കൊച്ചി ലുലു മാളിൽ സ്ത്രീകൾക്ക് രക്ഷയില്ലേ? ക്രിസ്മസ് ദിനത്തിൽ നഗ്നതാപ്രദർശനം

കൊച്ചി ലുലു മാളിൽ സ്ത്രീകൾക്ക് രക്ഷയില്ലേ?  ക്രിസ്മസ് ദിനത്തിൽ നഗ്നതാപ്രദർശനം

 കൊച്ചി: കൊച്ചിയിലെ ലുലു മാളിൽ ഒരു സിനിമാ താരത്തിനെതിരെ അപമാനശ്രമം നടന്ന വാർത്ത മായും മുമ്പേ ക്രിസ്മസ് ദിനത്തിൽ മറ്റൊരു സ്ത്രീക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ സംഭവത്തോടെ ഇവിടെ വരുന്ന സ്ത്രീകൾക്ക് യാതൊരു സുരക്ഷിതത്വവും ഇല്ല എന്നുള്ള വിഷയം ഗൗരവമേറിയതാണ്. നാലുചുറ്റും തലയ്ക്കുമുകളിൽ 1000 രഹസ്യക്യാമറകൾ വെച്ചിട്ടുണ്ടെങ്കിലും പീഡകരെ കണ്ടെത്താനോ അവരെ നിയമത്തിന്റെ മുൻപിലെത്തിക്കാനോ ലുലു അധികൃതർക്ക് കഴിയുന്നില്ല. ചില കടയുടമകളും ജീവനക്കാരും സ്ത്രീകളോട് മോശമായി പെരുമാറാറുണ്ടായിട്ടും അത് പുറത്ത് വരാത്തത് മാളിന്റെ സൽപ്പേരിന് ദോഷം വരുമെന്ന് ഭയന്നാണ്.

ലുലുവിനെ  സംബന്ധിക്കുന്ന പല വാർത്തകളും മുഖ്യധാരാ മാധ്യമങ്ങൾ മുക്കുന്നതിനാലും അവിടുത്തെ വാർത്തകൾ പുറത്തു വരാറില്ല.  നഗ്നതാ പ്രദർശനം നടത്തിയ സംഭവം കളമശ്ശേരി പോലീസ് കേസ് എടുത്ത് അന്വേഷണം നടത്തുന്നുണ്ടെങ്കിലും കുടുംബവുമായി പോകാൻ പറ്റാത്ത സ്ഥലമായി മാറി കഴിഞ്ഞു ലുലുമാള്‍ എന്ന് പലരും പറഞ്ഞു തുടങ്ങി.