ഗണപതി വട്ടത്തെ സംരക്ഷിക്കാൻ, ഉള്ളിക്കറി പ്രിയർ, അഭിപ്രായം പറയുന്നവരെ വളഞ്ഞിട്ടാക്രമണം സംഘി സംസ്കാര മോ,?

ഗണപതി വട്ടത്തെ സംരക്ഷിക്കാൻ, ഉള്ളിക്കറി പ്രിയർ, അഭിപ്രായം പറയുന്നവരെ വളഞ്ഞിട്ടാക്രമണം സംഘി സംസ്കാര മോ,?
കൊച്ചി: ശ്രീ നരേന്ദ്ര ദാമോദർ ദാസ്, എന്ന പ്രതിഭയുടെ വെളിച്ചത്തിൽ സ്വയം സൂര്യൻമാരായ് അവതരിച്ചു നടക്കുന്ന കേരള ബി.ജെ.പി.യിലെ ചില പുല്ല് തിന്നുന്ന പുലികൾ നാലു വാക്കു നന്നായി പറയുന്ന നാലാൾ കേട്ടിരിക്കുന്ന യാഥാർത്ഥ്യം പറയുന്ന പണിക്കർക്കെതിരെ നടത്തുന്ന ആസൂത്രിത ആക്രമണം തങ്ങൾക്ക് പൊതുസമൂഹത്തിൽ നിന്ന് ലഭിക്കാതെ പോയ സ്വീകാര്യതയിൽ നിന്ന് ഉടലെടുത്ത അസൂയയിൽ നിന്നാണെന്ന് മനസിലാകും, കേരളത്തിൽ പാർട്ടി പ്രവർത്തനമെന്നാൽ പാർട്ടിയിൽ നന്നായി പ്രവർത്തിക്കുന്നവരെ ചതിയിൽപ്പെടുത്തിയും കൂലിക്ക് ആളെ വച്ചും പാരകൾ പണിതു പൊതു സമൂഹത്തിൽ അപമാനിച്ച് പൊതുരംഗത്ത് നിന്ന് ഒഴിവാക്കി തൻ പ്രമാണിത്വം നടപ്പാക്കുകയെന്നതല്ലാതെ ഒന്നുമില്ലെന്ന് ധരിക്കുന്നവർ സുരേഷ് ഗോപിയുടെ സ്വയ പ്രയത്നത്താലും സാധാരണ പ്രവർത്തകരുടെ പിന്തുണയോടും ജയിച്ച് വന്നത് അസഹിഷ്ണുതയോടെ കണ്ട്, തെരഞ്ഞെടുപ്പ് പ്രക്രിയയിൽ അവർ സ്വീകരിച്ച നിലപാടുകൾ തുറനന്ന് പറഞ്ഞതിനാണ് ' തൻ്റെ കുട്ടിക്കുരങ്ങൻമാരെ കൊണ്ട് പ്രതികരിപ്പിച്ചത്, കേരളത്തിൽ ശോഭ സുരേന്ദ്രനല്ലാതെ ആരാണ് പാർട്ടിയുടെയും വ്യക്തിത്വത്തിൻ്റെയും പേരിൽ വോട്ടുകൾ വർദ്ധിപ്പിച്ചിട്ടുള്ളത്, പാലക്കാട്‌, ആറ്റിങ്ങൽ, ഇപ്പോൾ ആലപ്പുഴ, ഇവിടെയെല്ലാം ശോഭ സുരേന്ദ്രൻ അടിസ്ഥാന തല പ്രവർത്തനത്തിലൂടെ വോട്ടുകൾ വാരിക്കുട്ടിയപ്പോൾ അവിടെ നിന്നെല്ലാം അവരെ ആട്ടിപ്പായിച്ച് അവിടെയെല്ലാം നിന്ന് തങ്ങൾക്ക് ജയിക്കാമെന്നും മന്ത്രിയാകാമെന്നും വ്യാമോഹിച്ച് മത്സരിച്ചവരാണ് ഈ ഗണപതി വട്ടം സഹയാത്രികർ, ഇടതുപക്ഷത്തെ വിടുവായ പറയുന്ന അഭിനവ സാംസ്കാരിക നായകൻമാരെ കൃത്യമായ മറുപടി കൊടുത്ത് വാരി നിലത്തടിച്ച് ബി.ജെ.പിയുടെ കേന്ദ്രനയങ്ങളും പദ്ധതികളും ജനങ്ങൾക്ക് മനസിലാക്കി കൊടുക്കാൻ കഴിവുള്ള വ്യക്തിയായ പണിക്കർക്കെതിരെ ഒരു തരത്തിലും ആരോപണമാണമുന്നയിക്കാൻ ഇവർക്ക് ധാർമികമായ അവകാശമില്ല, കാരണം പണിക്കർ കൊടകര വഴിയും, മകന്, അനധികൃതമായി സ്ഥാനമാനങ്ങൾ സമ്പാദിക്കുകയോ, മന്ത്രി പദവിയിലിരുന്ന് ബിനാമികളെ കൊണ്ട് പെട്രോൾ പമ്പുകൾ സമ്പാദിക്കുകയോ, DRDA യുടെ വ്യാജ തിരിച്ചറിയൽ കാർഡുണ്ടാക്കിയവനെ സംരക്ഷിക്കുകയോ, ഡൽഹിയിൽ വേശ്യാലയം നടത്തുന്ന സംഖ്യകക്ഷിവനിതാ രത്നത്തിൻ്റെ സംരക്ഷണം ഏറ്റെടുക്കുകയോ ചെയ്യുന്നില്ല, അതു കൊണ്ട് അഭിപ്രായവും സത്യവും വിളിച്ചു പറയുന്നവരെ തങ്ങളുടെ ശിങ്കിടികളെ കൊണ്ട് കുകി തോൽപിക്കാനും ശ്രമിക്കുന്നതല്ല ജനാധിപത്യം