കൊച്ചി: കേരളത്തിൽ ജനങ്ങളെ രോഗാതുരമാക്കി ഇഞ്ചിഞ്ചായി കൊല്ലുന്ന കരി ഓയിൽ ആസിഡ് ഉപയോഗിച്ച് നിറം മാറ്റി വിപണിയിൽ വ്യാജ വെളിച്ചെണ്ണ പരക്കെ ഉണ്ടായിട്ടും ബന്ധപ്പെട്ട വിഭാഗങ്ങളെല്ലാം ഉറക്കത്തിലാണ് ഒരു ദുരന്തമുണ്ടായാൽ മാത്രം ഉണർന്ന് പ്രവർത്തിക്കാൻ മാത്രമായി ഈ വകുപ്പുകൾ ജനങ്ങൾക്ക് ശാപമായ് നില്ക്കുന്നു.ആലുവ എടയാർ മേഖലയിൽ പ്രവർത്തിക്കുന്ന സി.ജി.ലൂബ്രിക്കൻ്റിൽ ഇത് സംബന്ധിച്ച പരിശോധന നാടകം നടത്തി ഉദ്യോഗസ്ഥൻമാർ അവരുടെ കടമ തീർത്തു, പാലക്കാട് എ.പി.ജെ, എന്ന സ്ഥാപനത്തിലാകട്ടെ ഉദ്യോഗസ്ഥർ എത്തി നോക്കുന്നു പോലുമില്ല കേരളത്തിൽ മൂന്ന് സ്ഥലത്താണ് കരി ഓയിൽ നിറം മാറ്റി വെളിച്ചെണ്ണയായ് വിപണിയിലെത്തിക്കുന്നത്, ഒരു കിലോ യഥാർത്ഥ വെളിച്ചെണ്ണ (കൊപ്ര ആട്ടിയത് ) ഉത്പാദന ചിലവിന് ആനുപാതികമായി വരുന്ന തു ക 230ൽ കുറയാതെയാണെന്ന് ഏതൊരു മലയാളിക്കും അറിയാം എന്നാൽ വെറും 100 മുതൽ140 രൂപക്ക് കിട്ടുന്ന എഞ്ചിനിൽ ഉപയോഗിച്ച് പുറം തള്ളിയ കരി ഓയിൽ വെളുപ്പിച്ച് നിറം മാറ്റിയ വ്യാജ വെളിച്ചെണ്ണ ഉപയോഗിക്കാൻ വിധിക്കപ്പെട്ടവരാണ് ഓരോ മലയാളിയും, ഈ ദ്രാവകം ഒരു ടാങ്കിൽ മുക്കാൽ ഭാഗം നിറക്കുകയും ബാക്കി വരുന്ന കാൽ ഭാഗം കൊപ്ര ആട്ടിയ വെളിച്ചെണ്ണ നിറക്കുകയും ചെയ്ത് വെളിച്ചെണ്ണയുടെ മണം ഉറപ്പാക്കിയുമാണ് ഇത് വിപണിയിലെത്തുന്നത്, മേൽ പറഞ്ഞ കമ്പനികൾക്ക് കരി ഓയിൽ സംസ്കരിക്കാനും അതിൽ നിന്ന് കിട്ടുന്ന വസ്തു വ്യാവസായിക ആവശ്യത്തിനും ( ഭക്ഷ്യ അനുബന്ധ ആവശ്യങൾക്ക് ഒരു കാരണവശാലും ഉപയോഗിക്കാൻ പാടില്ലെന്ന കർശന നിർദ്ദേശമുണ്ട്) ഉപയോഗിക്കാമെന്നതിനാണ് സർക്കാർ പ്രവർത്തന ലൈസൻസ് നൽകിയിരിക്കുന്നത്, എന്നാൽ യാതൊരു കാരണവശാലും ആസിഡ് ഉപയോഗിച്ച് ട്രീറ്റ് ചെയ്യരുതെന്നും അത് മണ്ണിൻ്റെ അമ്ലാംശം നഷ്ടപ്പെടുമെന്നും ജന്തുജീവജാലങ്ങൾക്ക് ക്ഷതവും വന്ധ്യതയും വരുമെന്നതിനാലാണ് ആസിഡ് ഉപയോഗം നിയമം മൂലം നിരോധിച്ചിട്ടുള്ളത് ,എന്നാൽ വ്യാജമായി വെളിച്ചെണ്ണ ഉത്പാദിപ്പിക്കുന്ന സ്ഥാപനങ്ങളിലെ മുറ്റത്തെ മണ്ണ് മാത്രം പരിശോധിച്ചാൽ മതി അവിടെ ആസിഡ് ഉപയോഗിച്ച് വ്യാജ വെളിച്ചെണ്ണ ഇടപാടുകൾ നടക്കുന്നുണ്ടെന്നറിയാൻ എന്നാൽ ഇതിൻ്റെ തെളിവുകൾ എല്ലാം ഉണ്ടയാക്കി ഉരുട്ടി അന്വേഷിക്കാൻ വരുന്ന ഉദ്യോഗസ്ഥൻ്റെ അണ്ണാക്കിലേക്ക് തള്ളി കൊടുത്താൽ മാത്രമേ ഇതിനെല്ലാം നടപടിയെടുക്കുക സാധ്യമാകു എന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ നിലപാടുകൾ, കൃത്യമായ അഴിമതി പണത്തിൻ്റെ പങ്ക് അവർക്ക് നൽകുന്നതിൽ ഇതിൻ്റെ ഉത്പാദകർ ഒരു വിട്ടുവീഴ്ചയും കാണിക്കാറില്ല, ഈ വിഷ വെളിച്ചെണ്ണയിൽ ഉണ്ടാക്കുന്ന വഴിയോര ചായ " കടി"കളാണ് നാം ഓരോരുത്തരും ദിവസവും കഴിക്കുന്നത് അതായത് ഭക്ഷ്യവകുപ്പ് ഒരു വിഷ വകുപ്പാക്കി മാറ്റിക്കഴിഞ്ഞു ചില ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ഒപ്പം വിഷം തിന്നുന്ന ജനങ്ങളായ് ഓരോ കേരളീയരും,
Comments (0)