കൊച്ചി എളങ്കുളത്ത് അപകടവളവില്‍ യുവാവ് മരിച്ചു; 9 യുവാക്കളുടെ ജീവനെടുത്തത് ഏഴു മാസത്തിനുള്ളില്‍

കൊച്ചി എളങ്കുളത്ത് അപകടവളവില്‍ യുവാവ് മരിച്ചു; 9 യുവാക്കളുടെ ജീവനെടുത്തത് ഏഴു മാസത്തിനുള്ളില്‍

കൊച്ചി എളങ്കുളത്തെ അപകട വളവില്‍ വീണ്ടും വാഹനാപകടം. ബൈക്ക് യാത്രികനായ തൊടുപുഴ സ്വദേശി സനല്‍ സത്യന്‍ ആണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ 6.30ഓടെയായിരുന്നു അപകടം. ഏഴ് മാസത്തിനിടെ ഇവിടെയുണ്ടാകുന്ന ഒന്‍പതാമത്തെ അപകട മരണമാണിത്.എളങ്കുളം മെട്രോ സ്‌റ്റേഷന് സമീപം റോഡിനോടു ചേര്‍ന്നുള്ള സ്ലാബില്‍ ഇരുചക്രവാഹനം ഇടിച്ചാണ് അപകടമുണ്ടായത്.സനല്‍ സനല്‍ സഞ്ചരിച്ച ബൈക്ക് തകര്‍ന്നിട്ടുണ്ട്. സനലിനെക്കൂടാതെ രണ്ടുപേര്‍ക്കൂടി വാഹനത്തില്‍ ഉണ്ടായിരുന്നതായി പോലീസ് പറയുന്നുഎറണാകുളത്തെ സ്വകാര്യ സ്ഥാപനത്തില്‍ കമ്ബ്യൂട്ടര്‍ നെറ്റ് വര്‍ക്കിംഗ് പഠിയ്ക്കുകയായിരുന്നു സനലും സുഹൃത്തുക്കളും.ഒപ്പമുണ്ടായിരുന്ന ഒരാളുടെ കയ്യൊടിഞ്ഞു. ഒരാള്‍ക്ക് കാര്യമായ പരുക്കില്ല.ഏതാനും ദിവസങ്ങള്‍ക്കു മുന്‍പും രണ്ട് യുവാക്കള്‍ ഇവിടെ അപകടത്തില്‍ മരിച്ചിരുന്നു. മെട്രോ തൂണില്‍ ഇടിച്ചാണ് അന്ന് അപകടമുണ്ടായത്. ഇരുചക്ര വാഹന യാത്രക്കാരാണ് ഇവിടെ കൂടുതലായും അപകടത്തില്‍പ്പെടുന്നത്.ഫെബ്രുവരി 25 നുണ്ടായ അപകടത്തില്‍ എളങ്കുളം കുഡുംബി കോളനി സ്വദേശികളായി വിശാല്‍,സുമേഷ് എന്നിവരാണ് മരിച്ചത്.പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു അപകടം.നിയന്ത്രണം വിട്ട ബൈക്ക് മെട്രോ തൂണില്‍ ഇടിയ്ക്കുകയായിരുന്നുവൈറ്റില ഭാഗത്തു നിന്നും കടവന്ത്രയിലേക്കെത്തുമ്ബോള്‍ ഇളങ്കുളം സ്‌റ്റേഷനു സമീപം റോഡിലുള്ള വളവാണ് അപകടത്തിന് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. വഴിയില്‍ വലിയ ഗതാഗത തിരക്ക് ഇല്ലാത്ത സമയങ്ങളില്‍ അമിത വേഗത്തില്‍ പായുന്ന ഇരുചക്ര വാഹനങ്ങള്‍ക്ക് മുന്നില്‍ വലിയ വളവാണെന്ന് ധാരണ കിട്ടാതെ പോകുന്നതാണ് അപകടങ്ങള്‍ക്ക് കാരണമാകുന്നത്.വളവിന് സമീപം നിരന്തരം അപകടങ്ങള്‍ ഉണ്ടാവുന്ന സാഹചര്യത്തില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇവിടെ പോലീസുകാരെ ഡ്യൂട്ടിയ്ക്കുമിട്ടിട്ടുണ്ടായിരുന്നു. രാത്രി പത്തു മുതല്‍ 12 മണി വരെയായിരുന്നു സാധാരണ ഗതിയില്‍ അപകടങ്ങളുണ്ടായിരുന്നത്.2 യുവാക്കളുടെ മരണത്തിനിടായാക്കിയ അപകടം നടന്നത് പുലര്‍ച്ചെ ഒന്നരയ്ക്കായതുകൊണ്ടുതന്നെ മൂന്നുമണിവരെ ട്രാഫിക് പൊലീസുകാരന്‍ സ്ഥലത്തുണ്ടായിരുന്നു.കൊച്ചി മെട്രോ നാറ്റ് പാക്ക് എന്നിവരുമായി ചര്‍ച്ചകള്‍ നടത്തി റോഡിലെ അശാസ്ത്രീയത സംബന്ധിച്ച്‌ പഠനങ്ങള്‍ നടത്തുമെന്ന് തൃക്കാക്കര എ.സി.പി ബി.വിജയന്‍ പറഞ്ഞു. റോഡ് വീതി കൂട്ടി വളവു നിവര്‍ക്കേണ്ടത് അനിവാര്യമാണ്. ഒപ്പം ഇരു ഭാഗത്തു നിന്നുമായി പ്രത്യേക മുന്നറിയിപ്പു ബൂത്തുകള്‍,സ്പീഡ് ബ്രേക്കറുകള്‍ എന്നിവയും സ്ഥാിപി‌ക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.