തനി സ്പിരിറ്റ് കളളാക്കി കുടിയൻമാരുടെ ചങ്ക് കലക്കി സർക്കാർ

തനി സ്പിരിറ്റ് കളളാക്കി കുടിയൻമാരുടെ ചങ്ക് കലക്കി സർക്കാർ

രവീന്ദ്രൻ, കവർസ്റ്റോറി

സർക്കാർ നിയന്ത്രണങ്ങൾക്ക് വിധേയമായി മദ്യ കച്ചവടം നിർത്തിവച്ച സർക്കാർ എന്ത് വിഷം കൊടുത്തും സ്വന്തം ജനങ്ങളെ കൊന്നിട്ടായാലും സർക്കാർ ഖജനാവും പാർട്ടി സഖാക്കുടെ പോക്കറ്റ് നിരക്കാനും കാണിക്കുന്ന അനീതിയും അക്രമവും കേരളത്തിലല്ലാതെ മറ്റെങ്ങുമുണ്ടാവില്ല. സർക്കാർ മദ്യശാലകൾ പൂട്ടിയതോടെ മദ്യം കിട്ടാതെ ആളുകൾ ആത്മഹത്യ ചെയ്യും എന്ന് പറഞ്ഞ് കച്ചവടം പുനരാരംഭിക്കാൻ ശ്രമിച്ചെങ്കിലും അത് നടക്കാതെ വന്നപ്പോൾ കള്ള് ഷാപ്പ് തുറക്കുകയായിരുന്നു.

ഇന്നലെ മാത്രം ശതകോടി രൂപയുടെ കള്ള് വിറ്റ ഷാപ്പുകളും അതിന് അനുവാദം കൊടുത്ത സർക്കാരും ഇത്രയും കള്ള് കേരളത്തിലോ ഇന്ത്യയിലെ വിടോയൊ ഉത്പാദിപ്പിക്കുന്നുണ്ടോ എന്ന് ചോദിച്ചാൽ ചോദിക്കുന്നവന് ഭ്രാന്താണ് എന്ന് പറയും. കള്ള് ഒരു ദിവസം കഴിഞ്ഞാൽ വിന്നാഗിരി ആകും. അപ്പോൾ ഒരു ദിവസം മാത്രം വിറ്റ കള്ള് എവിടുത്തെ എത്രതെങ്ങ് ചെത്തിയുണ്ടാക്കിയതാണെന്ന് പറയണം. അപ്പോൾ ഇന്നലെ മാത്രം ജനങ്ങൾക്ക് കൊടുക്ക വിഷമയമായ സ്പിരിറ്റ് കള്ളെന്ന് പേരിൽ കൊടുക്കാൻ എവിടുന്ന് എങ്ങനെ കിട്ടിയെന്ന് എക്‌സെസും, സർക്കാരും പറയുമോ. കള്ള് കുടിച്ച പലരും പറയുന്നത് ആ ദ്രാവകം ഇറങ്ങി പോകുന്ന സ്ഥലമെല്ലാം കരിഞ്ഞു പോകുന്നു എന്ന്. അപ്പോൾ സർക്കാർ കൊടുക്കുന്നത് കള്ളാണൊ, സ്പിരിറ്റാണൊ.

പഴവർഗങ്ങൾ ഇട്ട് ശുദ്ധമായ ചാരായം വാറ്റി കുടിക്കുന്നവനെ ആജീവനാന്തം ജയിലിൽ അടക്കുന്നു. സ്പിരിറ്റ് കള്ളെന്ന പേരിൽ കൊടുക്കുന്ന സർക്കാരിനെ എന്താണ് ചെയ്യേണ്ടതെന്ന് ആർക്കും അറിയില്ല. ഇപ്പോൾ കള്ളെന്ന പേരിൽ കൊടുകുന്ന മാരക വിഷം കഴിച്ച് ജനങ്ങൾ ഇഞ്ചിഞ്ചായ് മരിക്കുമെന്ന് ഉറപ്പാണ്. അപ്പോൾ കൊലയാളികൾ ഖജനാവ് നിറക്കുന്നു. ജഡങ്ങളാൽ ശവക്കുഴികൾ നിറയും.

ആദ്യം കള്ളും സ്പിരിറ്റും എന്താണെന്ന് ജനങ്ങളോട് പറയുക. ഒരു തെങ്ങു ചെത്തിയാൽ എത്ര കള്ളു കിട്ടുമെന്നും കേരളത്തിലും തമിഴ്‌നാട്ടിലും എത്രതെങ്ങുകൾ ചെത്തുന്നുണ്ടെന്നും സാമാന്യ വിവരമുള്ളവർക്കറിയാം. സർക്കാരിനറിയില്ലെങ്കിലും അപ്പോൾ എന്തിനാണ് ഈ ജനങ്ങളെ മദ്യം എന്ന പേരിൽ സ്പിരിറ്റ് വിഷം നൽകി ജനങ്ങളെ കൊന്നൊടുക്കുന്നത്.