വിശ്വാസികൾക്കിടയിൽ വർഗീയത പടർത്താൻ എറണാകുളം- അങ്കമാലി അതിരൂപത മുഖപത്രം

വിശ്വാസികൾക്കിടയിൽ വർഗീയത പടർത്താൻ എറണാകുളം- അങ്കമാലി അതിരൂപത മുഖപത്രം

ഭാരതത്തിലെ ക്രൈസ്തവരിൽ ഭൂരിഭാഗവും മോദി സർക്കാരിന്റെ ഭരണത്തിനും കേന്ദ്ര സർക്കാരിന്റെ സഭയോടുള്ള സമീപനത്തിനും നന്ദി പ്രകടിപ്പിച്ചുകൊണ്ട് ബിജെപിയുമായി എല്ലാ കാര്യങ്ങളിലും അടുത്തു പ്രവർത്തിച്ചു കൊണ്ടിരിക്കുമ്പോൾ എറണാകുളം-അങ്കമാലി അതിരൂപതയുടെ മുഖപത്രമായ "സത്യദീപ" ത്തിലൂടെ മോദി സർക്കാരിനെതിരെ മുഖ പ്രസംഗങ്ങളും, പ്രസ്താവനകളും ഇറക്കുന്നതിൽ സഭയിൽ അസംതൃപ്തി പടരുന്നു. സഭ ഈ രാജ്യത്തോടുള്ള വിശ്വാസങ്ങളും, വിധേയത്വവും സർക്കാരിനോട് കാണിക്കുകയും സർവ്വമത സഹവർത്തിത്വമായി മുന്നോട്ട് പോകുന്നതിന്റെ ഭാഗമായി ശ്രീരാമ ക്ഷേത്ര പുനരുദ്ധാരണത്തിന് വിശ്വാസികളുടെ വകയായി സംഭാവനകൾ നൽകുയതും ഈ രൂപതയെ രാഷ്ട്രീയവൽക്കരിക്കാൻ ശ്രമിക്കുന്നവരും സഭയെ കച്ചവട വസ്തുക്കൾ ആക്കി ലാഭം കൊയ്യാൻ നടക്കുന്നവർക്കും തലവേദനയായിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ ന്യൂനപക്ഷ അധികാര സ്ഥാനങ്ങളിൽ പൂർണ്ണമായും  എല്ലാ പരിഗണനയും ക്രിസ്തീയ വിശ്വാസികൾക്ക് നൽകുകയും അവരുടെ പ്രശ്നങ്ങൾക്ക് ഭരണഘടന നൽകുന്ന എല്ലാ സംരക്ഷണവും ബിജെപി സർക്കാർ നടക്കുന്നുണ്ട്. സഭയുടെ മുഖ പത്രമായ "സത്യ ദീപ"ത്തിലാണ് വിശ്വാസികളെ ഭയപ്പെടുത്തുന്നതും നാലാംകിട രാഷ്ട്രീയ തൊഴിലാളികളുടെ അഭിപ്രായവും സഭയുടെ കൽപ്പനകൾ ആയി അവതരിപ്പിച്ചിരിക്കുന്നത്.  എറണാകുളം- അങ്കമാലി അതിരൂപതയിൽ നടക്കുന്ന എല്ലാവിധ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കും കൂട്ടു നിൽക്കുന്നവരെ സന്തോഷിപ്പിക്കാൻ എഴുതിയ ഈ ലേഖനത്തിനെതിരെ വിശ്വാസികൾ രംഗത്ത് വന്നിട്ടുണ്ട്.