കനൽവഴികൾ താണ്ടി ജീവിതവിജയം വരിച്ച പോരാളി: വ്യാളികൾ വേട്ടയാടിയിട്ടും ഉയർത്തെഴുന്നേറ്റ, ഡോ: ബിനീഷ് തോമസ്

ജന്മം കൊണ്ട് ജൂതനായി ബാംഗ്ലൂരിൽ സ്ഥിര താമസക്കാരനായ ഡോ. ബിനിഷ് തോമസ് തന്റെ ജീവിത വഴികളിൽ നേരിട്ടത് നൊമ്പരങ്ങളുടെയും, ആത്മ സംഘർഷങ്ങളുടെയും നീണ്ട നിര തന്നെ ആയിരുന്നു. താൻ വളർന്ന വഴികളിൽ നേരിട്ട വഴികളിൽ കല്ലുകളും മുള്ളുകളും നിറഞ്ഞതായിരുന്നു. യഹൂദനായ ബിനിഷ് ഒറ്റക്ക് നിന്ന് പോരാടി ഇന്ന് ഉയർന്ന നിലയിൽ എത്തി. പല വിധത്തിൽ ഉള്ള ചതികളിലും മറ്റും മുങ്ങി താണ അദ്ദേഹത്തെ കേരള പോലീസ് നിരന്തരം വേട്ടയാടി.ചെയ്യാത്തതോ മനസ്സറിവോ ഇല്ലാത്ത കാര്യങ്ങൾക്ക് കേസുകളും നിയമ പോരാട്ടങ്ങളും നടത്തേണ്ടി വന്നുവെങ്കിലും അതിനെയെല്ലാം തരണം ചെയ്ത് ജീവിതത്തെ വിജയത്തിൽ എത്തിക്കുകയാണ് ബിനിഷ് തോമസ്. ഇന്ന് കർണാടക രാഷ്ട്രീയ മണ്ഡലങ്ങളിൽ നിറ സാന്നിധ്യമാണ് ഇദ്ദേഹം. ഐ എൻ ടി യു സി ജില്ലാ പ്രസിഡന്റ്, പ്രമുഖ ചാനലിന്റെ ഡയറക്ടർ ബോർഡ്‌ അംഗം യു എൻ ആഫ്രിക്കയുടെ ഡയറക്ടർ ഉൾപ്പെടെ ഉന്നത പദവികൾ വഹിക്കുന്നു. *വ്യാളി തന്ത്രം പൊളിച്ച് ഹിസ്റ്റ് ലിസ്റ്റിൽ ഇടം പിടിച്ചു* ചൈന ആഫ്രിക്കയിൽ നടത്തുന്ന ഇടപെടലുകളിലെ ഗൂഡ ലക്ഷ്യം എന്താണ് എന്ന് തെളിവ് സഹിതം പുറത്ത് കൊണ്ടുവന്നതിന് പിന്നാലെ ചൈനയുടെ ചാരന്മാർ ഇദ്ദേഹത്തെ വധിക്കാൻ പദ്ധതി ഇട്ടിരുന്നുവെങ്കിൽ ആ പദ്ധതി പരാജയപെട്ടു. ഇന്ത്യയുടെ അയൽരാജ്യമായ ശ്രീലങ്കയെ സാമ്പത്തിക സഹായം നൽകി ആ രാജ്യത്തെ വലിയ കടക്കണിയിലേക്ക് തള്ളിവിട്ട് ഇന്ത്യക്ക് എതിരെ ഒരു കോളനി ഉണ്ടാക്കുക എന്ന ഗൂഡ ലക്ഷ്യം ചൈനയുടെ പിന്നിൽ ഉണ്ട്. സാമ്പത്തികമായി തകർന്ന് തരിപ്പണമായ ശ്രീലങ്കയുടെ മുഴുവൻ നിയന്ത്രണങ്ങളും ഒടുവിൽ ചൈനയുടെ കൈപിടിയിൽ ഒതുക്കി ഇന്ത്യയെ ആക്രമിക്കുക, ഇതേ തന്ത്രമാണ് പാവപെട്ട രാജ്യങ്ങളുടെ പട്ടികയിൽ ഉള്ള