10 കോടി രൂപ ഗുരുവായൂരപ്പന് തിരിച്ചു കൊടുക്കണം

10 കോടി രൂപ ഗുരുവായൂരപ്പന് തിരിച്ചു കൊടുക്കണം

കൊച്ചി: ഗുരുവായൂർ ദേവസ്വം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകിയ 10 കോടി രൂപ ഉടനടി തിരിച്ചുനൽകണമെന്ന് ഹൈക്കോടതി ഉത്തരവ്. ഗുരുവായൂർ ക്ഷേത്രവുമായി ബന്ധപ്പെട്ട എല്ലാ സ്വത്തുക്കളുടെയും അവകാശി ഗുരുവായൂരപ്പൻ ആണെന്നും ഹൈക്കോടതി ഫുൾ ബെഞ്ച് ഉത്തരവിൽ പറഞ്ഞു.  ബി.ജെ.പി നേതാവ് എൻ. ഗണേഷ് അടക്കമുള്ളവർ നൽകിയ ഒരു കൂട്ടം ഹർജികളിലാണ് ഹൈക്കോടതി ഉത്തരവ്.ദുരിതാശ്വാസനിധിയിലേക്ക് ദേവസ്വം പണം നൽകിയത് നിയമവിരുദ്ധമാണെന്നാണ് ഹൈക്കോടതിയുടെ ഫുൾ ബെഞ്ച് വിധിച്ചിരിക്കുന്നത്. ട്രസ്റ്റി  എന്ന നിലയിൽ സ്വത്തുവകകൾ പരിപാലിക്കാൻ മാത്രമേ ദേവസ്വംബോർഡിന് അവകാശം ഉള്ളൂ അത് വേറെ ആർക്കും കൈമാറാൻ അവകാശമില്ല.ഗുരുവായൂർ ക്ഷേത്രവുമായി ബന്ധപ്പെട്ട എല്ലാ സ്വത്തുവകകളുടെയും അവകാശി ഗുരുവായൂരപ്പൻ ആണെന്ന് കോടതിയുടെ ഫുൾ ബെഞ്ച് ഉത്തരവിൽ നിരീക്ഷിക്കുന്നു.ഇത് ദേവസ്വം നിയമത്തിൽ വ്യക്തമാക്കിയിട്ടുള്ള കാര്യമാണ്.ആ നിയമത്തിന് പരിധിയിൽ നിന്ന് മാത്രമേ ഭരണസമിതിക്ക് പ്രവർത്തിക്കാനാവൂ എന്നും ഹൈക്കോടതി ഫുൾ ബെഞ്ച് ഉത്തരവിൽ പറയുന്നു.ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ദേവസ്വം ബോർഡിന്റെ പ്രവർത്തന പരിധിയിലോ, അധികാര പരിധിയിലോ  വരില്ല.  ഇക്കാര്യങ്ങളിൽ എങ്ങനെ പ്രവർത്തിക്കണമെന്ന് ദേവസ്വംബോർഡിന് നിർദ്ദേശം നൽകാൻ സർക്കാരിന് അധികാരമില്ലെന്നും കോടതി ഉത്തരവിൽ പറയുന്നു.ദുരിതാശ്വാസനിധിയിലേക്ക് സംഭാവനയായി നൽകിയ തുക എങ്ങനെ തിരികെ ഈടാക്കണം എന്നത് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തീരുമാനിക്കണമെന്നും ഉത്തരവ് നിർദേശിക്കുന്നു.പ്രളയ കാലത്തും,കോവിഡ് കാലത്തുമായി 10 ലക്ഷം രൂപയാണ് ദേവസ്വംബോർഡ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തത്. ഇതിനെതിരെയാണ് ബി.ജെ.പി നേതാവ് എൻ. നാഗേഷ് ഉൾപ്പെടെയുള്ളവർ ഹൈക്കോടതിയെ സമീപിച്ചത്.ഗുരുവായൂർ ദേവസ്വം സംഭാവന നൽകിയതിനെതിരെ ആർഎസ്എസും കോൺഗ്രസ് പ്രാദേശിക നേതൃത്വവും  രംഗത്തെത്തിയിരുന്നു.