"കൈവെട്ട് " ആഹ്വാനം നടത്തിയ DCC പ്രസിഡൻ്റിനെതിരെ കേസെടുത്തു,

"കൈവെട്ട് " ആഹ്വാനം നടത്തിയ DCC പ്രസിഡൻ്റിനെതിരെ കേസെടുത്തു,
"കൈവെട്ട് " ആഹ്വാനം നടത്തിയ DCC പ്രസിഡൻ്റിനെതിരെ കേസെടുത്തു,
കൊച്ചി: മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് പ്രതിഷേധ സമരത്തിൻ്റെ ഭാഗമായി എടുത്തു ചാടിയ വനിതയെ സുരക്ഷാ നടപടികളുടെ ഭാഗമായി യുവതി ധരിച്ചിരുന്ന ഷർട്ടിൻ്റെ കോളറിൽ പിടിച്ച് നിർത്തി പ്രതിരോധിച്ച സുരക്ഷാ ചുമതലയുണ്ടായിരുന്ന ഗ്രേഡ് എസ്, ഐ, പ്രകാശിൻ്റെ കൈവെട്ടുമെന്ന് സമൂഹമാധ്യമങ്ങളിലൂടെ ആഹ്വാനം നടത്തിയ എറണാകുളം DCC പ്രസിഡൻ്റ് മുഹമ്മദ് ഷിയാസിനെതിരെ കലാപാഹ്വാനത്തിനും അക്രമ പ്രേരണക്കുമെതിരെ എറണാകുളം പോലീസ് കേസെടുത്തു, മതമൗലികവാദികളാൽ കൈ വെട്ടിമാറ്റപ്പെട്ട കോളേജ് പ്രൊഫസറായിരുന്ന ജോസഫ് മാഷിൻ്റെ ഗതി തന്നെ സുരക്ഷാ ചുമതലയുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന് നേരെ ഉണ്ടാവുമെന്ന ധ്വനിയാണ് കേരള സമൂഹം ഈ ആഹ്വാനത്തെ ഭയത്തൊടു കൂടി കാണുന്നത് പരസ്യമായി, നിയമവാഴ്ചയോടുള്ള വെല്ലുവിളിയും ജോസഫ് മാഷിൻ്റെ കൈ വെട്ടിയത് എറണാകുളം ജില്ലയിൽ, ജില്ലാ പ്രസിസ ൻ്റിൻ്റെ ആഹ്വാനം അതേജില്ലയിലും, ജാതി സമവാക്യങ്ങളുടെ അധികാര പങ്കിടലുകളിൽ TH മുസ്തഫക്ക് ശേഷം മുസ്ലിം സമുദായത്തിൽ നിന്ന് ജില്ലയുടെ പ്രധാന പദവിയിലേക്കെത്തിയ മുഹമ്മദ് ഷിയാസിനെ വളരെ പ്രതീക്ഷയോടെയാണ് കോൺഗ്രസ് പ്രവർത്തകർ കണ്ടിരുന്നത്, രാജ്യത്ത് വിഘടനവാദ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പോപ്പുലർ ഫ്രണ്ടിനെ കേന്ദ്ര സർക്കാർ നിരോധിച്ചപ്പോൾ നിരവധി പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ, മറ്റു രാഷ്ട്രീയ പാർട്ടികളിലെന്നപോൽ കോൺഗ്രസിലും ചേക്കേറിയിരിക്കുന്ന സാഹചര്യത്തിൽ ഒരു കൈവെട്ട്, അക്രമാ ഹ്വാനം കോൺഗ്രസിൽ നിന്ന് ഉണ്ടായത് പാർട്ടിയിലെ സമാധാന പ്രിയരായ സാധാരണ പ്രവർത്തകർ ആശങ്കയോടെയാണ് കാണുന്നത്, കോൺഗ്രസ് പാർട്ടിയുടെ പ്രതിഷേധ സമരങ്ങളുടെ മറവിൽ ഉറങ്ങിക്കിടക്കുന്ന മതമൗലികവാദികൾ നുഴഞ്ഞു കയറി മുഖ്യമന്ത്രിക്കെതിരെ ഏതൊരു നീക്കവും നടത്താൻ സാധ്യതയുണ്ടെന്ന് രാജ്യ തലസ്ഥാനത്ത് നിന്നും രഹസ്യാന്വേഷണ ഏജൻസികളുടെ എമർജൻസി അലർട്ട്,സന്ദേശമുള്ളതിനാൽ മുഖ്യമന്ത്രിയുടെ യാത്രാപഥങ്ങൾ ഐ.ബി.ഉൾപ്പെടെയുള്ള ഏജൻസികളുടെ നിരീക്ഷണത്തിലാണ്, കോൺഗ്രസിൻ്റെ സമുന്നതനായിരുന്ന നേതാവും രാജ്യത്തിൻ്റെ പ്രധാനമന്ത്രിയുമായിരുന്ന ശ്രീ രാജീവ് ഗാന്ധിയെ അപകടക്കെണിയൊരുക്കി മനുഷ്യ ബോംബായി വന്ന് അപായപ്പെടുത്തിയത് സ്ത്രീകൾ ഉൾപ്പെടെ ഉള്ളവരായിരുന്നു, സ്ത്രീകളുടെ എളിയ ആവശ്യമായി ചന്ദനമാല കഴുത്തിൽ അണിയണമെന്ന ആവശ്യത്തിൻമേലാണ് അദ്ദേഹത്തെ മനുഷ്യ ബോംബിലൂടെ കാലപുരിക്കയച്ചത്, അതായത് ഒരു സുരക്ഷാ ഉദ്യോഗസ്ഥനെ സംബന്ധിച്ച് ഏതു രൂപത്തിലും ഭാവത്തിലും വരുന്നവരെ പ്രതിരോധിക്കുക അവിടെ ആണെന്നോ, പെണ്ണെന്നോ, ഏതു രീതിയിലുള്ള സമരമാർഗമെന്നോ നോക്കാനുള്ള സമയമില്ല അതേ ഈ ഉദ്യോഗസ്ഥനും ചെയ്തിട്ടുള്ളൂ അതിനെ ഇതുപോലെ കൈ വെട്ടി കളയുമെന്ന പ്രതികരണം കോൺഗ്രസിൻ്റെ നേതാവിൻ്റെ ഭാഗത്ത് നിന്ന് വന്നത് പാർട്ടിയിൽ മുഹമ്മദ് ഷിയാസ് ഒറ്റപ്പെടാനുള്ള സാഹചര്യം ഉണ്ടാക്കിയിരിക്കയാണ്, കോൺഗ്രസ് എന്നും സമാധാന പ്രിയരുടെ പാർട്ടിയാണെന്നും അ ക്രമാ ഹ്വാനം എന്തിൻ്റെ പേരിലായാലും അംഗീകരിക്കാൻ സാധിക്കില്ല എന്ന് തന്നെയാണ് പ്രവർത്തകർ പറയുന്നത്