ഇസ്രയേലിന്റെ ഡോൺ ഹിബാള്ള തകർത്തു; എല്ലാ യുദ്ധവിമാനങ്ങളും പുറത്തിറക്കി; 60 മണിക്കൂർ സൈനികാഭ്യാസം; 3000ക്യാമ്പുകൾ തകർക്കുമെന്ന് ഇസ്രയേൽ

ഇസ്രയേലിന്റെ ഡോൺ ഹിബാള്ള തകർത്തു; എല്ലാ യുദ്ധവിമാനങ്ങളും പുറത്തിറക്കി; 60 മണിക്കൂർ സൈനികാഭ്യാസം; 3000ക്യാമ്പുകൾ തകർക്കുമെന്ന് ഇസ്രയേൽ

ജറുസലേം: ലെബനനിലെ ഹിസ്ബൊള്ള സേനയ്ക്ക് താക്കീതുമായി ഇസ്രയേൽ.ഇസ്രയേലിന്റെ ഡ്രോൺ ഹിസ്ബൊള്ള തകർത്തതോടെയാണ് സംഘർഷം
ഉടലെടുത്തിരിക്കുന്നത്. വ്യോമസേനയുടെ എല്ലാ വിമാനങ്ങളും പുറത്തിറക്കിയുള്ള യുദ്ധാഭ്യാസം ഇസ്രയേൽ ആരംഭിച്ചു. യുദ്ധമുഖത്തേക്ക് എല്ലാ വിമാനങ്ങളും എത്തിക്കുന്നതിന്റെ സൂചനയുടെ ഭാഗമായാണ് ഈ നീക്കമെന്ന് ജറുസലേം പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.അടുത്ത 24 മണിക്കൂറിനുള്ളിൽ എയർപോർട്ട്,പവർപ്ലാന്റ്. ബ്രിഡ്ജസ് എന്നിവയ്ക്ക് നേരെ ആക്രമണം നടത്താൻ കഴിയുന്ന തരത്തിലുള്ള സൈനിക ഓപ്പറേഷൻ പരീശീലനമാണ് ഇസ്രയേൽ നടത്തിയിരിക്കുന്നത്. ഇതിന്റെ ചില ചിത്രങ്ങളും സൈന്യം പുറത്തുവിട്ടിട്ടുണ്ട്.ഞായറാഴ്ച്ച രാവിലെ മുതൽ തുടങ്ങിയ സൈനികാഭ്യാസം 60 മണിക്കൂർ പിന്നിട്ട് ഇന്നലെ രാത്രിയോടെയാണ് അവസാനിച്ചത്. 3000 ഹിബാള്ള ടാർഗറ്റുകളെ 24 മണിക്കൂറിനുള്ളിൽ തകർക്കാൻ കഴിയുന്ന ഓപ്പേറഷന്റെ പരിശീലനം ആണ് നടന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അവധിയിൽ പോയിരുന്നവരെ തിരികെ വിളിച്ചും,വ്യോമസേനയിലെ 85 ശതമാനം സേനാംഗംങ്ങളെയും അഭ്യാസത്തിൽ പങ്കെടുപ്പിച്ചിരുന്നു.ഇസ്രയേലിന്റെ സൈനിക അഭ്യാസത്തിനെതിരെ ഹിസ്ബൊള്ള രംഗത്തെത്തിയിട്ടുണ്ട്.
യുദ്ധവിമാനങ്ങളുമായെത്തിയാൽ ഇസ്രായേൽ വലിയ വില നൽകേണ്ടി വരുമെന്നും ഇതുവരെ കാണാത്ത സംഭവങ്ങൾ നടന്നേക്കാമെന്നുമാണ്
ഹിസ്ബൊള്ള സെക്രട്ടറി ജനറൽ ഹസ്സൻ നസ്റല്ല ഭീഷണി മുഴക്കിയിരിക്കുന്നത്.എന്നാൽ, ഹിസ്ബൊള്ളയുടെ ഭീഷണി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് തള്ളി. രാജ്യത്തിന്റെ പരമാധികാരത്തെ വെല്ലുവിളിച്ചാലുള്ള തിരിച്ചടി ശക്തമായിരിക്കുമെന്നും അറിയിച്ചു. ഇതിനിടെ
നെതന്യാഹു വ്യോമസേനയിലെ ഉയർന്ന ഉദ്യോഗസ്ഥരെ ഇന്നു രാത്രി കണ്ടേക്കുമെന്നുള്ള റിപ്പോർട്ടും പുറത്തുവന്നിട്ടുണ്ട്.