കൊച്ചി: വളരെ പുരാതനമായതും ഹൈന്ദവരെ സംബന്ധിച്ച് അതീവ പ്രാധാന്യവും പരമ്പരാഗതമായി നടന്നു കൊണ്ടിരിക്കുന്ന ശിവരാത്രി ആഘോഷങ്ങളെയും ആചാരങ്ങളെയും അട്ടിമറിക്കാൻ ഉള്ള ഗൂഢനീക്കത്തിൻ്റെ ഫലമാണൊ, മണപ്പുറത്ത് ഇപ്പോൾ ശിവരാത്രി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് നടത്തുന്ന വിനോദ പരിപാടികളുടെ നടത്തിപ്പുമായി ചിലർ വന്ന് വിവാദങ്ങളിലേക്ക് ശിവരാത്രി മണപ്പുറത്തേയും ആചാര അനുഷ്ടാനങ്ങളെയും പൊതു സമൂഹത്തിൽ അനാവശ്യ ചർച്ചകളിൽ വലിച്ചിഴച്ചു കൊണ്ട് വരുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കഴിഞ്ഞ വർഷങ്ങളിൽ ബംഗ്ളൂർ ആസ്ഥാനമായുള്ള ഒരു കമ്പനി ഉത്സവാഘോഷവുമായി അനുബന്ധിച്ച് വിജയകരമായി തന്നെ ആക്ഷേപ രഹിതമായി നടത്തി കൊണ്ട് പോയ വിനോദ പരിപാടികൾ ശിവരാത്രി ആഘോഷങ്ങളുടെ മികവ് പുലർത്തിയിരുന്നു.എന്നിരുന്നാലും ആലുവ മുനിസിപ്പാലിറ്റി അധികൃതർ ഇക്കുറി നിയമപരമായി തന്നെ ടെണ്ടർ നടപടികൾ നടത്തി അനുബന്ധ ആഘോഷ വിനോദ പരിപാടികൾക്ക് നടത്തിപ്പുകാരെ ക്ഷണിച്ചെങ്കിലും അതിന് വന്നവരിൽ ചിലർക്ക് യോഗ്യത തെളിയിക്കാനും ചട്ടങ്ങൾ പാലിക്കാനും സാധിക്കാതെ വന്നതിനാൽ യോഗ്യരായവരെ കണ്ടെത്തി നിയമപരമായി തന്നെ കാര്യങ്ങൾ ആസൂത്രണം ചെയ്തു.മാർച്ച് 8 ന് ഉള്ള ശിവരാത്രിയോടനുബന്ധിച്ചുള്ള വിനോദ നടത്തിപ്പിൽ മുനിസിപ്പാലിറ്റി സാമ്പത്തിക ലാഭം മാത്രമല്ല, പരാതികൾക്കിട വരാതെ ഈ മേഖലയിൽ പ്രവർത്തിപരിചയവും സാമ്പത്തിക ഭദ്രതയും ഉള്ളവരെ മാത്രമാണ് വീണ്ടും അവസരം കൊടുത്തത് ഇല്ല എങ്കിൽ ഏതെങ്കിലും തരത്തിൽ അപാകതകൾ സംഭവിച്ചാൽ ആരിൽ നിന്നും എങ്ങനെ നഷ്ടപരിഹാരം ഈടാക്കാമെന്നും,സുരക്ഷിതമായി ഇത്തരം കാര്യങ്ങൾ നടത്താൻ കഴിവുള്ളവരെ കുറിച്ചും മുനിസിപ്പാലിറ്റി അധികൃതർ അന്വേഷിച്ചിരുന്നു., യഥാർത്ഥത്തിൽ അന്വേഷണം നടത്തേണ്ടത് ഇത്തരം കാര്യങ്ങൾ നടത്തിയും സാമ്പത്തിക ഭദ്രതയും അനുഭവപരിചയവും ഇല്ലാത്തവർ ഇതുപോലുള്ള ലക്ഷക്കണക്കിന് ആളുകൾ പങ്കെടുക്കുന്ന പരിപാടിയുടെ ഭാഗമാകാൻ വരുന്നത് എന്ത് ലക്ഷ്യത്തിലാണെന്ന് കൂടി പരിശോധിക്കേണ്ടതാണ് നാളിതുവരെയില്ലാത്ത വിവാദങ്ങൾ ഉണ്ടാക്കി ആലുവ ശിവരാത്രിയെയും ആചാര അനുഷ്ടാനങ്ങളെയും വിവാദത്തിലാക്കാനായ് മാത്രമാണൊ എന്ന് കൂടി പരിശോധിക്കേണ്ടതാണ്
Comments (0)