വനനിയമങ്ങൾ ലംഘിക്കാൻ അതിരപ്പിള്ളി, റേഞ്ച്,
രവീന്ദ്രൻ
തൃശൂർ ജില്ലയിലെ അതിരപ്പിള്ളി റേഞ്ചിൽപ്പെട്ട ഏഴാമുഖം റേഞ്ചിലെ പ്രധാന ചുമതലക്കാരൻ്റെ കൃത്യവിലോപങ്ങൾക്കെതിരെ വനം മന്ത്രിക്ക് പരാതി നല്കിയിരിക്കുന്നു, ഈ ഉദ്യോഗസ്ഥൻ സർക്കാർ വാഹനം കൃത്യമായി ലോഗു ബുക്ക് മെയ്ൻ്റയിൻ ചെയ്യാതെ സ്വകാര്യ ആവശ്യങ്ങൾക്കായ് വാഹനം ദുരുപയോഗം ചെയ്യുന്നതും പരാതിയിൽ പറയുന്നു. കുറച്ചു നാൾ മുൻപ് പൂർണ ഗർഭിണിയായ കാട്ടുപന്നിയെ വൈദ്യുതി മോഷ്ടിചെടുത്ത് ഷോക്കടിപ്പിച് കൊന്നിട്ട് അവരെ രക്ഷിക്കാനായി പരമ്പരാഗതമായി കുടുക്ക് വച്ചാണ് പന്നി കൊല്ലപ്പെട്ടതെന്ന് രേഖകൾ ചമച്ചാണ് പ്രതികളെ രക്ഷിക്കാൻ ഈ ഉദ്യോഗസ്ഥൻ നടപടി സ്വീകരിച്ചത്
വനത്തിനോട് ചേർന്ന് നടത്തുന്ന കരിങ്കൽ ക്വോറികളിലെ മാലിന്യങ്ങൾ വനത്തിൽ നിക്ഷേപിച്ചിട്ടും അവർക്കെതിരെ നിയമപരമായ ഒരു നടപടിയും ഈ ഉദ്യോഗസ്ഥൻ സ്വീകരിക്കുന്നില്ല, കനത്ത വേനൽകാലത്ത് ആനകൾ ഉൾപ്പെടെയുള്ള കാട്ടുമൃഗങ്ങൾക്ക് ഈ ക്വാറികളിലെ സമയക്രമം പാലിക്കാതെയുള്ള സ്ഥോടനങ്ങൾ മൂലം സ്വതന്ത്രമായി വിഹരിക്കാൻ പറ്റുന്നില്ല അതിനാൽ അവ നാട്ടിലിറങ്ങി കൃഷികൾ നശിപ്പിക്കുകയും ജനങ്ങൾക്ക് ശല്യമാവുന്നുമുണ്ട്,
ഒരു സർക്കാർ ജീപ്പും, റൈഞ്ചർ എന്ന പദവിയും വച്ച് നാട്ടിലിറങ്ങി ജനങ്ങളെ വാടാ, പോടാ എന്ന് മാത്രം അഭിസംഭോധന ചെയ്യുന്ന ഈ ഉദ്യോഗസ്ഥനെ എല്ലാവരും ഭയത്തോടെയാണ് കാണുന്നത്, ഈ ഉദ്യോഗസ്ഥൻ്റെ നിയമലംഘനങ്ങൾക്കും ധാർഷ്ട്യത്തിന് മെതിരെ പരാതി നൽകുന്നവർക്ക് പത്തനംതിട്ട ജില്ലയിൽ ചിറ്റാറി ലെ കർഷകനായ മത്തായിക്ക് വന്ന ഗതികേട് അതായത് കള്ളക്കേസിൽ കുടുക്കി കൊന്ന് തള്ളി കിണറ്റിലെങ്ങാൻ ഇട്മെന്നുള ഭയവും സാധാരക്കാർക്കുണ്ടന്നാണ് നാട്ടുകാർ പറയുന്നത്
Comments (0)