അര്‍ബുദത്തെ തോല്‍പിച്ച്‌ സൈക്കിളില്‍ കൊച്ചിയില്‍നിന്ന് ലഡാക്കിലേക്ക് റിതിന്‍

അര്‍ബുദത്തെ തോല്‍പിച്ച്‌ സൈക്കിളില്‍ കൊച്ചിയില്‍നിന്ന് ലഡാക്കിലേക്ക് റിതിന്‍

പള്ളുരുത്തി: നിശ്ചയദാര്‍ഢ്യം മുറുകെപ്പിടിച്ച്‌ അര്‍ബുദ രോഗത്തെ തോല്‍പിച്ച കരുത്തുമായി പള്ളുരുത്തി തങ്ങള്‍ നഗര്‍ സ്വദേശി രോഗബാധിതര്‍ക്ക് ആത്മധൈര്യം പകര്‍ന്ന് കൊച്ചിയില്‍നിന്ന് ലഡാക്കിലേക്ക് സൈക്കിള്‍ യാത്ര ആരംഭിച്ചു. 'സ്റ്റേ സ്ട്രോങ് ലെറ്റസ് ബ്രേക്ക് കാന്‍സര്‍' സന്ദേശ വാചകവുമായി റിതിന്‍ ഹാരിസിെന്‍റ (23) സൈക്കിള്‍ യാത്ര പള്ളുരുത്തിയില്‍ ഹൈബി ഈഡന്‍ ഫ്ലാഗ് ഓഫ് ചെയ്തു.

ചക്കച്ചാംപറമ്ബില്‍ ഹാരിസ്-ആബിദ ദമ്ബതികളുടെ മകനായ റിതിന്‍ രോഗം ബാധിച്ചപ്പോഴും മുറിയില്‍ ഒതുങ്ങി കൂടാന്‍ തയാറല്ലായിരുന്നു.

സാമൂഹിക രംഗത്ത് സജീവമായ റിതിനു മുന്നില്‍ ഒടുവില്‍ രോഗം തോറ്റു പിന്മാറി.

'ഭയമല്ല വേണ്ടത് പൊരുതാനുള്ള ശേഷിയാണ് വേണ്ടതെന്നാണ്' റിതിെന്‍റ പക്ഷം.

ആ സന്ദേശമാണ് രാജ്യം മുഴുവന്‍ എത്തിക്കാന്‍ 35-40 ദിവസം നീളുന്ന ഈ ഒറ്റക്കുള്ള സൈക്കിള്‍ യാത്ര. വി.എ. ആഷിഖ് ചടങ്ങില്‍ അധ്യക്ഷതവഹിച്ചു. കൊച്ചി നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.എ. ശ്രീജിത് ആശംസയര്‍പ്പിച്ചു. സുഹൃത്തുക്കളായ കെ.ഐ. അക്ബര്‍, പി.ഡി. അജീഷ്, സുധീര്‍ ഉമ്മര്‍, സി.ടി. റഫീഖ്, സി.എച്ച്‌. മുഹമ്മദാലി, പി.ഡി. അജീഷ്, കെ.എച്ച്‌. അബ്ദുന്നാസര്‍, അമീര്‍ അലി, പി.കെ. നൗഷാദ് എന്നിവര്‍ പങ്കെടുത്തു.