മദ്യവില്‍പ്പന: ആപ്പ്‌ 'ആപ്പായി'; നിര്‍ത്തലാക്കി സര്‍ക്കാര്‍

മദ്യവില്‍പ്പന: ആപ്പ്‌ 'ആപ്പായി'; നിര്‍ത്തലാക്കി സര്‍ക്കാര്‍

തിരുവനന്തപുരം: ബിവറേജസ്‌ കോര്‍പറേഷനിലെ ഔട്ട്‌ലെറ്റുകളിലൂടെയുള്ള മദ്യ വില്‍പനയ്‌ക്ക്‌ ആപ്പ്‌ ഒഴിവാക്കി. ബവ്‌കോ എം.ഡിയുടെ കത്തിന്റെ അടിസ്‌ഥാനത്തിലാണു നടപടി.
ടോക്കണില്ലാത്ത പഴയ സംവിധാനത്തിലേക്കു പോകണമെന്നും, ശാരീരിക അകലം പാലിച്ചു വില്‍പന നടത്താന്‍ സൗകര്യമൊരുക്കണമെന്നുമാണ്‌ എം.ഡി. കത്തില്‍ ആവശ്യപ്പെട്ടിരുന്നത്‌. മദ്യ വില്‍പനയ്‌ക്കു കോവിഡ്‌ പ്രോട്ടോകോള്‍ പാലിച്ചിരിക്കണമെന്ന നിബന്ധനയോടെ ആപ്പ്‌ ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ഭീമമായ നഷ്‌ടമാണ്‌ ആപ്പ്‌ ഒഴിവാക്കണമെന്ന്‌ ആവശ്യപ്പെടാന്‍ ബവ്‌കോയെ പ്രേരിപ്പിച്ചത്‌. ബവ്‌കോയുടെ 265 ഔട്ട്‌ലെറ്റുകളില്‍ മുന്‍പ്‌ ഒരു ദിവസം ശരാശരി 22 കോടിരൂപ മുതല്‍ 32 കോടിരൂപവരെയുള്ള കച്ചവടമാണു നടന്നിരുന്നത്‌.