അദൃശ്യ സന്യാസി മഹാവതാർ ബാബാജി,, വയസ് 1818
"വയസ്സായതിൻ്റെ ഒരു ചുളിവുപോലും മുഖത്തില്ല. കണ്ടാൽ 24 വയസ്സ് താണ്ടാത്ത ചെറുപ്പക്കാരൻ. വെളുത്ത നിറം. നല്ല ഉയരം. ഉയരത്തിനൊത്ത തടി. സുന്ദരവും, ദൃഢ വുമായ ആ ശരീരത്തിൽ നിന്ന് അഭൗമപ്രകാ ശം പ്രസരിച്ചുകൊണ്ടേയിരിക്കുന്നു. ശാന്ത വും, ധ്യാനനിരതവുമായ കറുത്ത വലിയ കണ്ണുകൾ. നീണ്ടു വളർന്നു കിടക്കുന്ന മുടിയ്ക്ക് ചെമ്പുനിറം."
ബാബാജിയുടെ ശിഷ്യ പരമ്പരയിൽപ്പെട്ട സ്വാമി പരമഹംസ യോഗാനന്ദ എഴുതിയ 'Autobiography of a Yogi' എന്ന പുസ്ത കത്തിൽ ബാബാജിയുടെ രൂപത്തെക്കുറിച്ച് വർണ്ണിക്കുന്നത് ഇങ്ങനെയാണ്. ബാബാജി യെ നേരിട്ടു കണ്ടിട്ടുള്ളവരിലൊരാളാണ് സ്വാമി യോഗാനന്ദ.
ബാബാജിയെക്കുറിച്ച് ചരിത്രത്തിലൊരിട ത്തും കാണാനൊക്കില്ല. കാരണം അദ്ദേഹം ജനങ്ങൾക്കിടയിലേയ്ക്ക് വന്നിട്ടേ ഇല്ല. എന്നാൽ പൂർണ്ണകുംഭമേളയ്ക്ക് സന്യാസി മാരിലൊരാളായി ബാബാജിയും എത്താറു ണ്ടെന്ന് ചിലർ അവകാശപ്പെടുന്നു.
ബാബാജിയുടെ പ്രഥമ ശിഷ്യനായി അറിയ പ്പെടുന്ന യോഗി ലാഹിരി മഹാശയൻ 1861ൽ ബാബാജിയെ നേരിൽ കണ്ട് ശിഷ്യത്വം നേടിയതായി പറയുന്നു. യോഗി ലാഹിരി മഹാശയൻ്റെ ശിഷ്യനായ സ്വാമി ശ്രീ യുക്തേ ശ്വർ ഗിരി 1894ൽ പുറത്തിറക്കിയ ''The Holy Science" എന്ന തൻ്റെ പുസ്തകത്തിൽ അദ്ദേ ഹവും ബാബാജിയെ നേരിൽ കണ്ടതായി പരാമർശിച്ചിട്ടുണ്ട്.
ബാബാജി ശരിക്കും എന്നാണ് ജനിച്ചത്? എത്ര വയസ്സായിക്കാണും ബാബാജിയ്ക്ക്? ഒന്നിനും കൃത്യമായ രേഖകളില്ല.
മാർഷ്യൽ ഗോവിന്ദൻ എഴുതിയ 'ബാബാ ജിയും 18 സിദ്ധ ക്രിയായോഗ പാരമ്പര്യവും' എന്ന പുസ്തകത്തിൽ തമിഴ്നാട്ടിലെ കടലൂരിലുള്ള, പറങ്കിപ്പേട്ടൈ എന്ന സ്ഥലത്ത് ബ്രാഹ്മണ ദമ്പതികൾക്ക് നാഗരാജൻ എന്ന പേരിൽ ജനിച്ച കുഞ്ഞാണ് ബാബാജി എന്ന് പരാമർശിക്കുന്നുണ്ട്. അദ്ദേഹത്തിൻ്റെ ജന്മ ദിനം 30 നവംബർ 203 ആണെന്നും ഈ പുസ്തകത്തിൽ പറയുന്നു. അതായത് ബാബാജിയ്ക്ക് 1818 വയസ്സായിക്കാണണം.