ആഫ്രിക്കൻ രാജ്യങ്ങളിൽ ചൈന പയറ്റുന്നത്. ചൈനയെ ആഫ്രിക്കൻ ജനതക്ക് മുമ്പിൽ തങ്ങളെ സഹായിക്കുന്ന, ആപത്തിൽ കൂടെ നിൽക്കുന്ന ഒരു രാജ്യം എന്ന വിശ്വാസ്യത പിടിച്ച് പറ്റി ആഫ്രിക്കയെ ചൈനയുടെ കോളനിയാക്കാനുള്ള നീക്കം പൊളിച്ചത് ബിനിഷ് തോമസ് ആണ്. ആഫ്രിക്കയിലെ വിവിധ സംഘടനകളുടെ ഗ്രൂപ്പുകളിൽ അംഗമായി ചൈനക്ക് ആഫ്രിക്കയോടുള്ള നിഷിപ്ത താല്പര്യമെന്താണ് എന്നും, ചൈന ആഫ്രിക്കൻ ജനതക്ക് നൽകുന്ന സാമ്പത്തിക സഹായം വലിയ കെണിയാണ് എന്നും, പാകിസ്ഥാനും, ശ്രീലങ്കയും അടക്കമുള്ള രാജ്യങ്ങൾ സാമ്പത്തികമായി കൂപ്പുകുത്തിയത് പോലെ ആഫ്രിക്കൻ ജനതയെ മുഴുവൻ ഒരു വ്യാളിയെ പോലെ വിഴുങ്ങാൻ നിൽക്കുന്ന ഒരു രാജ്യമാണ് ചൈന എന്ന് ആഫ്രിക്കൻ ജനതക്ക് ബോധ്യപ്പെടുത്തി നൽകിയതിലൂടെ ആഫ്രിക്ക ചൈന കൊണ്ടുവന്ന കരാറുകളിൽ നിന്ന് പിന്മാറി. ആഫ്രിക്കക്ക് സാമ്പത്തിക സഹായം നൽകി ഒരു വ്യാളി മുഖം തുറക്കാൻ ശ്രമം നടത്തുകയാണ് ചൈന. വ്യാളിയെ പോലെ ആഫ്രിക്കയെ മുഴുവൻ വരിഞ്ഞുമുറുക്കി ആഫ്രിക്കൻ ജനതയെ തങ്ങളുടെ വരുതിയിലാക്കാനുള്ള ചൈനയുടെ അതിമോഹം മുളയിലേ നുള്ളി കളഞ്ഞത് ബിനിഷ് ആണ്. *ചൈനീസ് ഭാഷകളുടെ വ്യാപനം* സൂര്യനസ്തമിക്കാത്ത സാമ്രാജ്യമായി നിലകൊണ്ട ബ്രിട്ടീഷുകാർ ഇന്ത്യയിൽ മൊക്കാള പ്രഭുവാണ് ആദ്യമായി ഇംഗ്ലീഷ് ഭാഷ കൊണ്ടുവന്നത്. ഇതേ തന്ത്രം പയറ്റുകയാണ് ചൈനയും, തങ്ങളുടെ അധീശ്വതം സ്ഥാപിക്കാൻ സൗദിയിലെ സ്കൂളുകളിൽ തുടങ്ങി മറ്റ് രാജ്യങ്ങളിലും തങ്ങളുടെ ചൈനിസ് ഭാഷ പഠന വിഷയമാക്കുന്നതിലെ പിന്നിൽ ഉള്ള അജണ്ട ലോകത്തെ വീണ്ടും രണ്ടാം കോളനിവത്കരണത്തിലേക്ക് കൊണ്ടുപോകാനുള്ള ചൈനയുടെ നീക്കമാണ് എന്ന് ബിനിഷ് അഭിപ്രായപെടുന്നു. *ബിനിഷ് തോമസ് ചൈനയുടെ ഹിസ്‌റ്റ് ലിസ്റ്റിൽ* ചൈനയുടെ ആഫ്രിക്കൻ നീക്കം തന്റെ ലേഖനത്തിലൂടെ ആഫ്രിക്കൻ രാജ്യങ്ങളിലെ ഭരണാധികാരികളെ നേരിട്ട് അറിയിച്ചതിലൂടെ ചൈനയുടെ നീക്കം പൊളിച്ചു. ആഫ്രിക്കയെ മൊത്തത്തിൽ വിഴുങ്ങാൻ ചൈന നടത്തിയ നീക്കം പൊളിഞ്ഞതിലൂടെ ഡോ. ബിനിഷിന്റെ സ്വദേശമായ ബാംഗ്ലൂരിലേക്ക് ചാരന്മാരെ അയച്ച് വധിക്കാൻ ഉള്ള പദ്ധതി ഇട്ടുവെങ്കിലും ചൈനയുടെ പദ്ധതികൾ പാളി. ഇന്ത്യയെ തകർക്കാൻ ചൈനയുടെ മറ്റൊരു പദ്ധതി ആയിരുന്നു നേപ്പാളിൽ കടന്ന് കയറി അവിടുത്തെ യുവതികളുമായി ചൈനീസ് യുവാക്കൾ ബന്ധം സ്ഥാപിച്ച് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി ഇന്ത്യയിലേക്ക് കടത്തുക ഇത്തരം ഗൂഡ ലക്ഷ്യങ്ങൾ തെളിവ് സഹിതം പൊളിച്ചത് ചൈനയെ വല്ലാതെ ചൊടിപ്പിച്ചു. ബിനിഷിന് ഇന്ത്യ ഗവണ്മെന്റിലോ, അല്ലെങ്കിൽ ഏതെങ്കിലും സംഘടനയിലോ ഒരു പദവി പോലും ഇല്ലാത്ത ബിനിഷ് തങ്ങളുടെ രാജ്യത്തിന്റെ നീക്കം പൊളിച്ചത് ചൈന സസൂക്ഷമം ആണ് വിലയിരുത്തിയത്. ഒരു പദവിയും ഇല്ലാത്ത ഇയാൾ ഇപ്പോൾ ഇങ്ങനെ ആണെകിൽ ഇന്ത്യൻ സർക്കാരോ, മറ്റ് രാജ്യത്തുള്ള സർക്കാരോ ഉയർന്ന പദവി നൽകാൻ സാധ്യത ഉണ്ട് എന്നും, അങ്ങനെ വന്നാൽ തങ്ങളുടെ രാജ്യത്തിനു ആപത്താണ് എന്ന് മനസിലാക്കിയ ചൈന തങ്ങളുടെ ഉറ്റ മിത്രമായ സിങ്കപ്പൂർ രാജ്യത്തെ കൂട്ട് പിടിച്ച് തങ്ങളുടെ രാജ്യത്തിന്റെ അഥിതിയായി ബിനിഷിനെ സിങ്കപ്പൂർ ക്ഷണിച്ചു. സൗജന്യ വിസയും ടിക്കറ്റും സിങ്കപ്പൂർ ഗവണ്മെന്റ് വഴി നൽകി ആ രാജ്യത്ത് എത്തിച്ച് ബിനിഷിനെ വധിക്കാൻ ഉള്ള നീക്കവും നടത്തിയെങ്കിലും ഇന്ത്യൻ രഹസ്യ അന്വേഷണ ഏജൻസിയുടെ നിർദ്ദേശ പ്രകാരം ബിനിഷ് ക്ഷണം നിരസിക്കുകയും ചൈനയുടെ തന്ത്ര പ്രധാനമായ ആ നീക്കവും പരാജയപെടുത്തി. ബിനിഷിന് എതിരെ ചൈന നടത്തിയ പല നീക്കങ്ങളും പരാജയപെട്ടു. *കേസുകളിൽ കുടുക്കി ജയിലിൽ അടക്കാൻ നീക്കം* നിരവധി സാമ്പത്തിക തട്ടിപ്പുകളിൽ പ്രതി ചേർത്ത് ജയിലിൽ അടക്കാൻ ചില കോണുകളിൽ നിന്ന് നീക്കം നടന്നു. സാമ്പത്തിക ഇടപാടുകളിൽ കൊടുത്തതോ, വാങ്ങിയതോ ആയ യാതൊരു തെളിവും ഇല്ലാതിരിക്കെ കർണാടക, കേരള പോലീസിനെ ഉപയോഗിച്ച് ജയിലിലടച്ച് ബിനിഷിനെ വക വരുത്താൻ ഉള്ള നീക്കവും ചില ലോബികൾ നടത്തി. ഒരു തെളിവും ഇല്ലാത്ത കേസിൽ ബിനിഷ് തോമസിനെതിരെ ചില ലോബികൾ നടത്തിയ നീക്കം കോടതിയിൽ വലിയ ചോദ്യ ചിഹ്നം ഉയർന്നു. വ്യക്തമായ തെളിവുകൾ നിരത്താൻ കഴിയാത്ത പ്രോസിക്യൂഷന്റെ നിലപാട് കോടതിക്ക് സംശയങ്ങൾ ഉയരുകയും ഇത് വ്യാജ കേസ് ആണ് എന്ന് കണ്ട് ബിനിഷിനെ കോടതി വെറുതെ വിടുകയാണ് ഉണ്ടായത്. കോടതികളിൽ നിയമ യുദ്ധം നടത്തി തനിക് എതിരെ ഉയർന്നത് കള്ള കേസുകൾ ആണ് എന്ന് തെളിയിച്ചെടുത്തു. ചൈനിസ് ഉദ്യോഗസ്ഥർ നിയമിച്ച ചാരന്മാർ ആയിരുന്നു ഇത്തരം കേസുകൾക്ക് പിന്നിൽ ചുക്കാൻ പിടിച്ചത്. നിരവധി വേട്ടയാടലുകൾ നേരിട്ട ബിനിഷ് ഇന്ന് മാധ്യമ രംഗത്ത് സജീവമാണ് . ആഫ്രിക്കൻ രാജ്യങ്ങളിലെ ഭരണാധികാരികളുടെ ഉറ്റ സുഹൃത്തായും, മാത്രമല്ല ഇന്ത്യയിലെ എല്ലാഉന്നതന്മാരുമായി ഏറ്റവും അടുത്ത് ബന്ധം പുലർത്തുന്ന വ്യക്തി എന്ന നിലയിൽ ഡോ. ബിനിഷ് തോമസ് എത്തി നിൽക്കുന്നു. ഇപ്പോൾ അഭിഭാഷകനായി എൻറോൾ ചെയ്യുന്ന അദ്ദേഹം ഇന്ത്യയിലെ പ്രമുഖ അഭിഭാഷകന്റെ കീഴിൽ പ്രാക്ടീസിന് തയ്യാറെടുക്കുകയാണ്. അതസ്തിത വർഗം നേരിടുന്ന വേദനകളും ബുദ്ധിമുട്ടുകളും പരിഹരിക്കുക, കള്ള കേസുകൾ മൂലം എന്നെന്നേക്കുമായി ജയിലറകളിലേക്ക് തള്ളി നീക്കപ്പെട്ട ജീവിതങ്ങൾക്ക് വേണ്ടി നിയമ യുദ്ധം നടത്തുക, പാവങ്ങൾക്ക് നിയമ സഹായം നൽകുക എന്നതാണ് തന്റെ അഭിഭാഷക വൃത്തിയിലൂടെ ലക്ഷ്യമിടുന്നത്. മലയാളത്തിൽ കടുവ സിനിമയിൽ കടുവകുന്നേൽ കുറുവച്ചന്റെ കഥ പറയുമ്പോൾ മറ്റൊരു കടുവ കുറുവച്ചൻ ആണ് ബിനിഷ്. തന്റെ യഥാർത്ഥ ജീവിത വഴികളിൽ നേരിട്ട അഗ്നി പരീക്ഷകൾ കുരുവിനാകുന്നേൽ കുറുവച്ചന്റെ ജീവിതവും, കടുവ എന്ന സിനിമയും തമ്മിൽ താരതമ്യം ചെയ്യുമ്പോൾ യഥാർത്ഥ കുറുവച്ചൻ ആണ് ബിനിഷ്