മരിച്ച കര്‍ഷകന്റെ മൃതദേഹം എലി കരണ്ടനിലയില്‍

ന്യൂഡല്‍ഹി: കര്‍ഷകസമരത്തിനിടെ മരിച്ച കര്‍ഷകന്റെ മൃതദേഹം ആശുപത്രിയില്‍ എലി കരണ്ടനിലയില്‍. ഡല്‍ഹി -ഹരിയാന അതിര്‍ത്തിയായ കുണ്ട്ലിയില്‍ പ്രക്ഷോഭത്തില്‍ പങ്കെടുത്തിരുന്ന 70 കാരന്റെ മൃതദേഹമാണ് എലി കരണ്ടത്. സോനിപത്തിലെ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്യാനായി സൂക്ഷിച്ചിരിക്കുകയായിരുന്നു മൃതദേഹം.

പ്രക്ഷോഭത്തിനിടെ ബുധനാഴ്ച രാത്രിയാണ് രാജേന്ദ്ര സരോഹ മരിച്ചത്. മരണകാരണം വ്യക്തമല്ലാത്തതിനാല്‍ വ്യാഴാഴ്ച പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നതിനായി ആശുപത്രിയിലെ ഫ്രീസറില്‍ സൂക്ഷിച്ചു.മൃതദേഹം ഫ്രീസറില്‍നിന്ന് പുറത്തെടുത്തപ്പോള്‍ എലി കരണ്ടുതിന്ന നിലയിലായിരുന്നു. മുഖവും കാലുകളുമാണ് എലികള്‍ വികൃതമാക്കിയത്.

‘മൃതദേഹത്തില്‍നിന്ന് രക്തം പൊടിയുന്നുണ്ടായിരുന്നു. ആഴത്തിലുള്ള മുറിവും പിതാവിന്റെ ദേഹത്തുണ്ടായിരുന്നു. ഇത് ഗ്രാമവാസികളുടെയും ഖാപ് പഞ്ചായത്തിെന്‍റയും പ്രതിഷേധത്തിന് ഇടയാക്കി’ -രാജേന്ദ്ര സരോഹയുടെ മകന്‍ വെളിപ്പെടുത്തി .അതെ സമയം സംഭവത്തെ പറ്റി അന്വേ ഷിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ചു.