സ്പെഷൽ പോലീസുകാരെയും, (റിട്ട) പട്ടാളക്കാരെയും വീണ്ടും കബളിപ്പിച്ച് കേരള സർക്കാർ,

സ്പെഷൽ പോലീസുകാരെയും, (റിട്ട) പട്ടാളക്കാരെയും വീണ്ടും കബളിപ്പിച്ച് കേരള സർക്കാർ,
തൃശൂർ: ലോകസഭാ തിരഞ്ഞെടുപ്പോടനുബന്ധിച്ച് സ്പെഷൽ പോലീസ്, ജോലികൾ നിർവഹിച്ച NCC, സ്കൗട്ട്, സിവിൽ വിഭാഗം, എക്സ്, സർവീസ്മെൻസ്, മുതലായവരെ, തെരഞ്ഞെടുപ്പ് ജോലികൾക്ക് നിയോഗിച്ച് ആവശ്യങ്ങൾ കഴിഞ്ഞപ്പോൾ അവരെ നോക്കി കൊഞ്ഞനം കുത്തി നക്കാപ്പിച്ച കാശിനായ് നെട്ടോട്ടം ഓടിച്ച് കേരള സർക്കാർ, പാടത്ത് പണിയെടുക്കുന്നവർക്ക് വരമ്പത്ത് കൂലി എന്നത് പാർട്ടിക്കെതിരെയും സർക്കാർ ദുർനടപടികളെയും വിമർശിക്കുന്നവർക്ക് DYFl ക്കാരെ കൊണ്ട് സ്പാട്ടിൽ തല്ലി കൊല്ലിക്കുകയെന്നതല്ലാതെ പണിയെടുക്കുന്നവർക്ക് കുലി കൊടുക്കാൻ മാത്രം സർക്കാരിൻ്റെ കയ്യിൽ കാശില്ലത്രേ, എന്നാൽ തെരഞ്ഞെടുപ്പിന് മുൻപേ തന്നെ ഇലക്ഷൻ കമ്മീഷൻ തെരഞ്ഞെടുപ്പിന് വേണ്ട തുകകൾ കൃത്യമായ് അതാത് പ്രാദേശിക സർക്കാരുകൾക്ക് കൈമാറിയിട്ടുള്ളതാണ്, ഫുഡ് അലവൻസായ് ' മാത്രം 250 കൂവ (രൂപ 1) നൽകി സ്പെഷൽ പോലീസുകാർക്ക് നൽകി വിട്ടിലേക്ക് പറഞ്ഞു വിട്ടു. സ്റ്റേഷൻ SHOമാരോടും തഹസിൽദാർമാരോടും ചോദിച്ച് നെട്ടോട്ടമോടുന്നത് ബാക്കി കിട്ടാനുള്ള 1400 രൂപക്ക് വേണ്ടി മാത്രമാണ് അത് ചോദിക്കുമ്പോൾ പരിഹാസത്തിൻ്റെ അകമ്പടിയോടുകൂടിയുള്ള കൈമലർത്തുകളാണ്, ജിവിതത്തിൻ്റെ നല്ലൊരു ഭാഗം അതിർത്തിയിലും മഞ്ഞിലും തീയിലും ജീവിതം ഹോമിച്ചവർ ഒരു ദിനമെങ്കിലും സ്വന്തം നാട്ടിൽ കേവല സമയത്തേക്ക് മാത്രമാണെങ്കിലും രാജ്യത്തിന് വേണ്ടി ജോലി ചെയ്യുക എന്നത് ഒരഭിമാനമായി കാണുന്നതാണ് തെരഞ്ഞെടുപ്പ് സുരക്ഷാ ഡ്യൂട്ടികൾ, ആ അഭിമാനത്തെ വിറ്റു ജീവിക്കുന്ന കേരള സർക്കാരിലെ ചില ഉദ്യോഗസ്ഥരാണ് ഇവർക്ക് ലഭിക്കാനുള്ള തുക കൊടുക്കാതിരിക്കുന്നത്, അഭിമാനം എന്ന വാക്കിൻ്റെ അർത്ഥമറിയാവുന്നവർ ഈ തുക അവർക്ക് എത്രയും പെട്ടെന്ന് കൊടുക്കേണ്ടതാണ്,