ക്രിസ്റ്റഫര്‍ ആന്റണിയുടെ ദുരൂഹമരണം: ഉത്തരവാദികള്‍ ആര്‌

ക്രിസ്റ്റഫര്‍ ആന്റണിയുടെ ദുരൂഹമരണം: ഉത്തരവാദികള്‍ ആര്‌
ക്രിസ്റ്റഫര്‍ ആന്റണിയുടെ ദുരൂഹമരണം: ഉത്തരവാദികള്‍ ആര്‌

ചങ്ങനാശേ്ശരി: ജീവിതത്തി ന്റെ വിലയേറിയ സമയം മാതൃ രാജ്യത്തിന് വേണ്ടി ഉഴിഞ്ഞു വച്ച സൈനിക ഉദ്യോഗസ്ഥരുടെ ഏക ആണ്‍തരിയുടെ ദുരൂഹമര ണത്തിന് ഉത്തരവാദികളാരെന്ന് കണ്ടെത്താന്‍ സംസ്ഥാന പോ ലീസ് വിമുഖത കാണിക്കുമ്പോള്‍ ദുരൂഹത ബാക്കിവച്ച് മരണം തട്ടി യെടുത്ത മകന്‍ തിരിച്ചുവരില്ലെന്ന് ഉറപ്പുണ്ടായിട്ടും മകന്റെ മരണത്തി ന്റെ കാരണവും കാരണക്കാരും അതിന് കൂട്ടുനിന്നവരെയും നിയമ ത്തിന്റെ മുന്‍പില്‍ കൊണ്ടുവരാന്‍ ജീവിതസായാഹ്നത്തിലും നിയമയു ദ്ധം ചെയ്യേണ്ടിവരുന്ന അതിദാ രുണമായ അവസ്ഥയ്ക്ക് കേരള ത്തിലെ പോലീസ് ഉദ്യോഗസ്ഥര്‍ കാരണമാവേണ്ടി വരുന്നത് സേനയി ല്‍ കര്‍ത്തവ്യബോധത്തിനപ്പുറം രാഷ്ട്രീയക്കാരുടെയും ഗുണ്ടാമാ ഫിയകളുടെയും എച്ചില്‍നക്കിയും പോക്കറ്റ് നിറയെ പണം കിട്ടിയാല്‍ എന്തു വൃത്തികേടിനും നിയമലംഘനത്തിനും കൂട്ടുനില്ക്കുന്ന കാ ക്കിയണിഞ്ഞ ചെന്നായക്കൂട്ടങ്ങള്‍ ഇപ്പോള്‍ അവശേഷിക്കുന്നതുകൊ ണ്ടാണ്.

ഇത്തരം സംഭവങ്ങള്‍ ഏറ്റവും കൂടുതല്‍ ഭയത്തോടെ കാണുന്നത് മഞ്ഞും വെയിലും ശത്രുക്കളുടെ വെടിയുണ്ടകളും വകവക്കാതെ നമുക്ക് വേണ്ടി മാത്രം ഊണും ഉറക്കവും കളഞ്ഞ് അതിര്‍ത്തി യില്‍ നിങ്ങള്‍ സമാധാനമായ് ഉറ ങ്ങിക്കോളൂ ഞങ്ങള്‍ നിങ്ങള്‍ക്ക് വേണ്ടി കാവലിരിക്കുന്നുണ്ട് എന്ന് പറഞ്ഞ് മാതൃരാജ്യത്തെ കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കുന്ന നമ്മുടെ സൈനികരാണ്. കാരണം അവര്‍ ധരിച്ചുവച്ചിരിക്കുന്നത് ഞങ്ങള്‍ ഇവിടെ കാവലിരിക്കുമ്പോള്‍ ഞങ്ങളുടെ കുടുംബത്തെ നിങ്ങള്‍ കരുതലോടെ സംസ്ഥാനസര്‍ക്കാര്‍ സംരക്ഷിക്കും എന്ന പ്രതീക്ഷയില്‍ വച്ചുപുലര്‍ത്തുന്നവരാണ് നമ്മു ടെ സൈനികര്‍. തങ്ങള്‍ ആരെ സംരക്ഷിക്കാനാണ് ഈ ത്യാഗമ ത്രയും ചെയ്യുന്നത് അവര്‍ തങ്ങ ളുടെ കുടുംബങ്ങളോട് ചെയ്യുന്ന നീതികേടിനെക്കുറിച്ച് ചിന്തിക്കു മ്പോള്‍ അവര്‍ക്ക് കൊടുക്കാന്‍ നല്ലൊരു മറുപടി പോലുമില്ല നമ്മു ടെ ഭാഗത്ത്.

