യു എ ഇ കോണ്‍സുലേറ്റ് വഴി കടത്തിയത് 6 കോടി ഡോളര്‍

യു എ ഇ കോണ്‍സുലേറ്റ് വഴി കടത്തിയത് 6 കോടി ഡോളര്‍

തിരുവനന്തപുരത്തെ യു.എ.ഇ. കോൺസുലേറ്റ് വഴി വിദേശത്തെക്കു കടത്തിയത് ആറുകോടി ഡോളവ്. കോൺസൽ ജനറൽ ജമാല്‍ ഹുസൈന്‍ അല്‍  സാബി, അഡ്മിൻ അറ്റാഷെ റാഷിദ് ഖാമിസ് അത് അഷമിയ, ഫിനാൻസ് വിഭാഗം മുൻ തലവൻ ഖാലിദ് അലി ഷൗകി എന്നിവർ വഴിയാണു ഡോളർ കടത്തിയത്,
വടക്കാഞ്ചേരിയിലെ  ലൈഫ്  മിഷൻ പദ്ധതി നിർമാണക്കരാർ ഇടപാടിലെ കമ്മിഷൻ തുകയിൽ 1.90 കോടി ഡോളർ വിദേശത്തേക്കു കടത്തിയെന്നു നേരത്തെ വ്യക്തമായിരുന്നു. പ്രതികളായ സ്വപ്ന സുരേഷിനും പി.എസ്, സരിത്തിനും പിന്നാലെ യൂണിടാക്ക് ഉടമ സന്തോഷ്
ഈപ്പനും ഇക്കാര്യം സമ്മതിച്ചെന്നാണു സൂചന, രാഷ്ട്രീയ നേതാക്കന്മാരും ഉദ്യോഗസ്ഥരും അവിഹിതമായി സമ്പാദിച്ച കോടിക്കണക്കിനു രൂപ (ഡോളറാക്കി മാറ്റി വിദേശത്തേക്കു കടത്തിയെന്ന് ആരോപണമുയർന്നിരുന്നു. പലതവണയായി ആറു കോടി ഡോളർ കടത്തിയെന്നു രഹസ്യമൊഴിയിൽ സ്വപ്ന  വെളിപ്പെടുത്തിയെന്നാണു വിവരം.വിദേശത്ത് എത്തിച്ച ഡോളർ കൈപ്പറ്റിയെന്നു സംശയിക്കുന്ന പ്രവാസി വ്യവസായിയും പൊന്നാനി സ്വദേശിയുമായ ലഫീർ മുഹമ്മദിനെയും സഹോദരനെയും എൻ ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ( ഇ, ഡി ) ഇന്നലെ വീണ്ടും ചോദ്യ ചെയ്തു. സമൻസ് നൽകിയാണ് ഇരുവരെയും
വിളിച്ചുവരുത്തിയത്. മസ്കറ്റിൽ സ്വകാര്യ കോളേജ് നടത്തുന്ന ലഫീറിന്റെ ബംഗളുരുവിലുളള ഒാഫീസിലും പൊന്നാനിയിലെ വീട്ടിലും നടത്തിയ റെയ്ഡിൽ സുപ്രധാന രേഖകൾ പിടിച്ചെടുത്തിരുന്നു. നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണനുമായി അടുത്ത പരിചയമുളളയാളാണു ലഫീർ. കസ്റ്റംസ് അടുത്തുതന്നെ സ്പീക്കറുടെ  കസ്റ്റംസ് മോഴിയെടുക്കുമെന്നാണ് വിവരം.ഡോളര്‍ കടത്തില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നും സൂചനയുണ്ട്.

അതിനിടെ കോഴിക്കോട് മുക്കത്തിനടത്തു വച്ച് കസ്റ്റംസ് പ്രെവെൻറ്റീവ് കമ്മീഷണര്‍ സുമിത് കുമാറിന്റെ ഔദ്യോഗിക വാഹനം തടഞ്ഞു നിര്‍ത്താന്‍ ശ്രമിച്ച കേസില്‍ പോലീസ് അന്യോഷണം ഊര്‍ജിതമാക്കി.അന്യോഷണ ഉദ്യോഗസ്ഥന്‍ കഴിഞ്ഞ ദിവസം കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ഓഫീസിലെത്തി വിവരങ്ങൾ ശേഖരിച്ചു. സ്വർണക്കടത്ത് റാക്കറ്റിൽ നിന്നു കസ്റ്റംസ്  ഉദ്യോഗസ്ഥർക്കും പ്രതികൾക്കും സുരക്ഷാ ഭീഷണിയുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ട് ചെയ്തിരുന്നു.