ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈനയുടെ പുതിയ ഗ്രാമം; ഉപഗ്രഹ ചിത്രങ്ങള്‍ പുറത്ത്

ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈനയുടെ പുതിയ ഗ്രാമം; ഉപഗ്രഹ ചിത്രങ്ങള്‍ പുറത്ത്

അരുണാചല്‍ പ്രദേശില്‍ ചൈന പുതിയ ഗ്രാമം നിര്‍മ്മിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ നിന്ന് നാലര കിലോമീറ്റര്‍ മാറി സുബാന്‍ സിരി ജില്ലയിലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. 2019 ഓഗസ്റ്റിലെയും 2020 നവംബറിലെയും ഉപഗ്രഹ ദൃശ്യങ്ങള്‍ പങ്കുവെച്ചാണ് ദേശീയമാധ്യമമായ എന്‍‍.ഡി.ടി.വി ഈ വാര്‍ത്ത റിപ്പോര്‍ട്ട്‌ ചെയ്തിരിക്കുന്നത്.

ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് ഏകദേശം നാലര കിലോമീറ്ററോളം കയറിയാണ് ഗ്രാമം നിര്‍മിച്ചിരിക്കുന്നുവെന്നാണ് ഉപഗ്രഹ ദൃശ്യങ്ങള്‍ പങ്കുവെച്ച്‌ എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നത്. 101ഓളം വീടുകള്‍ ഉള്‍പ്പെടുന്ന ഗ്രാമമാണ് ചൈന നിര്‍മിച്ചിരിക്കുന്നത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് കേന്ദ്രര്‍ക്കാര്‍ കൃത്യമായ മറുപടി നല്‍കിയിട്ടില്ല.

ഉന്നത മന്ത്രാലയങ്ങളെ എന്‍.ഡി.ടി.വി ബന്ധപ്പെട്ടപ്പോള്‍ ഇന്ത്യയുടെ ഭൂപ്രദേശം സംരക്ഷിക്കുന്നതിന് വേണ്ട നടപടികള്‍ ഉണ്ടാകുമെന്നാണ് സര്‍ക്കാര്‍ മറുപടി പറഞ്ഞത്. ഈ ഗ്രാമനിര്‍മാണത്തെക്കുറിച്ച്‌ കൃത്യമായി പ്രതികരിച്ചിട്ടില്ല.

ഇന്ത്യയും ചൈനയും തമ്മില്‍ കിഴക്കന്‍ ലഡാക്കില്‍ കഴിഞ്ഞ മാസങ്ങളില്‍ വലിയ രീതിയില്‍ സംഘര്‍ഷം നിലനിന്നിരുന്നു.