അഞ്ചാമത്തെ വയസ്സിൽ നാഗരാജൻ എന്ന കുഞ്ഞിനെ ചിലർ തട്ടിക്കൊണ്ടു പോയി. പിന്നീട് കൽക്കട്ടയിലുള്ള ദമ്പതികൾ ആ കുഞ്ഞിനെ വിലയ്ക്കു വാങ്ങി. അമ്മ യെക്കാണണമെന്നു പറഞ്ഞ കുഞ്ഞിൻ്റെ ദയനീയത കണ്ട് ആ ദമ്പതികൾ അവനെ വിട്ടയച്ചു.
അവിടെ നിന്ന് കൽക്കട്ടയിലെ ഒരു സന്യാസി സംഘത്തോടൊപ്പം ചേർന്ന നാഗരാജൻ ആത്മീയതയുടെ ലോകത്തേയ്ക്ക് പ്രവേശി ക്കുകയായിരുന്നു.
മാർഷ്യൽ ഗോവിന്ദൻ്റെ പുസ്തക പ്രകാരം ഒരുകൂട്ടം സന്യാസിമാരുമായി ശ്രീലങ്കയിലെ കതിർകാമം ( ഇന്നത്തെ ബുദ്ധിസ്റ്റ് തീർത്ഥാടന കേന്ദ്രം) എന്ന സ്ഥലത്തുവെച്ച് സിദ്ധർ ഭോഗരെ പരിചയപ്പെടുകയും അദ്ദേഹത്തിൻ്റെ ശിഷ്യത്വം സ്വീകരിക്കുകയും ചെയ്തു. പിന്നീട് ഭോഗസിദ്ധരുടെ നിർദ്ദേശപ്രകാരം ബദ്രിനാഥിലെത്തി അവിടെ മലനിരകളിൽ തപസ്സനുഷ്ഠിച്ചിരുന്ന അഗസ്ത്യമുനിയിൽ നിന്ന് 'ക്രിയാ കുണ്ഡലിനി പ്രാണായാമം' എന്ന വിദ്യ 18മാസംകൊണ്ട് പഠിക്കുകയും ആത്മസാക്ഷാത്ക്കാരം കൈവരിക്കുകയും ചെയ്തുവത്രേ.
പരമഹംസ യോഗാനന്ദ തന്നെ എഴുതിയ മറ്റൊരു പുസ്തകമായ 'The Second Coming of Christ'ൽ ഹിമാലയസാനുക്കളിലെത്തിയ യേശുക്രിസ്തു ബാബാജിയുടെ ശിഷ്യത്വം സ്വീകരിച്ചതായി പറയുന്നു. അങ്ങനെ നോക്കിയാൽ ബാബാജിയ്ക്ക് 2080 വയസ്സിലധികം പ്രായമുണ്ടാകണം.
ഇന്നും ബദ്രിനാഥിനടുത്തുള്ള ഹിമാലയൻ മല നിരകളിൽ ബാബാജി ജീവിച്ചിരിക്കുന്നുവെന്ന് പൊതുവേ വിശ്വസിക്കപ്പെടുന്നു. ഒരു മല യിൽ നിന്ന് മറ്റൊരു മലയിലേയ്ക്ക് കേവലം പ്രകാശരൂപത്തിലും (Astral Body), കാൽ നടയായും അദ്ദേഹം സഞ്ചരിക്കുമത്രേ. പൂർവ്വജന്മപുണ്യമുണ്ടെങ്കിൽ ഭാഗ്യശാലി കൾക്ക് ആ ദർശനം ലഭിക്കും. മലനിരകളിൽ ഒറ്റയ്ക്കു വന്ന ചിലരെ അശരീരിയായി പേരു ചൊല്ലി വിളിച്ചിട്ടുണ്ടത്രേ.
ബാബാജിയെ ആര് മനസ്സിൽ നിനയ്ക്കുന്നു വോ, അവരിലേയ്ക്ക് ആ നിമിഷം തന്നെ അദ്ദേഹത്തിൻ്റെ അനുഗ്രഹം എത്തിച്ചേ രുമെന്നാണ് ശിഷ്യനായ യോഗി ലാഹിരി മഹാശയൻ പറഞ്ഞിരിക്കുന്നത്.
Comments (0)