ഇതും മക്കളാണ്, അച്ഛന്റെ ജീവന്‍ പിടിച്ചുനിര്‍ത്തണം, കരള്‍ പകുത്ത് നല്‍കാം; അനുവാദം തേടി പതിനേഴുകാരന്‍ സുപ്രീംകോടതിയില്‍

ഇതും മക്കളാണ്, അച്ഛന്റെ ജീവന്‍ പിടിച്ചുനിര്‍ത്തണം, കരള്‍ പകുത്ത് നല്‍കാം; അനുവാദം തേടി പതിനേഴുകാരന്‍ സുപ്രീംകോടതിയില്‍

ദില്ലി : അച്ഛന് കരള്‍ പകുത്തു നല്‍കാന്‍ അനുവാദം തേടി പതിനേഴുകാരന്‍ സുപ്രീംകോടതിയെ സമീപിച്ചു. ഉത്തര്‍ പ്രദേശുകാരനാണ് ഗുരുതര രോഗം ബാധിച്ചു കഴിയുന്ന അച്ഛന് കരള്‍ പകുത്തു നല്‍കാന്‍ അനുവാദം തേടിയത്. വിഷയത്തില്‍ കോടതി ഉത്തര്‍പ്രദേശ് സര്‍ക്കാരിന് നോട്ടിസ് അയച്ചു. കേസ് പരിഗണിക്കുന്ന തിങ്കളാഴ്ച കോടതിയില്‍ ഹാജരാകാന്‍ ഉത്തര്‍പ്രദേശിലെ ആരോഗ്യ വകുപ്പിന് നിര്‍ദേശവും നല്‍കിയിട്ടുണ്ട്. പതിനേഴുകാരന്റെ പ്രാഥമിക ആരോഗ്യ പരിശോധന നടത്താനും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. പിതാവിന്റെ ജീവന്‍ പിടിച്ചു നിര്‍ത്താനുള്ള വഴി തേടിയാണ് കൗമാരക്കാരന്‍ സുപ്രീംകോടതിയില്‍ എത്തിയിരിക്കുന്നത്. കുട്ടി ചെറുപ്പമായതിനാല്‍ രാജ്യത്തെ അവയവദാന നിയമങ്ങള്‍ തടസമായേക്കും. കുട്ടിയുടെ പിതാവ് ഗുരുതരാവസ്ഥയില്‍ ആയതിനാല്‍ കരള്‍ മാറ്റ ശസ്ത്രക്രിയ നടത്തണമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുള്ളത്. ഈ സാഹര്യത്തിലാണ് സ്വന്തം പിതാവിന്റെ ജീവന്‍ പിടിച്ച് നിര്‍ത്താനുള്ള മാര്‍ഗം തേടി പതിനേഴുകാരന്‍ സുപ്രീംകോടതിയില്‍ എത്തിയത്.