എറണാകുളം ജങ്ഷന്‍ റെയില്‍വേ സ്റ്റേഷന്‍ വികസിക്കും; 229 കോടി ചെലവില്‍

കൊച്ചി: സംസ്ഥാനത്തെ ഏറ്റവും തിരക്കേറിയ സ്റ്റേഷനുകളില്‍ ഒന്നായ എറണാകുളം ജങ്ഷന്‍ റെയില്‍വേ സ്റ്റേഷന്‍ വന്‍ വികസനത്തിന് തയാറെടുക്കുന്നു. 229 കോടി ചെലവില്‍ അത്യാധുനിക സൗകര്യങ്ങളോടെ സ്റ്റേഷന്‍ വികസിപ്പിക്കുന്നതിന് റെയില്‍വേ മന്ത്രാലയത്തിന് കീഴിലെ റെയില്‍ ലാന്‍ഡ് ഡെവലപ്മന്‍െറ് അതോറിറ്റി (ആര്‍.എല്‍.ഡി.എ) ടെന്‍ഡര്‍ ക്ഷണിച്ചു. 48 ഏക്കര്‍ വിസ്തൃതിയില്‍ ആറ് പ്ലാറ്റ്ഫോമും രണ്ട് ടെര്‍മിനലും ഉള്‍പ്പെടുന്നതാണ് സൗത്ത് റെയില്‍വേ സ്റ്റേഷന്‍ എന്ന എറണാകുളം ജങ്ഷന്‍ റെയില്‍വേ സ്റ്റേഷന്‍. വടക്ക് ഷൊര്‍ണൂര്‍ ഭാഗത്തേക്ക്, തെക്ക് ആലപ്പുഴ ഭാഗത്തേക്ക്, തെക്കുപടിഞ്ഞാറ് വില്ലിങ്ടണ്‍ ഐലന്‍ഡ് ഭാഗത്തേക്ക്, കിഴക്ക് കോട്ടയം ഭാഗത്തേക്ക് എന്നിങ്ങനെ നാല് വ്യത്യസ്ത ദിശകളിലേക്കുള്ള റെയില്‍പാതകളെ ബന്ധിപ്പിക്കുന്ന ജങ്ഷന്‍കൂടിയാണിത്.

രൂപകല്‍പന, നിര്‍മാണം, ധനസഹായം, പ്രവര്‍ത്തിപ്പിക്കല്‍, കൈമാറല്‍ (ഡി.ബി.എഫ്.ഒ.ടി) മാതൃകയിലാകും സ്റ്റേഷന്‍ വികസിപ്പിക്കുക. ഡിപ്പാര്‍ച്ചര്‍ ഹാള്‍, അറൈവല്‍ ഹാള്‍, ഇന്‍ഫര്‍മേഷന്‍ സന്‍െറര്‍, ബാഗേജ് സെക്യൂരിറ്റി ചെക്ക് ഇന്‍ ഏരിയ, എന്‍ക്വയറി കൗണ്ടര്‍ എന്നിവിടങ്ങളില്‍ യാത്രക്കാര്‍ക്ക് ലോകോത്തര നിലവാരത്തിെല സൗകര്യങ്ങള്‍ ഉറപ്പാക്കുകയാണ് നവീകരണത്തിലൂടെ ലക്ഷ്യമിടുന്നത്. പ്രകൃതിസൗഹൃദ രൂപകല്‍പനക്ക് ഊന്നല്‍ നല്‍കിയുള്ള നവീകരണത്തോടെ സ്റ്റേഷനില്‍ വയോജന, ഭിന്നശേഷി സൗഹൃദ അന്തരീക്ഷവും നിലവില്‍വരും. മൂന്ന് വര്‍ഷംകൊണ്ട് പദ്ധതി പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.

ഓണ്‍ലൈന്‍ ടെന്‍ഡര്‍ ക്ഷണിക്കുന്നതിന് മുന്നോടിയായി ആര്‍.എല്‍.ഡി.എ സംഘടിപ്പിച്ച വിഡിയോ കോണ്‍ഫറന്‍സ് തിങ്കളാഴ്ച നടന്നു. പ്രമുഖ ഡെവലപ്പര്‍മാരായ കല്‍പതരു ഗ്രൂപ്, അദാനി ഗ്രൂപ്, ആങ്കറേജ് ഇന്‍ഫ്രാസ്ട്രക്ചര്‍, ഐ സ്ക്വയേര്‍ഡ് ക്യാപിറ്റല്‍, ജി.എം.ആര്‍ ഗ്രൂപ്, ഒമാക്സ് ഗ്രൂപ് എന്നിവ ഉള്‍പ്പെടെ പതിനഞ്ചിലധികം കമ്ബനികള്‍ യോഗത്തില്‍ പെങ്കടുത്തു. കമ്ബനികള്‍ ഉന്നയിച്ച സംശയങ്ങള്‍ക്ക് ആര്‍.എല്‍.ഡി.എ അധികൃതര്‍ മറുപടി നല്‍കി. ഫെബ്രുവരി 22 വരെയാണ് ടെന്‍ഡര്‍ സ്വീകരിക്കുക.