അഞ്ചുവര്‍ഷത്തിനുള്ളില്‍ കപ്പല്‍ അറ്റകുറ്റപ്പണികളുടെ ആഗോള കേന്ദ്രമായി മാറാനൊരുങ്ങി കൊച്ചിന്‍ ഷിപ്യാര്‍ഡ്

 അഞ്ചുവര്‍ഷത്തിനുള്ളില്‍ കപ്പല്‍ അറ്റകുറ്റപ്പണികളുടെ ആഗോള കേന്ദ്രമായി മാറാനൊരുങ്ങി കൊച്ചിന്‍ ഷിപ്യാര്‍ഡ്

കൊച്ചി : അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ മികച്ച നേട്ടം കാഴ്ചവെക്കാനൊരുങ്ങി കൊച്ചിന്‍ ഷിപ്യാര്‍ഡ്. അഞ്ചുവര്‍ഷത്തിനുള്ളില്‍ അറ്റകുറ്റപ്പണികളുടെ ആഗോള കേന്ദ്രമായി മാറാനാണ് പദ്ധതിയിടുന്നത്. ഇത് സംബന്ധിച്ച വിവരങ്ങള്‍ കൊച്ചിന്‍ ഷിപ്യാര്‍ഡ് ചെയര്‍മാനും എംഡിയുമായ മധു.എസ് നായറാണ് വ്യക്തമാക്കിയിട്ടുള്ളത്. 970 കോടി രൂപ മുതല്‍മുടക്കില്‍ വെല്ലിംഗ്ടണ്‍ യാര്‍ഡിലെ ഇന്റര്‍നാഷണല്‍ ഷിപ്പ്‌റിപ്പയര്‍ ഫെസിലിറ്റി പദ്ധതി ആരംഭിച്ചിട്ടുണ്ട്. 2023 ഡിസംബര്‍ അവസാനത്തോടെയാണ് ഈ പദ്ധതി പൂര്‍ത്തീകരിക്കുക. കൂടാതെ, മാരിടൈം പാര്‍ക്കും ഉണ്ടാകും. നിലവില്‍, 2800 കോടി രൂപയുടെ വികസന പദ്ധതികള്‍ നടക്കുന്നുണ്ട്. ഇതിലൂടെ ഏകദേശം 3000 ത്തില്‍ അധികം തൊഴിലവസരങ്ങള്‍ ലഭ്യമാകും. അതേസമയം, അമേരിക്ക, നോര്‍വേ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് വിവിധ ഷിപ്പിംഗ് ഓര്‍ഡറുകള്‍ ലഭിച്ചിട്ടുണ്ട്. ഇത് വരുമാനത്തില്‍ മികച്ച നേട്ടം കൈവരിക്കാന്‍ സഹായിക്കും. ഇന്ത്യയിലെ വിവിധ സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കാന്‍ കൊച്ചിന്‍ ഷിപ്യാര്‍ഡ് പ്രത്യേക പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി കോഴിക്കോട് ഐഐഎമ്മും ഷിപ്യാര്‍ഡും ചേര്‍ന്ന് 50 കോടി രൂപയുടെ പദ്ധതി സംയുക്തമായി നടത്തുന്നുണ്ട്.