ഭൂഗർഭ അറയിൽ സ്പിരിറ്റ് എത്തിച്ച ലോറി കസ്റ്റഡിയിൽ

ഭൂഗർഭ അറയിൽ സ്പിരിറ്റ് എത്തിച്ച ലോറി കസ്റ്റഡിയിൽ
ബിനാനി പുരത്തു ഭൂഗർഭ അറയിൽ നിന്നും സ്പിരിറ്റ്‌ കണ്ടെടുത്ത കേസിൽ സ്പിരിറ്റ്‌ എത്തിച്ച ലോറി കണ്ടുപിടിച്ചു. എക്‌സൈസ് ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്ന ആലുവ എക്സൈസ് റേഞ്ച് ഓഫീസിലെ സ്പിരിറ്റ്‌ കേസിൽ ഗോവയിൽ നിന്നും സ്പിരിറ്റ് ബിനാനിപുരത്തുള്ള ഭൂഗർഭ അറയിൽ എത്തിച്ച ഡ്രൈവർ സുരേന്ദ്രൻ മകൻ ഗോപകുമാർ റ്റി. എസ്സ് നെ പിടികൂടിയിരുന്നു . തുടർന്ന് നടന്ന അന്വേഷണത്തിൽ ടി ഡ്രൈവർ സ്പിരിറ്റ്‌ എത്തിക്കുന്നതിനായി ഉപയോഗിച്ച ഭാരത് ബെൻസ് ലോറി കോഴിക്കോട് വച്ച് കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായ എക്‌സൈസ് ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണർ, മജു റ്റി. എം ന്റെ നേതൃത്വത്തിലുള്ള സംഘം 27/03/2023 ന് കണ്ടുപിടിച്ചു നിയമ നടപടിയ്ക്കായി കസ്റ്റഡിയിൽ എടുത്തു. 30.03.2022 ൽ കളമശ്ശേരി ദേശിയ പാതയിൽ വച്ചുള്ള വാഹന പരിശോധനയിലും കുര്യൻ എന്നയാളുടെ ഉടമസ്ഥതയിൽ ഇടയാർ ബിനാനിപുരത്തുള്ള ഗോഡൗണിലെ ഭൂഗർഭ അറയിൽ സൂക്ഷിച്ചു വച്ച 8190 ലിറ്റർ സ്പിരിറ്റ്‌ ആണ് എക്സൈസ് കണ്ടെടുത്തിരുന്നത്. ഈ കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട പ്രതികളുടെ എണ്ണം 7 ആണ്. ഇതോടുകൂടി ടി കേസിൽ ദോസ്ത്, ഭാരത് ബെൻസ് ലോറി ഉൾപ്പടെ 2 വാഹനങ്ങളായി. പ്രിവന്റീവ് ഓഫീസർമാരായ കെ. സാലിഹ്, സിവിൽ എക്സൈസ് ഓഫീസർമാരായ ജിതിഷ്. ബി, വിജോ പി. ജോർജ് എക്സൈസ് ഡ്രൈവർ ഷിജു ജോർജ് എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.