ഡല്‍ഹി കര്‍ഷക സമരം മുന്‍ RSS നേതാവ് -കേന്ദ്ര നിരീക്ഷണത്തില്‍ -അജിതാ ജയ്‌ഷോര്‍

ഡല്‍ഹി കര്‍ഷക സമരം മുന്‍ RSS നേതാവ് -കേന്ദ്ര നിരീക്ഷണത്തില്‍ -അജിതാ ജയ്‌ഷോര്‍

ഡല്‍ഹിയില്‍ ഖാലിസ്ഥാന്‍ പിന്‍തുണയോടെ നടന്ന കര്‍ഷക സമരത്തില്‍ ചെങ്കോട്ടയിൽ ഖാലിസ്ഥാന്‍ പതാക ഉയര്‍ത്തിയ ഗൗരവതരമായ രാജ്യദ്രോഹ നടപടിയിലും മലയാളിയും, ആർ എസ് എസ് ലും പരിവാർ സംഘടനകളിലും പ്രവർത്തിക്കുന്ന അങ്കമാലി സ്വാദേശി കേന്ദ്ര ഇന്റലിജൻസിൽ നിരീക്ഷണത്തിൽ.
കർഷക സമരത്തിന്റെ ആദ്യ നാളുകളിൽ കേരള, ആന്ധ്ര, തമിഴ്നാട്, കർണാടക തുടങ്ങിയ ദക്ഷിണ സംസ്ഥാനങ്ങളിൽ മോദി വിരുദ്ധരെ ഏകോപിപ്പിക്കുക എന്ന ചുമതലയുടെ ഭാഗമായി കേരളത്തിൽ സന്ദർശനം നടത്തിയിരുന്നു. ശാഖാ തലം മുതൽ ആർഎസ്എസ് പ്രസ്ഥാനത്തിലും, അഖിലഭാരതീയ വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെയും സ്വാദേശി പ്രസ്ഥാനത്തിലൂടെയും, കേന്ദ്രീയ സ്ഥാനങ്ങളിൽ  എത്തിപ്പെടുകയും വാജ്പേയ് സർക്കാരിന്റെ കാലത്ത് ബി ജെ പി യുടെ താത്വികാചാര്യനായ  ഗോവിന്ദാചാര്യയുമായി അടുത്തുപ്രവർത്തിക്കുകയും ചെയ്ത ഇദ്ദേഹം സംഘപ്രസ്ഥാനങ്ങളിൽ നിന്ന് ഗോവിന്ദാചാര്യയുടെ  പുറത്താക്കലിലൂടെ ആചാര്യയോടൊപ്പം വിവിധ ആന്ദോളൻ പ്രസ്ഥാനങ്ങളിൽ ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിച്ചുവരുകയായിരുന്നു.മോഡി അധികാരത്തില്‍ വന്നതിന് ശേഷം മോഡി വിരുദ്ധരെ ഏകോപിപ്പിക്കുന്നതിനായി രാജ്വിയത്വിതിന് അകത്തും പുറത്തുമുള്ള വിവിധ തീവ്ര ഇടതുപക്ഷ സംഘടനകളുമായി ബന്ധപ്പെട്ട വിവിധ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിന്റെ പണിപ്പുരയിലായിരുന്നു. രാജ്യത്തിന് എന്നും തലവേദനയായി നിലകൊണ്ടിരുന്ന മാവോയിസ്റ്റ് സംഘടനാ നേതാക്കളുമായി  നിരന്തരം സമ്പർക്കം നടത്തിയിരുന്നതിന്റെ തെളിവുകൾ കേന്ദ്ര ഏജൻസികൾ കണ്ടെത്തിയിട്ടുണ്ട്. മാവോയിസ്റ്റ്  പ്രസ്ഥാനങ്ങളെയും തീവ്ര രാജ്യവിരുദ്ധ സംഘടനകളുടെയും നേതാക്കന്മാരെ മോദിക്കെതിരെ യുദ്ധം ചെയ്യാൻ പലപേരുകളിൽ പുതിയ സംഘടനകൾക്ക് രൂപം കൊടുത്ത് അവരെ രാജ്യ വിരുദ്ധ സമരങ്ങളിൽ പങ്കെടുപ്പിക്കാൻ ആസൂത്രണം നടത്തിയതിന്റെ തെളിവുകളും ഇന്റലിജൻസ് വിഭാഗം കണ്ടെത്തിയിട്ടുണ്ട്. അധികം ആരുടെയും ശ്രദ്ധയിൽപ്പെടാതെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതിനിടക്ക് മലയാളത്തിലെ ചില മാധ്യമങ്ങൾ ചർച്ചകളിൽ പങ്കെടുപ്പിച്ചതാണ് ഇക്കാര്യം പൊതു സമൂഹത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരാൻ കാരണം.കർഷക സമരത്തിന് പിന്തുണയുമായി  ശബരിമലയിൽ സ്ത്രീകളെ  കയറ്റിയ സംഘടനയുമായി പോലും ബന്ധപ്പെട്ട ഇദ്ദേഹത്തിന്റെ ഭാര്യ ജോലി ചെയ്യുന്നത് സംഘപരിവാർ സംഘടനയുടെ സ്ഥാപനത്തിൽ തന്നെയാണുള്ളതും സഹോദരൻ തദ്ദേശഭരണ സ്വയംഭരണ തെരഞ്ഞെടുപ്പിൽ B.J.P സ്ഥാനാർഥിയായി മത്സരിച്ചതും പാർട്ടിയിൽ ഉന്നതാധികാരസമിതി ഗൗരവമായി ചർച്ച ചെയ്തിരുന്നു
 മോദിക്കും പാർട്ടിക്കും രാജ്യത്തിനും എതിരെ സമരം ചെയ്യുന്നയാളെയും കുടുംബത്തെയും സംരക്ഷിക്കുന്നത് പാർട്ടിക്കാർ തന്നെയാണെന്നുള്ളത് പാർട്ടിയിൽ ചർച്ചാവിഷയമാണ്.