750 കിടക്കകൾ ഉള്ള ജില്ലയിലെ ഏറ്റവും വലിയ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ കരുനാഗപ്പള്ളിയിൽ

750 കിടക്കകൾ ഉള്ള ജില്ലയിലെ ഏറ്റവും വലിയ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ കരുനാഗപ്പള്ളിയിൽ


എസ് കെ
ജില്ലയിലെ ഏറ്റവും കൂടുതൽ കിടക്കകൾ ഉള്ള കോവിഡ് ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്റർ  കരുനാഗപ്പള്ളി മണ്ഡലത്തിൽ സജ്ജമാകുന്നു.അമൃത എൻജിനിയറിങ് കോളേജ് ഹോസ്റ്റലിലെ 6 ബ്ലോക്കുകളിലായി 750 കിടക്കകളാണ് സജ്ജമാക്കുന്നത്. ക്ലാപ്പന, ആലപ്പാട്, തഴവ, തൊടിയൂർ പഞ്ചായത്തുകളിലെ കോവിഡ് രോഗബാധിതരെ രോഗമുക്തരാക്കാനുള്ള ചികിത്സക്ക് ഇവിടെ പ്രവേശിപ്പിക്കും.

ഡോക്ടർ, നേഴ്സ് അടക്കമുള്ള ആരോഗ്യപ്രവർത്തകരുടെ തമസ സൗകര്യത്തിനായി ഒരു ബ്ലോക്ക്‌ ഉപയോഗിക്കും. ട്രീറ്റ്മെന്റ് സെന്ററിലേക്കുള്ള ഭക്ഷണം കുടുംബശ്രീ വഴി പൊതികളായി നൽകാനും ചിലവ് അതാത് തദ്ദേശസ്ഥാപനങ്ങൾ വഹിക്കാനും ഇന്നു ചേർന്ന അവലോകനയോഗത്തിൽ തീരുമാനിച്ചു. കെട്ടിടം അണുവിമുക്തമാക്കാനും ശുചീകരിക്കാനുമുള്ള നടപടികൾ നടന്നു വരുന്നു.അടുത്ത ദിവസങ്ങളിൽ തന്നെ രോഗികളെ പ്രവേശിപ്പിക്കാൻ കഴിയും.
 

കോവിഡ് പ്രതിരോധത്തിൽ വളരെ മികച്ച പ്രവർത്തനമാണ് കരുനാഗപ്പള്ളി മണ്ഡലത്തിൽ നടക്കുന്നത്.വിവിധ വകുപ്പുകളുടെ ഒന്നിച്ചുള്ള പ്രവർത്തനം അഭിനന്ദനാർഹമാണ്. കരുനാഗപ്പള്ളിയെ കോവിഡ് വിമുക്ത മണ്ഡലമാക്കാൻ എല്ലാവിഭാഗം ജനങ്ങളുടെയും സഹകരണം അഭ്യർത്ഥിക്കുന്നു. ആരോഗ്യ പ്രവർത്തകരുടെ നിർദേശങ്ങൾ അനുസരിക്കുക. 
വ്യക്തി ശുചിത്വവും സാമൂഹിക അകലവും പാലിക്കുക..!