വ്യാജ ആധാർ കാർഡ് നിർമാണ യൂണിറ്റുകൾ കേരളത്തിൽ വ്യാപകം, കേന്ദ്ര മുന്നറിയിപ്പ് അവഗണിച്ച് കേരളം

വ്യാജ ആധാർ കാർഡ് നിർമാണ യൂണിറ്റുകൾ കേരളത്തിൽ വ്യാപകം, കേന്ദ്ര മുന്നറിയിപ്പ് അവഗണിച്ച് കേരളം
കൊച്ചി: മ്യാൻമാർ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, ചൈനീസ് അതിർത്തി മേഖലകൾ ശ്രീലങ്ക തുടങ്ങി, നിരവധി രാജ്യങ്ങളിൽ നിന്ന് കേരളത്തിൽ വന്ന് സുരക്ഷിതമായ് താമസിക്കാൻ വ്യാജ ആധാർ കാർഡുകൾ ഉണ്ടാക്കി നൽകാൻ കേരളത്തിൽ നിരവധി സെൻ്ററുകൾ പ്രവർത്തിക്കുന്ന വിവരങ്ങൾ കേന്ദ്ര ഏജൻസികൾ തെളിവു സഹിതം നൽകിയിട്ടും കേരള സർക്കlർ ഇതൊന്നും കണ്ടതായ് ഭാവിക്കാത്തത് രാജ്യം ഗുരുതരമായ സുരക്ഷാ പ്രശ്നത്തിലേക്ക് നിങ്ങികൊണ്ടിരിക്കുന്നു. പെരുമ്പാവൂർ, മലപ്പുറം തൃപ്പങ്ങോട്ട് മുതലായ സ്ഥലങ്ങളിൽ തെളിവ് സഹിതം നൽകിയിട്ടും കേരള പോലീസും സംസ്ഥാന ഏജൻസികളും ഇതിൽ മേൽ തിരിഞ്ഞു പോലും നോക്കുന്നില്ല എന്ന് മാത്രമല്ല ഈ വ്യാജ ആധാർ കാർഡിൻ്റെ മറവിൽ റേഷൻ കാർഡും ഡ്രൈവിംഗ് ലൈസൻസും വരെ നൽകിയിരിക്കയാണ്, അഭയാർത്ഥികളായി വരുന്നവർ അക്രമകാരികളായിട്ടും അവർക്കെതിരെ ഒരു നടപടിയും സ്വീകരിക്കാത്തത് അതിഥി തൊഴിലാളികളെന്ന പേരിലാണ്, ഈ റാക്കറ്റുകളുടെ പിടിയിലമർന്ന് ഒരു പ്രത്യേക ടെറിറ്ററി ആയി കഴിഞ്ഞു പെരുമ്പാവൂർ മേഖല, ഇവിടെ കേരള പോലീസിന് ക്രമസമാധാന പാലന കാര്യത്തിൽ മേൽക്കോയ്മ നഷടപ്പെട്ട നിരവധി സംഭവങ്ങളുണ്ടായിട്ടും സംസ്ഥാനം അനങ്ങുന്നില്ല, ഇവിടുത്തെ റാക്കറ്റുകളെ സംരക്ഷിക്കാൻ ശക്തമായ സാമ്പത്തിക, ഭീകരവാദ പ്രസ്ഥാനങ്ങൾ പ്രവർത്തിക്കുന്നുണ്ട്, മ്യാൻമാർ, അഫ്ഗാൻ മേഖലയിൽ നിന്നുള്ളവർക്ക് ഇന്ത്യയിലെ പെരുമ്പാവൂർ പ്രവശ്യകൾ സുരക്ഷിത മേഖലയാണെന്നും അവിടെ നമ്മുടെ ആളുകൾ നിങ്ങളെ സംരക്ഷിക്കുമെന്നുമാണ് വരുന്നവർക്ക് നൽകിയിരിക്കുന്ന നിർദ്ദേശങ്ങൾ, ചിലയിടങ്ങൾ കേന്ദ്രീകരിച്ച് മലയാള ഭാഷ ചുരുങ്ങിയ സമയം കൊണ്ട് പഠിപ്പിക്കാനും ഹോട്ടൽ ജോലികൾ പഠിപ്പിച്ചു കൊടുക്കാനും പ്രത്യേക കേന്ദ്രങ്ങൾ വരെ പ്രവർത്തിക്കുന്നുണ്ട്, പല രാഷ്ട്രീയ നേതാക്കൻമാരുടെയും, മനുഷ്യാവകാശ സംഘടനകളുടെയും കീഴിൽ പ്രവർത്തിക്കുന്ന ഗുണ്ടാസംഘങ്ങളിൽ പ്രവർത്തിക്കുന്നതും അതിർത്തി കടന്നു വരുന്ന ഭീകരവാദികളാണ്,