സൈനികനെന്നും സൈനികകു ടുംബമെന്നും പറഞ്ഞാല്‍ തികച്ചും അവജ്ഞയോടുകൂടി കാണുന്ന ഒരു വിഭാഗം ഇപ്പോഴും കേരളത്തി ലുണ്ട് അതില്‍ ചില പോലീസ് ഉദ്യോഗസ്ഥരും പെടുന്നു എന്നു ള്ളത് ഖേദകരമാണ്. രാജ്യാന്തര അതിര്‍ത്തി സംസ്ഥാനങ്ങളില്‍ ഉള്ള സാധാരണക്കാരും സര്‍ ക്കാര്‍ ഉദ്യോഗസ്ഥരുള്‍പ്പെടുന്ന ആഭ്യന്തര പോലീസ് വിഭാഗവും ഒരു സൈനികനെ കാണുമ്പോള്‍ കാണിക്കുന്ന ആദരവ് കേരളത്തി ലുള്ളവര്‍ പ്രത്യേകിച്ച് പോലീസ് വിഭാഗമെങ്കിലും കേട്ടറിഞ്ഞ് മനസ്‌സി ലാക്കേണ്ടതാണ്. പോക്കറ്റ് നിറക്കാന്‍ ആവശ്യമായ പണവും കുറച്ച് രാഷ്ട്രീയക്കാരുടെ ശുപാര്‍ശ യും ഉണ്ടെങ്കില്‍ സാധാരണക്കാ രനായാലും സൈനികനായാലും അവര്‍ക്ക് ഇഷ്ടമുള്ളതേ ചെയ്യൂ എന്നുള്ള പോലീസുകാരുടെ പ്രവര്‍ത്തികള്‍ക്ക് ഒരു ഉദാഹരണം മാത്രമാണ്. ചങ്ങനാശേ്ശരി സ്വദേശി യായ അതിര്‍ത്തി രക്ഷാസേനയില്‍ ഇന്‍സ്‌പെക്ടര്‍ റാങ്കില്‍ നിന്ന് വി രമിച്ച ശ്രീ ആന്റണിയോടും അദ്ദേഹ ത്തിന്റെ പത്‌നിയായ ലഫ്റ്റനന്റ് കേണല്‍ ത്രേസ്യാമ്മ ആന്റണി യോടും 2012 ല്‍ എറണാകുളം ജി ല്ലയിലെ കോതമംഗലം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്ന കെ.പി. ജോസും, മലയോര പാര്‍ട്ടികോണ്‍ ഗ്രസ് നേതാക്കളും ചെയ്തത്. അത് തിരുത്താന്‍ ഉത്തരവാദപ്പെട്ട നീതിപീഠങ്ങളാവട്ടെ തെറ്റിന്റെ പക്ഷത്തെ സാധൂകരിക്കുന്ന കല് പനകളും നടത്തി എന്നു പറയു മ്പോള്‍ നീതിതേടി എവിടെ വരെ പോകണമെന്ന് ചോദിക്കുകയാണ് ഈ വയോവൃദ്ധര്‍. തങ്ങളുടെ ഏക ആണ്‍തരിയായ മകനെ ക്രിസ്റ്റഫര്‍ ആന്റണിയെ മറ്റെല്ലാ മാതാപിതാക്കളെയും പോലെ ഒരുപാട് സ്വപ്‌നങ്ങള്‍ കണ്ടുകൊണ്ടാണ് കോതമംഗലം മാര്‍ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജില്‍ പഠനത്തിനായ് പറഞ്ഞയച്ചത്. ക്രിസ്റ്റഫര്‍ കോളേജിലെ പഠന ത്തില്‍ മുന്‍പന്തിയിലായിരുന്നു എന്നതിന്റെ തെളിവാണ് അവസാ നവര്‍ഷപരീക്ഷയില്‍ ഫസ്റ്റ് ക്‌ളാസ് വാങ്ങിതന്നെ ജയിച്ചതും നിര്‍ഭാഗ്യവശാല്‍ ആ വിജയത്തെ നേരിട്ടറിയാന്‍ ചില നരാധമന്‍മാര്‍ ക്രിസ്റ്റഫറിന് സമയം നല്‍കാതെ കാപട്യമില്ലാത്ത ലോകത്തേക്ക് പറഞ്ഞയച്ചത്.

മാതാപിതാക്കള്‍ക്ക് മാത്രമല്ല ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ക്ക് പോലും താങ്ങാന്‍ കഴിയുന്ന ഒന്നായിരുന്നില്ല. കോളേജിലെ പഠനകാലത്ത് തന്നെ ഭാരതവ്യോ മസേനാവിഭാഗത്തില്‍ ഫൈറ്റര്‍ വിമാനങ്ങള്‍ പറപ്പിക്കാനുള്ള പൈലറ്റുമാരെ തെരഞ്ഞെടുക്കുന്ന പരീക്ഷയില്‍ പങ്കെടുത്ത നിരവധി പേരില്‍ പതിനാലാമത്തെ റാങ്കില്‍ ഉള്‍പ്പെട്ടിരുന്നതായിരുന്നു എന്നു കൂടി പറയുമ്പോള്‍ ക്രിസ്റ്റഫറിന്റെ പഠനത്തിലെ മികവ് നമുക്ക് മനസ്‌സി ലാക്കാവുന്നതേയുള്ളൂ.

 

 

 

 

 

 

 

 

 

 

 

 

 

സൈനിക കുടുംബത്തില്‍ പിറ ക്കുകയും മാതാപിതാക്കളോടൊപ്പം അവരുടെ സേവനകാലയളവുകളി ല്‍ രാജ്യത്തിന്റെ വിവിധ ഭാഗ ങ്ങളില്‍ താമസിക്കുകയും പഠിക്കു കയും ചെയ്യുമ്പോഴും സേനയിലെ ഉയര്‍ന്ന റാങ്കില്‍ തന്നെ രാജ്യത്തെ സേവിക്കണമെന്ന ഒരൊറ്റ ചിന്തമാ ത്രം കൊണ്ട് നടന്ന ക്രിസ്റ്റഫറിന് നമ്മുടെ നാട്ടിലെ നാലാംകിട ഗു ണ്ടകളും രാഷ്ട്രീയക്കാരും ചേര്‍ന്ന് കൊടുത്ത സമ്മാനം അവരുടെ കു ടുംബത്തിന് മാത്രമല്ല ഈ രാജ്യ ത്തിന് പോലും നഷ്ടമായി എന്ന ഒരു ചിന്തപോലും ക്രിസ്റ്റഫറിന്റെ ദുരൂഹമരണത്തില്‍ കേരളപോ ലീസ് കാണിച്ചില്ല എന്നുള്ളത് അതീവഗൗരവതരമായ കാര്യമാണ്. സൈനിക കുടുംബത്തില്‍ പിറന്ന തുകൊണ്ടും ദൈവഭയമുള്ള ക്രിസ് തീയ വിശ്വാസത്തിന്റെ ചുറ്റുപാടില്‍ വളര്‍ന്ന് വന്നതുകൊണ്ടും തികച്ചും അച്ചടക്കവും അഭിമാനിയും ആയി സഹവിദ്യാര്‍ത്ഥികള്‍ക്ക് പോലും മാതൃകയായിരുന്ന ക്രിസ്റ്റഫറിന്റെ മരണം കൂട്ടുകാര്‍ക്ക് പോലും വിശ്വ സസിക്കാന്‍ കഴിഞ്ഞിരുന്നില്ല.

കോളേജിലെ അവസാന വര്‍ഷ പരീക്ഷയും കഴിഞ്ഞ് എല്ലാ കൂട്ടുകാരോടും സന്തോഷം പങ്കി ടുകയും രാത്രി മുറിയില്‍ പുതി യൊരു ജീവിതത്തെയും അടുത്ത കാല്‌വപ്പുകളെയും കുറിച്ച് ഉറ ങ്ങാന്‍ കിടന്ന ക്രിസ്റ്റഫറിനെ വി ളിച്ചുണര്‍ത്തി നിര്‍ബന്ധപൂര്‍വം പാതിരാത്രി ജ്യൂസ് കഴിക്കാനെന്ന പേരില്‍ പുറത്തേക്ക് ബൈക്കിള്‍ വിളിച്ചുകൊണ്ടുപോയ കോട്ടയം പാല സ്വദേശിയായ വടക്കേമുറി യില്‍ ഡോക്ടര്‍ ജോര്‍ജ്ജ് വര്‍ഗീ സിന്റെ മകന്‍ സഞ്ചു എന്ന സഹവി ദ്യാര്‍ത്ഥി നിര്‍ബന്ധപൂര്‍വം വിളിച്ചിറക്കി കൊണ്ടുപോകുന്നത് മരണത്തിന്റെ കൈകളില്‍ ഏല്പി ക്കാനായിരുന്നെന്ന് ആ പാവം വി ദ്യാര്‍ത്ഥി അറിഞ്ഞിട്ടുണ്ടാവില്ല.

