കോഴിക്കോട് സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ നിന്നും പിടിച്ചെടുത്തത് 250 കിലോ പഴകിയ മത്സ്യം

കോഴിക്കോട് സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ നിന്നും പിടിച്ചെടുത്തത് 250 കിലോ പഴകിയ മത്സ്യം

കോഴിക്കോട്: കോര്‍പ്പറേഷന്‍ ഹെല്‍ത്ത് വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ കോഴിക്കോട് സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ നിന്നും പഴകിയ മത്സ്യം പിടിച്ചെടുത്തു. അയല, സൂത ,ഫിലോപ്പിയ , സ്രാവിന്റെ തല ഭാഗം എന്നിവയാണ് പിടിച്ചെതുത്തത്. പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ 250 കിലോ മത്സ്യം വൃത്തിഹീനമായ തെര്‍മോകോള്‍ ബോക്സുകളിലും കേടുവന്ന ഫ്രീസറുകളിലുമായാണ് സൂക്ഷിച്ചിരുന്നത്.

വി.പി. ഇസ്മയില്‍ എന്ന മൗലായുടെ ഉടമസ്ഥതയിലുള്ള സ്റ്റാളില്‍ നിന്നാണ് പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യങ്ങള്‍ പിടിച്ചിട്ടുള്ളത്. ഇയാള്‍ക്കെതിരെ പിഴയും മറ്റ് നിയമനടപടികളും സ്വീകരിക്കും. കോര്‍പ്പറേഷന്‍ പരിധിയില്‍ വരും ദിവസങ്ങളില്‍ കര്‍ശന പരിശോധന തുടരുമെന്നും കോര്‍പ്പറേഷന്‍ ഹെല്‍ത്ത് ഓഫീസര്‍ ഡോക്ടര്‍ ആര്‍. എസ്. ഗോപകുമാര്‍ അറിയിച്ചു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി. ശിവന്‍ , ജെഎച്ച്‌ ഐ ശൈലേഷ്. ഇ. പി. എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.