മനുഷ്യ ജീവന് 9000 രൂപയുടെ വിലയുള്ളു ; 9000 തിരിച്ച് നല്‍കിയില്ല യുവാവിനെ നടുറോഡില്‍ കുത്തികൊലപ്പെടുത്തി

മനുഷ്യ ജീവന് 9000 രൂപയുടെ വിലയുള്ളു ; 9000 തിരിച്ച് നല്‍കിയില്ല യുവാവിനെ നടുറോഡില്‍ കുത്തികൊലപ്പെടുത്തി

ബംഗളൂരു : കര്‍ണാടകയിലെ കലബുറുഗിയില്‍ കടം വാങ്ങിയ 9000 രൂപ തിരിച്ച് നല്‍കാത്തതിന് യുവാവിനെ നടുറോട്ടില്‍ കുത്തി കൊലപ്പെടുത്തി. ശനിയാഴ്ച ജെവര്‍ഗി റോഡിലാണ് സംഭവം. കലബുറുഗി സ്വദേശിയായ സമീറാണ് തന്റെ പരിചയക്കാരനില്‍ നിന്ന് 9000 രൂപ കടം വാങ്ങിയത്. പിന്നീട് ഇയാള്‍ പണം തിരികെ നല്‍കാന്‍ ആവശ്യപ്പെട്ടപ്പോള്‍ സമീര്‍ ഒഴിഞ്ഞുമാറി. ഇത് ഇരുവരും തമ്മില്‍ തര്‍ക്കത്തിലേക്ക് നയിച്ചു. ഇതിന്റെ പ്രതികാരമായി ശനിയാഴ്ച രാത്രി പ്രതിയും സുഹൃത്തും ചേര്‍ന്ന് ജനത്തിരക്കേറിയ ജെവര്‍ഗി റോഡില്‍ വെച്ച് സമീറിനെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. മൂര്‍ച്ചയേറിയ ആയുധം കൊണ്ട് ആക്രമിക്കപ്പെട്ടയുടന്‍ സമീര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നത് സി.സി.ടി.വി ദൃശ്യങ്ങളില്‍ വ്യക്തമാണ്. എന്നാല്‍ അക്രമികള്‍ സമീറിനെ പിടികൂടി വീണ്ടും ശക്തമായി മുറിപ്പെടുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സമീര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. കൃത്യം നടത്തിയ ശേഷം പ്രതികള്‍ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. റോഡില്‍ ആള്‍ക്കൂട്ടമുണ്ടായിട്ടും വഴിയാത്രക്കാര്‍ സമീറിനെ രക്ഷിക്കാന്‍ ശ്രമിച്ചിരുന്നില്ല. പിന്നീട് പൊലീസ് സ്ഥലത്തെത്തി സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനയച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.