താന്‍ ഉറക്കമായെന്നും ക്ഷീണി തനാണെന്നും ഇപ്പോള്‍ വരില്ല എന്ന് പറഞ്ഞിട്ടും അത് അവസാ നദിവസമല്ലെ നമുക്കൊരു ജ്യാസ് എന്റെ വക കഴിച്ചേ പറ്റൂ എന്ന് പറഞ്ഞ് നിര്‍ബന്ധിച്ചാണ് കൊ ണ്ടുപോയതെന്ന് സഹവിദ്യാര്‍ത്ഥി കള്‍ പറഞ്ഞതായി കേള്‍ക്കുന്നു. ക്രിസ്റ്റഫറിനെ നിര്‍ബന്ധിച്ച് ബൈക്കില്‍ കൂട്ടിക്കൊണ്ടുപോയ സഞ്ചുവാകട്ടെ കൃത്യമായി ജ്യൂസ് കഴിച്ച് റൂമില്‍ വന്ന് കിടന്നുറങഅങു കയും രാവിലെ ഉറക്കമുണര്‍ന്ന് മറ്റുള്ളവരോട് പറയുന്നത് ഇന്ന ലെ രാത്രി സഞ്ചുവും ക്രിസ്റ്റഫറും കടയില്‍ പോയി വരുമ്പോള്‍ ഒരു അജ്ഞാതവാഹനം ബൈക്കിലിടി ക്കുകയും ക്രിസ്റ്റഫര്‍ മരിക്കുകയും എന്റെ ഓര്‍മ്മ നഷ്ടപ്പെടുകയും ചെയ്തു എന്നാണ്.

മറ്റൊരു വാഹനം ബൈക്കിലി ടിക്കുകയും യാത്രക്കാരില്‍ ഒരാള്‍ മരിക്കുകയും മറ്റെയാള്‍ക്ക് പരി ക്ക്പറ്റാതെ അതേ ബൈക്കില്‍ ഇടിയുടെ ആഘാതത്തില്‍ ഒന്നും ഓര്‍മ്മയില്ല എന്ന് പറയുന്ന സഞ്ചു സ്വന്തം മുറിയില്‍ വന്ന് സമാധാ നമായി കിടന്നുറങ്ങുകയും നേരം വെളുത്തപ്പോള്‍ കൂട്ടുകാരോട് ക്രി സ്റ്റഫര്‍ വാഹനം ഇടിച്ചു മരിച്ചു എന്നുമാണ്.

ഇതിലെ സത്യസന്ധത ബോധ്യപ്പെടാന്‍ കവടി നിരത്തുകയോ, മൂന്നാംമുറ പരീക്ഷിക്കുകയോ ഒന്നും ആവശ്യമില്ല. വീട്ടില്‍ കി ടന്നുറങ്ങുന്നവനെ വിളിച്ചിറക്കി ബൂട്ടിന് ചവിട്ടി കുടല്‍ മുറിച്ച് കൊ ല്ലുന്ന പണിയൊന്നും ആവശ്യമില്ല. കാക്കിയിട്ടവനും, അല്ലാത്തവനും സാമാന്യബുദ്ധിക്ക് അനുസരിച്ച് ചില കാര്യങ്ങള്‍ ചോദിക്കുകയോ, ശാസ്ത്രീയമായ അന്വേഷണങ്ങ ളോ മാത്രം സ്വീകരിച്ചാല്‍ ഇതിലെ സത്യങ്ങള്‍ പുറത്തുകൊണ്ടുവരാ ന്‍ സാധിക്കും.

