യാത്രികർക്ക് ശുഭ്ര നക്ഷത്രമായി "സാവന്ന " - അജിത ജയ്ഷോർ
യാത്രികര്‍ ഏറെ ഇഷ്ടപ്പെടുന്ന ഡിസംബറിന്റെ കുളിരുന്ന മഞ്ഞിൽ "സാവന്ന" എന്ന സഞ്ചാരികളുടെ സഹയാത്രികൻ അങ്കമാലിയിൽ ഉദയം കൊണ്ടു. ലോകാരാധ്യനായ ക്രിസ്തുവിന്റെ ജനനവും ഇതുപോലെ ഡിസംബറിന്റെ കുളിരുള്ള പ്രഭാതത്തിൽ ആയിരുന്നു. കിഴക്ക് ഉദിച്ച വെള്ളിനക്ഷത്രം സഞ്ചാരികളുടെ വഴികാട്ടിയായി ഈ ലോകത്തിലേക്ക് വെളിച്ചമായി കടന്നുവന്ന ആ നക്ഷത്രത്തെ ഓർമ്മിപ്പിക്കുന്നതാണ് "സാവന്ന"യുടെ ഉദയവും. പേരുപോലെതന്നെ "സാവന്ന"യെ വിശാലമായ പുൽത്തകിടിയിൽ യാത്രക്കാർക്ക് അഭയം പ്രാപിക്കാം.
"സാവന്ന"യുടെ കപ്പിത്താനായ അഗസ്റ്റിന്‍ നീണ്ട 26 വർഷം ആത്മാർത്ഥതയും, യുവത്വവും വേണ്ടുവോളം നൽകിയ ഒരു സ്ഥാപനത്തിൽ നിന്ന് വെറുംകൈയോടെ ഇറങ്ങേണ്ടി വന്നത് സ്വന്തം സ്വാർത്ഥ താൽപര്യങ്ങൾക്കായി വേണ്ടി അല്ലായിരുന്നു. കൂടെ സഹോദര തുല്യരായി നിന്ന സഹപ്രവർത്തകരെ വഴിയിൽ ഉപേക്ഷിക്കാന്‍ ആ സ്ഥാപനം നിർബന്ധിച്ചപ്പോൾ അവരുടെ തീരുമാനം അംഗീകരിക്കാൻ കഴിയാതെ വന്നതുകൊണ്ടാണ് ഇങ്ങനെ ഒരു തീരുമാനം എടുക്കാന്‍ നിര്‍ബതിതരായത് . ഒരുപക്ഷേ പൊതുപ്രവർത്തന രംഗത്ത് 30 -35 വർഷക്കാലമായി കൊണ്ടുനടന്ന ആദർശം പണയം വെക്കാൻ കഴിയില്ല എന്ന തീരുമാനം തന്നെയാണ് ഈ സാഹചര്യങ്ങളിലേക്ക് എത്തിച്ചത്. ഇത്രയും കാലം ജോലി ചെയ്ത സ്ഥാപനത്തിൽ നിന്നും ഇറങ്ങി വരുമ്പോൾ അഗസ്റ്റിനും സഹപ്രവർത്തകർക്കും മുൻപിൽ വെറും ശൂന്യത മാത്രം ആയിരുന്നു. എന്നാൽ അത്രയും കാലം തങ്ങളിൽ നിന്ന് സേവനം വാങ്ങിയവർ തന്ന സർവീസ് ചാർജ് കൾക്കപ്പുറം ഞങ്ങളുടെ അഗസ്റ്റിൻ എന്ന് അധികാര പൂർവ്വം ഏതു പാതിരാത്രിയിലും വിളിച്ച് കാര്യങ്ങൾ സംസാരിക്കാൻ ഉണ്ടാക്കിയെടുത്ത ബന്ധം അതുമാത്രമാണ്. "സാവന്ന" യിലേക്കു ചുവട് വയ്ക്കാനുള്ള ധൈര്യവും ഉണർവ്വും ലഭിച്ചത്. അഗസ്റ്റിനും ഭാര്യ ബിന്ദുവും, കൂടെയുള്ള സഹോദര തുല്യരായ സഹപ്രവർത്തകരും ആത്മവിശ്വാസവും ആത്മാർത്ഥതയും മാത്രം മൂലധനമാക്കി ആരംഭിച്ച "സാവന്ന" ജെറുസലേമിലെ പുൽത്തൊഴുത്തിൽ പിറന്ന ക്രിസ്തു ലോകത്തിന് നൽകിയ പ്രകാശം പോലെ യാത്രികരുടെ ലോകത്തേക്ക് "സാവന്ന" എന്ന പുതിയ ധ്രുവ നക്ഷത്രം ഡിസംബറിൽ തന്നെ ഉദയം കൊണ്ടത് ഒരു നിയോഗം തന്നെയാണെന്ന് കരുതാം .
