സമാന്തര കോടതികളും പോലിസ് സ്റ്റേഷനുകളും ചമഞ്ഞ് വ്യാജ മനുഷ്യാവകാശ നേതാക്കൻമാർ,, പോലീസ് സംവിധാനം നോക്കുകുത്തികളാവുന്നു.

സമാന്തര കോടതികളും പോലിസ് സ്റ്റേഷനുകളും ചമഞ്ഞ് വ്യാജ മനുഷ്യാവകാശ നേതാക്കൻമാർ,, പോലീസ് സംവിധാനം നോക്കുകുത്തികളാവുന്നു.
കൊച്ചി: ജനാധിപത്യ സംവിധാനത്തിൽ വ്യവസ്ഥാപിതമായ കോടതികളെയും പോലീസ് സംവിധാനങ്ങളെയും നോക്കു കുത്തികളാക്കി സ്വയം പ്രഖ്യാപിത മനുഷ്യാവകാശ ,പോലീസ്, കോടതി, സംവിധാനങ്ങളായ് പ്രവർത്തിച്ചു കൊണ്ട് വിധികർത്താക്കളായ് വിലസുന്നവർക്കെതിരെ പോലിസും നീതിന്യായ സംവിധാനങ്ങളും കണ്ണടക്കുന്നു, പൊതുജനങ്ങളാകട്ടെ യഥാർത്ഥ മനുഷ്യാവകാശ കമ്മിഷ നേതാണ്, കബളിപ്പിക്കൽ കമ്മീഷനേതാണ് എന്ന് തിരിച്ചറിയാതെ വിഷമിക്കുകയും ചെയ്യുന്നു., ആലുവയിൽ ഒരു നരാധമനാൽ പിച്ചിചീന്തപ്പെട്ട കുരുന്നിൻ്റെ മാതാപിതാക്കൾക്ക് സർക്കാർ നൽകിയ ധനസഹായത്തിൽ നിന്ന് ലക്ഷങ്ങൾ കബളിപ്പിച്ചു വാങ്ങിയ മഹിളാ കോൺഗ്രസ് നേതാവു് തിരുവനന്തപുരത്തെ ഒരു സീരിയൽ നടിയും അരുർ സ്വദേശിയുമായ ഒരു ഭൂലോക തട്ടിപ്പുകാരനുമായ് ചേർന്ന് നടത്തുന്ന ( HR F) എന്ന മനുഷ്യവകാശ സംഘത്തിൻ്റെ സംസ്ഥാന നേതാവുകൂടിയാണെന്ന കാര്യം ഇവിടെ ശ്രദ്ധേയമാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത പോലുമില്ലാത്ത ഇവർ സൊസൈറ്റി ആക്റ്റ് പ്രകാരം ഒരു സംഘടന രജിസ്ട്രർ ചെയ്യുന്നു പിന്നീട് അതിൻ്റെ സ്വയം പ്രഖ്യാപിത നേതാക്കൾ ആകുന്നു, പിന്നീട് ഏതെങ്കിലും യുടുബു ചാനലുകളിലും മുഖം കാണിച്ച് ജനങ്ങളെ പറ്റിക്കുന്നു, മറ്റു ചിലർ അടുത്ത പോലിസ് സ്റ്റേഷനുകളിൽ രണ്ട് മാസ്ക്, അല്ലെങ്കിൽ വെയിലത്ത് നിൽക്കുന്ന പോലിസുകാരന് ഒരു കുപ്പിവെള്ളം കൊടുക്കുന്നു ഫോട്ടോ എടുക്കുന്നു ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്യുന്നു.