ജൂണ്‍ മാസം 13–ാം തീയതി ഏതോ അജ്ഞാത വാഹനമിടിച്ച് 22 വയസ്‌സുകാരനായ കോതമംഗലം അത്തനേഷ്യസ് കോളേജിലെ ഒരു വിദ്യാര്‍ത്ഥി ആലുവ മൂന്നാര്‍ റോ ഡിലെ കോതമംഗലം തങ്ങളം ഭാഗത്ത് കിടക്കുന്നു എന്ന വാര്‍ത്ത കേട്ടുകൊണ്ടാണ് കോതമംഗലം ഉണരുന്നത് തന്നെ. മരിച്ച വിദ്യാര്‍ത്ഥി യെ തിരിച്ചറിഞ്ഞ ഉടനെ തന്നെ ക്രിസ്റ്റഫറിന്റെ മാതാപിതാക്കളെ അറിയിക്കുന്നതിന് മുന്‍പ് തന്നെ പാലായിലെ മലയോര കോണ്‍ഗ്രസി ന്റെ നേതാക്കന്മാര്‍ കോതമം ഗലം പോലീസിനയും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്ന കെ.പി. ജോസിനെയും വിലക്കെടുത്തു കഴി ഞ്ഞിരുന്നു. നേതാക്കന്മാരുടെ കോ തമംഗലത്തേക്കുള്ള അടിയന്തിര യാത്രാ ഉദ്ദേശ്യങ്ങള്‍ ക്രിസ്റ്റഫറിനെ കൂട്ടിക്കൊണ്ടുപോയ സഞ്ചുവിനെ ഈ ചിത്രത്തില്‍ നിന്ന് ഒഴിവാക്കാ നായിരുന്നു.

അപകട മരണങ്ങള്‍ സ്വാഭാവി കമാണ് എന്നാല്‍ ആസ്വാഭാവിക മരണങ്ങളുടെ കാരണങ്ങളും കാ രണക്കാരെയും കണ്ടുപിടിക്കാന്‍ ശ്രമിക്കേണ്ടതായ പോലീസ് ആദ്യം ചെയ്തത് തെളിവുകള്‍ നശിപ്പിക്ക എന്ന കാര്യങ്ങളായിരുന്നു. സഞ്ചു വിനോട് യഥാര്‍ത്ഥസംഭവങ്ങള്‍ ചോദിച്ചാല്‍ പോലീസിന് ബോ ധ്യപ്പെടാമായിരുന്നു. എന്നാല്‍ വാ ഹനം ഇടിച്ചശേഷം എനിക്കൊന്നും ഓര്‍മ്മയില്ല എന്ന് സഞ്ചു പറയു മ്പോള്‍ ഓര്‍മ്മയില്ലാത്ത, ഓര്‍മ്മ നഷ്ടപ്പെട്ട ആള്‍ അതേ ബൈക്ക് ഓടിച്ച് സ്വന്തം മുറിയില്‍ തന്നെ വന്നു കിടന്നുറങ്ങിയതെങ്ങനെ എന്ന് ചോദിച്ചാല്‍ മരിച്ച ആള്‍ പോയില്ലേ ഇനി അതിനെക്കുറിച്ച് അന്വേഷിച്ചാല്‍ അവന്‍തിരിച്ചുവരു മോ എന്നുള്ള മറുചോദ്യമായി രുന്നു. അന്നത്തെ കോതമംഗലം സര്‍ക്കിള്‍ ചോദിച്ചത്. കൂടാതെ ക്രി സ്റ്റഫറിന്റെ മരണാനന്തര ചടങ്ങു കള്‍ക്ക് ശേഷം ഇതു സംബന്ധിച്ച രേഖകള്‍ വാങ്ങാന്‍ ക്രിസ്റ്റഫറിന്റെ മാതാപിതാക്കള്‍ സര്‍ക്കിളിനോട് ചോദിച്ചത് സര്‍ എന്താണ് യഥാര്‍ത്ഥ ത്തില്‍ സംഭവിച്ചതെന്ന് അന്വേ ഷിച്ചപ്പോള്‍ മകന്‍ നഷ്ടപ്പെട്ട മാതാപിതാക്കളെ ആക്രോശിച്ച് ഭീഷണിപ്പെടുത്തി ഒരു മാതാപിതാ ക്കളോടും പറയാന്‍ പാടില്ലാത്ത വാക്കുകള്‍ പറഞ്ഞി ഓടിക്കുകയാ ണുണ്ടായത്. മരിച്ചവന്‍ പോയില്ലേ ഇനി അതിന്റെ പുറകില്‍ നടന്ന് മേലില്‍ ഈ പടി കയറിപ്പോവരു തെന്ന ഭീഷണിയും കുറച്ച് രാ ഷ്ട്രീയശുപാര്‍ശയും കീശനിറ യെ പണവും കിട്ടിയാല്‍ ഇതും ഇതിലപ്പുറവും ചെയ്യുന്ന ജോസു മാര്‍ കേരളാ പോലീസിലുണ്ടെന്ന് രാജ്യാതിര്‍ത്തിയില്‍ കിടന്നു സൈനിക ദമ്പതികളുണ്ടോ അറിയുന്നു. അഴിമതിയും കൈക്കൂലിയും തൊട്ടുതീണ്ടിയിട്ടില്ലാത്ത സേനാവി ഭാഗങ്ങളില്‍ ജോലി ചെയ്തിരുന്ന ആന്റണി – ത്രേസ്യാമ്മ ദമ്പതികളു ണ്ടോ അറിയുന്നു. ജോസിനെ പ്പോലുള്ള ചിലരാണ് കേരളാ പോലീസിനെ ഭരിക്കുന്നതെന്നും ഭരിപ്പിക്കുന്നത് മലയോര പാര്‍ട്ടിയിലെ എന്ത് നീചപ്രവര്‍ത്തികള്‍ക്കും കൂട്ടുനില്ക്കുന്ന ചില രാഷ്ട്രീയ കോമരങ്ങളുമാണെന്ന്.

