നെടുംപറമ്പിൽ ഫിനാൻസ് തട്ടിപ്പ് ആസൂത്രിതമോ? പണം ഒഴുക്കിയത് നെഡ്സ്റ്റാറിലേക്കോ?
തിരുവല്ല:, തിരുവല്ല കേന്ദ്രമായി പ്രവർത്തിച്ചിരുന്ന നിക്ഷേപ സ്ഥാപനമായ നെടുംപറമ്പിൽ ഫിനാൻസിൻ്റെ തട്ടിപ്പു് കഥകളുംമുങ്ങലുകളും കുറച്ച് കാലം കൊണ്ട് തയ്യാറാക്കിയ തട്ടിപ്പ് നാടകമായിരുന്നെന്ന് സംശയിക്കുന്ന പല സാഹചര്യങ്ങളും ഉയർന്നു വരുന്നു.തിരഞ്ഞെടുപ്പിന് നാലുമാസം മുൻപ് മുങ്ങൽ നാടകത്തിന് തയ്യാറെടുത്തിരുന്നെങ്കിലും ലോകസഭാ ഇലക്ഷന് കേരള കോൺഗ്രസ് മാണി ഗ്രൂപ്പിൻ്റെ പത്തനംതിട്ട ജില്ലാ സിക്രട്ടറി എന്ന നിലയിൽ പാർട്ടിക്കും, LDF നും അത് രാഷ്ട്രീയമായി ദോഷം ചെയ്യുമെന്നും യു.ഡി.എഫും, ബി.ജെ.പി.യും അതിനെ മുതലെടുക്കുമെന്ന് ബോധ്യപ്പെട്ടതിനാലും മുങ്ങൽ നാടകം ഇലക്ഷന് ശേഷത്തേക്ക് മാറ്റി വക്കുന്നതോടൊപ്പം കോടാനുകോടി സംഖ്യകൾ സ്വന്തം കൂടപ്പിറപ്പായ മൂത്ത സഹോദരൻ്റെ എറണാകുളം പള്ളുരുത്തിയിലുള്ള സ്ഥാപനത്തിലേക്ക് മാറ്റുക എന്ന ലക്ഷ്യവും ഉണ്ടായിരുന്നു എം, എൽ :എ സ്ഥാനത്തേക്ക് വരെ മത്സരിക്കാൻ പാർട്ടി കണ്ട് വച്ചിരുന്ന രാജുവിനെ ജില്ലാ പഞ്ചായത്തിലേക്ക് ഒതുക്കേണ്ടി വന്നത് മറ്റൊരു രാഷ്ട്രീയ പ്രമുഖൻ്റെ ചാണക്യ തന്ത്രമായിരുന്നു. ഇടതുപക്ഷത്തിൻ്റെ പ്രാധാനശക്തികേന്ദ്രവും കേരള കോൺഗ്രസിൻ്റെ പ്രധാന നേതാവുമായ എൻ: എം, രാജുവിൻ്റെ നിക്ഷേപ തട്ടിപ്പിനെ കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളൊന്നും കണ്ടിട്ടോ കേട്ടിട്ടോ പോലുമില്ല എന്ന രീതിയിലാണ് കാണുന്നത് അതായത് ഇതൊന്നും വാർത്തയല്ല നമ്മുടെ സ്വന്തം ആൾക്കാർ തട്ടിപ്പും വെട്ടിപ്പുകളും നടത്തിയാൽ അതിനെ സംരക്ഷിക്കുക എന്നതാണ് മാമാ മാധ്യമങ്ങളുടെ തന്ത്രങ്ങൾ,, ഈ നേതാവ് പതിനായിരക്കണക്കിന് ആളുകളുടെ കോടികൾ കബളിപ്പിച്ച് സുരക്ഷിതമായ് സ്വന്തം കുടുംബത്തിലേക്ക് തന്നെ മാറ്റി ഒളിപ്പിച്ചിട്ടും അവിടെക്ക് ഒരു യുവജന സംഘടനകൾക്കും മാർച്ചും കൊടികുത്തു യാത്രയും നടത്തുകയും വേണ്ട, എന്നാൽ ഈ നാടകങ്ങൾ, ഒന്നും കണ്ടതായി ബി.ജെ.പി.യോ, കോൺഗ്രസ്സോ, നടിക്കുന്നു പോലുമില്ല, കേന്ദ്ര സർക്കാരിനും ,കേന്ദ്രം ഭരിക്കുന്ന പാർട്ടിക്കും നട്ടെല്ല് എന്ന സാധനം ഉണ്ടെങ്കിൽ കേന്ദ്ര ഏജൻസികൾ വിചാരിച്ചാൽ തിരുവല്ലയിൽ മുക്കിയത് കൊച്ചിയിൽ നിന്ന് പൊക്കിയെടുക്കാവുന്നതാണ്, പിന്നെ ഇതിൽ പാവപ്പെട്ട പെൻഷൻ കാരോടൊപ്പം വിദേശത്തെയും നാട്ടിലെയും ചില പാർട്ടി പണ ചാക്കുകൾ ചില്ലറകൾ നിക്ഷേപിച്ചിട്ടുണ്ടെങ്കിലും കേരള കോൺഗ്രസ് നേതാവിൻ്റെയും ഇടതുപക്ഷ നേതാവിൻ്റെയും പാർട്ടിക്ക് കിട്ടേണ്ട സംരക്ഷണ ലെവിയും ഒട്ടും നഷ്ടപ്പെടില്ലെന്ന് നെടുംമ്പറമ്പിൽ എന്ന പാർട്ടിക്കാരൻ ഉറപ്പ് കൊടുത്തിട്ടുണ്ട് അതിൽ വേണ്ടത് ഇലക്ഷന് കൈകാര്യം ചെയ്തിട്ടുമുണ്ട്
Comments (0)