നീതി ലഭിക്കുന്നില്ലെന്ന്; യുവതിയും മകളും പൊലീസ് സ്റ്റേഷനു മുന്നില്‍ കുത്തിയിരുന്നു

പേരാമ്ബ്ര: പൊലീസില്‍നിന്ന് നീതി ലഭിക്കുന്നില്ലെന്നാരോപിച്ച്‌ യുവതിയും മകളും പേരാമ്ബ്ര പൊലീസ് സ്‌റ്റേഷനു മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി. നൊച്ചാട് തൈക്കണ്ടി മീത്തല്‍ ഹാസിഫയും (29) 10 വയസ്സുകാരി മകളുമാണ് വെള്ളിയാഴ്‌ച വൈകീട്ട് 5.30ഒാടെ പൊലീസ് സ്റ്റേഷനിലെത്തി കുത്തിയിരിപ്പ് തുടങ്ങിയത്. ആഗസ്റ്റ് മുതല്‍ അയല്‍വാസി നിരന്തരം അസഭ്യംപറഞ്ഞ് അവഹേളിക്കുന്നെന്നാണ് പരാതി നല്‍കിയത്. ഇതില്‍ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ പ്രതിയെ അറസ്റ്റ് ചെയ്തില്ലെന്നാണ് യുവതിയുടെ പരാതി.

അന്നത്തെ സി.ഐ ഇങ്ങനെയൊരു സംഭവമേ നടന്നില്ലെന്ന് റിപ്പോര്‍ട്ട് നല്‍കിയെന്നും ഇവര്‍ ആരോപിക്കുന്നു. പ്രതി വിദേശത്ത് പോയപ്പോള്‍ അവരുടെ ഭാര്യ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപം തുടരുകയാണെന്നും ഇവര്‍ പറയുന്നു. നേരത്തെ ഇവര്‍ കൊടുത്ത പരാതിയില്‍ കേസെടുത്തതാണെന്നും കേസ് കോടതിയിലാണെന്നുമാണ് പൊലീസ് പറയുന്നത്.

പുതിയ പരാതി തന്നാല്‍ കേസെടുക്കാമെന്നുമാണ് പൊലീസ് പറയുന്നത്. എസ്.ഐയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് വൈകീട്ട് ഏഴു മണിയോടെ സമരം അവസാനിപ്പിച്ചു.