അവരുടെ സര്‍വീസ് കാലയളവില്‍ നിരവധി അപകടമരണങ്ങളും ഏറ്റുമുട്ടലുകളും കണ്ടിട്ടുണ്ട്. ചില ദൗത്യങ്ങളില്‍ പങ്കാളികളുമായിട്ടുമുണ്ട്. എന്നാല്‍ അതിനെല്ലാം കാര ണങ്ങളും തെളിവുകളും അന്വേഷണങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാല്‍ സ്വന്തം മകന്‍ തിരിച്ചുവരില്ലെന്നറിഞ്ഞിട്ടും മകന്റെ മരണം എങ്ങനെയായിരുന്നു എന്നും അതിന് പിന്നില്‍ പ്രവര്‍ത്തിച്ച കരങ്ങള്‍ ആരുതെതായിരുന്നെന്നും അതിനെ മറച്ചുവക്കാന്‍ ആരാണ് എന്തിന് വേണ്ടിയാണ് ശ്രമിക്കുന്നതെന്നും അറിയാനുള്ള അവകാശത്തെ ഇവിടുത്തെ നിലവിലുള്ള ഒരു നിയമവ്യവസ്ഥകള്‍ക്കും തടഞ്ഞുവയ്ക്കാനധികാരമില്ല. ഇവിടെ സംഭവിച്ചിരിക്കുന്നത് കോതമംഗലം പോലീസിന്റെ ആദ്യ ജോലി ഈ സംഭവത്തില്‍ ശേഷിക്കുന്ന തെളി വുകള്‍ എത്രയും വേഗം ഇല്ലാതാ ക്കുകയായിരുന്നു എന്ന് വേണം അനുമാനിക്കാന്‍.