കൂടെ ഏതെങ്കിലും റിട്ടയേഡ് പോലീസ് ,ജഡ്ജിമാർ ഇവരെ കൊണ്ട് വന്ന് ഒരു വേദി ഉണ്ടാക്കുന്നു ഇതാണവരുടെ മനുഷ്യാവകാശ പ്രവർത്തനം മറ്റൊരു അവതാരം തൃപ്പൂണിത്തുറ സ്വദേശിനിയായ മറ്റൊരു സ്ത്രി, ഹ്യൂമൻ റൈറ്റ്സ് ജസ്റ്റിസ് ഫോർ വിജിലൻസ് എന്ന പേരിലും, പേരുകേട്ടാൽ പൊതു ജനം മാത്രമല്ല ചില പോലീസുകാരും ഞെട്ടും ഇവരുടെ കഴിഞ്ഞ ദിവസത്തെ ഫേസ്ബുക്ക് പോസ്റ്റ് കണ്ടാൽ ഞെട്ടും, കോട്ടയം ജില്ലയിലെ ഒരു ഹൈന്ദവ ക്ഷേത്രത്തിൻ്റെ പുനർ നിർമാണ പ്രവർത്തനങ്ങൾക്ക് കോടികൾ വാഗ്ദാനം ചെയത ഒരു പുരോഹിതൻ വാക്കുപാലിച്ചില്ല എന്ന പേരിൽ ഹൈന്ദവ ക്ഷേത്രം ക്രിസ്ത്യാനികൾക്ക് കൈമാറാൻ തീരുമാനിച്ചു എന്ന വീട്ടമ്മയുടെ കൂടെ ഒരു യുടൂബർക്ക് നൽകിയ ഇൻ്റർവ്യു ശ്രദ്ധേയമാണ് പ്രസിഡൻ്റായ എനിക്ക് പരാതി കിട്ടി അതിനാൽ ഞാൻ പത്രസമ്മേളനം നടത്തുകയാണ് പ്രസ്തുത തുക വാഗ്ദാനം ചെയ്തയാൾക്ക് എതിരെ നിയമ നടപടി സ്വീകരിക്കാൻ പോകുകയാണെന്നുള്ള പോസ്റ്റ്, പോസ്റ്റ് തിരിച്ചുപണി കിട്ടുമെന്നറിഞ്ഞതോടെ മുക്കിയെങ്കിലും സംസ്ഥാന സൈബർ ടീം അതെല്ലാം കളക്റ്റ് ചെയ്തു വച്ചു എന്നത് മറ്റൊരു കാര്യം, അതായത് പരാതി സ്വീകരിക്കാൻ ഇവർക്ക് ആര് അധികാരം നൽകി ശിക്ഷ നടപ്പാക്കാൻ ഇവർക്ക് എന്താണധികാരം ഇവിടെ പോലിസും നിയമ വ്യവസ്ഥിതിയേയും നോക്കുകുത്തിയാക്കിയിട്ടും ഇതുവരെ ഇതിനെ കുറിച്ച് അന്വേഷിക്കാൻ പോലീസും തയ്യാറായിട്ടില്ല, ഏതെങ്കിലും വിഷയം സംബന്ധിച്ച് മാധ്യമങ്ങളിൽ ഒരു വാർത്ത കണ്ടാൽ ഇവരും ഡ്രൈവറും കാറെടുത്ത് അവിടെ ചെന്ന് മനുഷ്യാവകാശ കമ്മിഷനായ് ചമഞ്ഞ് അവിടുന്ന് യാത്രാ ചിലവും ഫീസും വാങ്ങി ഏതെങ്കിലും ഒരു യു ടുബറെ കണ്ട് എന്തെങ്കിലും പറഞ്ഞ് ഫേസ്ബുക്കിലൊരു പോസ്റ്റിടും ഇവരുടെ ഓഫിസ് കൊച്ചി പോലീസ് കമ്മീഷണർ ഓഫിസ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത്, അതായത് കമ്മീഷണറുടെ കാര്യാലയത്തിന് മൂക്കിന് താഴെ സമാന്തര കമ്മിഷൻ ഓഫിസ് പ്രവർത്തിച്ചിട്ടും ഇതൊന്നും സാരമില്ല ഞങ്ങളുടെ ജോലി ഭാരം കുറയുമല്ലോ എന്നായിരിക്കും ചിന്തിക്കുന്നത്, അല്ലാതെ ഇക്കൂട്ടർ പോലിസിനെയും കബളിപ്പിക്കുകയാണെന്നുള്ള വിചാരമൊന്നും പോലീസിനില്ല, കൊച്ചിയിലെ മനുഷ്യാവകാശ കച്ചവടക്കാരുടെ കൂടുതൽ കഥകളുമായ് " കവർ സ്റ്റോറി " തുടരുന്നു.