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി. ഏറ്റവും കൂടുതൽ പേർ മരിച്ചത് സൗദി അറേബ്യയിലാണ്. 906 പേർ. യുഎഇയിൽ 375 പേരും ഒമാനിൽ 166 പേരും മരിച്ചു. 132 രാജ്യങ്ങളിൽ മരിച്ചവരുടെ വിവരങ്ങളാണ് വിദേശകാര്യ മന്ത്രാലയം സഭയിൽ വച്ചത്.കോവിഡ് ആദ്യം റിപ്പോർട്ട് ചെയ്ത് ചൈനയെ കൂടാതെ അമേരിക്ക, യുകെ,ജർമ്മനി തുടങ്ങിയ രാജ്യങ്ങളിൽ മരിച്ചവരുടെ കണക്ക് വിവരങ്ങൾ ലഭ്യമായിട്ടില്ല.വന്ദേമഭാരത് മിഷന്റെ ഭാഗമായി ആകെ 40,11,903 പേരെ വിദേശ രാജ്യങ്ങളിൽ നിന്ന് മടക്കി എത്തിച്ചു. ഇതിൽ 36,10,810 പേരെ വി മാനമാർഗ്ഗവും, 3,987 പേർ കപ്പലിലൂടെയും,3,97,106 പേരെ കരമാർഗ്ഗവുമാണ് എത്തിച്ചത്. തിരിച്ചെത്തിയവരില്‍ കൂടുതലും മലയാളികൾ, 9,62,306 പേർ. വിദേശകാര്യമന്ത്രാലയത്തിന്റെ പോർട്ടലിൽ രജിസ്റ്റർ ചെയ്തവരുടെ അഭ്യർത്ഥനയനുസരിച്ചാണ് മടക്കി കൊണ്ടുവന്നതെന്നും ഡോ. അൻപുമണി രാം ദോസ് എംപിയുടെ ചോദ്യത്തിനുത്തരമായി മന്ത്രി പറഞ്ഞു.കോവിഡ് മഹാമാരിക്കാലത്ത് നൂറ്റമ്പതിലധികം രാജ്യങ്ങൾക്ക് മരുന്നുകളും, ആരോഗ്യ രക്ഷാ ഉപകരണങ്ങളുമടക്കം ഇന്ത്യ സഹായം നൽകിയെന്നും മന്ത്രി കഴിഞ്ഞ ദിവസം ലോക്സഭയെ അറിയിച്ചിരുന്നു.