മരണാനന്തരചടങ്ങുകള്‍ക്ക് ശേഷം സൈനിക ഉദ്യോഗസ്ഥനാ യിരുന്ന ക്രിസ്റ്റഫറിന്റെ പിതാവിന്റെ സ്വന്തം അന്വേഷണത്തില്‍ ബോ ധ്യപ്പെട്ടത് ഇടിച്ചു എന്നു പറഞ്ഞ ബൈക്കിന് യാതൊരു പോറല്‍ പോലും ഏറ്റിരുന്നില്ല എന്നതാണ്. അപകടത്തെ തുടര്‍ന്ന് ക്രിസ്റ്റഫര്‍ മരിക്കുകയും സഞ്ചുവിന്റെ ബോധം പോയി എന്നു പറയുകയും ചെയ്ത പ്പോള്‍ അപകടം പറ്റിയ വണ്ടിയു മോടിച്ച് കിലോമീറ്ററുകള്‍ക്കപ്പുറം അതേ ബൈക്ക് ഓടിച്ച് സ്വന്തം റൂ മില്‍ പോയി കിടന്നുറങ്ങിയ സഞ്ചു വിന്റെ പെരുമാറ്റങ്ങളുമായിരുന്നു. മറ്റൊരു വാഹനമാണിടിച്ചതെങ്കില്‍, ഇടിയുടെ ആഘാതത്തില്‍ ബോധം പോയിരുന്നു എങ്കില്‍ എങ്ങനെ സ്വന്തം റൂമില്‍ സഞ്ചുവിനെത്തി സമാധാനമായി കിടന്നുറങ്ങാന്‍ പറ്റും. ലോക്കല്‍ പോലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന പരാതിയില്‍ കേസിപ്പോള്‍ ക്രൈം ബ്രാഞ്ചിനെ ഏല്പിച്ചിരിക്കയാണ്. 2012ല്‍ നടന്ന സംഭവത്തിന്റെ നി ജസ്ഥിതി അറിയാനുള്ള അന്വേ ഷണം ക്രൈംബ്രാഞ്ച് ഇതുവരെ തുടങ്ങിയിട്ടില്ല.

അന്വേഷണം എന്നെങ്കിലും ആരംഭിച്ചാല്‍ അവിടുത്തെ ഉദ്യോ ഗസ്ഥന്‍ സ്ഥലം മാറി പോയിട്ടു ണ്ടാവും ഒരു മരീചിക പോലെ ക്രൈംബ്രാഞ്ചിന്റെ നാടയില്‍ കുടു ങ്ങിക്കിടക്കുന്ന ഇതിന്റെ യഥാര്‍ത്ഥ വിഷയം പുറത്ത് കൊണ്ടുവരണ മെങ്കില്‍ കേന്ദ്ര ഏജന്‍സികള്‍ തന്നെ വേണ്ടിവരും. കാരണം ഇവിടുത്തെ ലോക്കല്‍ പോലീ സിനെയും നിറം മാറി വരുന്ന ക്രൈംബ്രാഞ്ചിനെയും വിലക്ക് വാ ങ്ങാന്‍ കഴിവുള്ളവരാണ് തെറ്റിന്റെ പക്ഷത്ത് നില്ക്കുന്നത്. അന്വേഷ ണത്തില്‍ വേഗതയും സത്യസന്ധ തയും വേണമെന്നുള്ള പരാതിയില്‍ ഹൈക്കോടതി പരാമര്‍ശിച്ചത് സഞ്ചുവിന് ഇതില്‍ എന്ത് പങ്ക് ആണ് ഉള്ളതെന്ന ചോദ്യമായി രുന്നു.

 മറിച്ച് മരണത്തിലെ ദുരൂഹതകള്‍ വെളിച്ചത് കൊണ്ടുവരണ മെന്നല്ല കോടതിയും പറഞ്ഞത്. ഈ സൈനിക ദമ്പതികള്‍ക്ക് ഉറ പ്പുണ്ട് മനുഷ്യന്റെകോടതിയില്‍ പലതും മറച്ചുവയ്ക്കാം പക്ഷേ ദൈവത്തിന്റെ കോടതിയില്‍ ഒരു പരിഹാരം ഉറപ്പാണെന്ന് അവര്‍ വിശ്വസിക്കുന്നു. അതിനായവര്‍ ദിനരാത്രങ്ങള്‍ പോകുന്നതറിയാ തെ അത്യുന്നതനായ നീതിമാനായ ദൈവത്തിങ്കല്‍ സദാസമയവും തൊഴുകൈകളോടെ പ്രാര്‍ത്ഥിക്കു കയാണ്.

നഷ്ടപ്പെട്ട മകന്‍ തിരിച്ചുവരി ല്ലെന്നറിയാമെങ്കിലും സത്യത്തെ കണ്ടറിയണമെന്ന നിശ്ചയദാര്‍ ഢ്യത്തോടെ നീതിതേടിയുള്ള യുദ്ധത്തില്‍ വിജയിക്കുമെന്ന പൂര്‍ണവിശ്വാസത്തോടെ ജീവിതസാ യാഹ്നത്തിലും ഒരു പടയാളിയുടെ ആര്‍ജിത വീര്യത്തോടെ സത്യത്തെ തുറന്നു കാണിക്കാന്‍.