അഗസ്റ്റിന്റെ സുഹൃത്തുക്കൾ പറയാറുള്ള തമാശ 'ലോകത്തിൽ എവിടെ മലയാളികൾ ഉണ്ടോ അവരിൽ ഒരാളെങ്കിലും അഗസ്റ്റിന്‍റെ സുഹൃത്തായിരിക്കും'. എന്നാണ് . എന്നാല്‍ ഒരുപക്ഷേ ഈ തമാശയില്‍ അടങ്ങിയിരിക്കുന്ന ഗൗരവകരമായ കാര്യമാണ് "സാവന്ന " തുടങ്ങാനുള്ള ധൈര്യവും, ആത്മവിശ്വാസവും അഗസ്റ്റിനും കൂട്ടര്‍ക്കും നൽകിയത് .ആ വാക്കുകളെ മുഖവിലയ്ക്ക് എടുത്തുകൊണ്ട് തന്നെ "സാവന്ന"ക്ക് പുതിയ ഉണർവിലേക്ക് എത്താന്‍ കഴിയുമെന്ന് നിശ്ചയദാർഢ്യം ഉള്ളതും "സാവന്ന" യാത്രികരുടെ വഴികട്ടിയായി തീരുമെന്ന് ഉറപ്പായി കഴിഞ്ഞു .യൂറോപ്പ്, ഗൾഫ് രാജ്യങ്ങൾ എന്നുവേണ്ട ലോകത്തിന്റെ ഏതു കോണിലേക്കും ടിക്കറ്റിംഗ്, കൺസൾട്ടൻസി സേവനങ്ങൾ, രാജ്യത്തിനകത്ത് തന്നെ ട്രെയിൻ, ബസ് യാത്രാ സൗകര്യങ്ങൾ, സേവനങ്ങൾ,ആഭ്യന്തര, അന്താരാഷ്ട്ര ടൂറിസം, ഹെൽത്ത് ടൂറിസം, രാജ്യത്തെ പ്രമുഖ ആയുർവേദം, മൾട്ടിനാഷണൽ ആശുപത്രി സേവനങ്ങൾ, എന്നുവേണ്ട എല്ലാത്തരം കാര്യങ്ങളിലും സേവന സജ്ജരാകാന്‍ "സാവന്ന"ക്ക് കഴിയും. ഈ രംഗത്ത് പ്രവർത്തിക്കാൻ വിദ്യാസമ്പന്നരായ യുവതീയുവാക്കളെ സജ്ജരാക്കാൻ ആധുനിക സംവിധാനതോടു കൂടിയുള്ള ഇൻസ്റ്റിറ്റ്യൂട്ടുകൾ, കൺസൾട്ടൻസി-ഹെൽപ്പ് ഡെസ്ക്കുകൾ എന്നിവ "സാവന്ന" യിൽ നിന്ന് പൊതുസമൂഹത്തിനു ലഭ്യമാകും. ഇപ്പോൾ തന്നെ പ്രവാസികളായ നിരവധിപേർ സാവന്നയിൽ മുതൽ മുടക്കാൻ തയ്യാറായിട്ടുണ്ട് എങ്കിലും അഗസ്റ്റിന്റെയും സഹപ്രവർത്തകരുടെയും അർപ്പണബോധവും, ഇച്ചാ ശക്തിയും, സേവനസന്നദ്ധതയും മാത്രം മൂലധനമാക്കി തുടങ്ങിയിരിക്കുന്ന "സാവന്ന" യാത്രക്കാരുടെ ലോകത്ത് ഒരു ശുഭ്ര നക്ഷത്രമായി പ്രകാശിച്ചു തുടങ്ങിയിരിക്കുന്നു.അങ്കമാലി എൽ. എഫ്. ഹോസ്പിറ്റലിനോട് ചേർന്ന് കാനറ ബാങ്ക് ബിൽഡിങ്ങിൽ "സാവന്ന" യുടെ പ്രവർത്തനം ഭാഗികമായി ആരംഭിച്ചുകഴിഞ്ഞു. കോവിഡ്ക്കാലം ആയതിനാല്‍ സാങ്കേതിക ബുദ്ധിമുട്ടുകൾ പരിഗണിച്ച് ഔദ്യോഗികമായി ഒരു ഉദ്ഘാടനം നടത്തിയിട്ടില്ലെങ്കിലും യാത്രക്കാർക്ക് സേവന സന്നദ്ധമായി "സാവന്ന" എന്ന നിങ്ങളുടെ സഹയാത്രികന്‍ നിങ്ങളുടെ മുൻപിൽ എപ്പോഴും ഉണ്ടാകും.
Comments (0)