2024-ലെ പൊതു തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനും മറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും നരേന്ദ്ര മോദിയെ ഒരു ചുക്കും ചെയ്യാന്‍ സാധിക്കില്ല എന്‍ ബിരേന്‍ സിംഗ്

 2024-ലെ പൊതു തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനും മറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും നരേന്ദ്ര മോദിയെ ഒരു ചുക്കും ചെയ്യാന്‍ സാധിക്കില്ല എന്‍ ബിരേന്‍ സിംഗ്

ന്യൂഡല്‍ഹി : രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് കോണ്‍ഗ്രസ്സിനെ രക്ഷിക്കാന്‍ സാധ്യമല്ല. രാഹുല്‍ ഗാന്ധി നിലാവത്ത് അഴിച്ച് വിട്ട കോഴിയെ പോലെ എന്തൊക്കെയോ ചെയ്തുകൊണ്ടിരിക്കുകയാണെന്ന് മണിപ്പുര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ് പറഞ്ഞു. കോണ്‍ഗ്രസ്സാണ് ഇന്ത്യയെ തകര്‍ത്തത്. അധികാരത്തിലിരുന്നപ്പോള്‍ രാജ്യത്തെ കൊള്ളയടിച്ച കോണ്‍ഗ്രസ്സ് ഇന്ത്യയെ വീണ്ടെടുക്കുന്നതിനെ കുറിച്ച് സംസാരിക്കുന്നത് കേള്‍ക്കുമ്പോള്‍ പുച്ഛം തോന്നുന്നു എന്നദ്ദേഹം പറഞ്ഞു. ഭാരത് ജോഡോ യാത്രയ്ക്ക് ഇന്ത്യയെ ഏകീകരിക്കാന്‍ കഴിയുമെന്ന് പറയുന്ന രാഹുല്‍ ഗാന്ധി ചരിത്രം മറന്നു പോകരുത്. എന്‍ഡിഎ സര്‍ക്കാര്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിന് മുന്‍പ് എന്തുകൊണ്ടാണ് കോണ്‍ഗ്രസ്സ് ഇക്കാര്യം പറയാതിരുന്നത്. അവര്‍ രാജ്യം ഭരിച്ചപ്പോള്‍ ഇന്ത്യയെ കീറി മുറിക്കാനാണ് ശ്രമിച്ചത്. കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്ന് പറയാനുള്ള തന്റേടം പോലും കോണ്‍ഗ്രസ്സ് കാണിച്ചില്ല. എന്നാല്‍ ആര്‍ട്ടിക്കിള്‍ 370 എടുത്ത് കളഞ്ഞതും കശ്മീരിനെ ഇന്ത്യയുടെ ഭാഗമാക്കി പ്രഖ്യാപിക്കാന്‍ തീരുമാനിച്ചതും നരേന്ദ്ര മോദിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെയുള്ള ഭാരത് ജോഡോ യാത്രയില്‍ അണിനിരക്കുന്നതും അഭിവാദ്യം അര്‍പ്പിക്കുന്നതും ഇന്ത്യയെ കട്ട് മുടിച്ചവരാണെന്ന് ജനങ്ങള്‍ക്കറിയാം. ബിജെപിയോടൊപ്പം സഖ്യം ചേര്‍ന്ന് ഭരിച്ച നിതീഷ് കുമാര്‍ ഇപ്പോള്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ നടക്കുകയാണ്. അദ്ദേഹത്തിന്റെ രാഷ്ട്രീയ നെറികേടുകള്‍ക്കെതിരെ പ്രതിഷേധിച്ചുകൊണ്ട് അഞ്ച് എം എല്‍ എ മാര്‍ ബിജെപിയില്‍ ചേര്‍ന്നത് തങ്ങള്‍ക്കുള്ള അംഗീകാരമാണെന്നും 2024-ലെ പൊതു തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനും മറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും നരേന്ദ്ര മോദിയെ ഒരു ചുക്കും ചെയ്യാന്‍ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.