കൃത്യമായി ഫണ്ടും 300 ദിവസവും ലഭിച്ചാല്‍ കൊച്ചി കാന്‍സര്‍ സെന്‍റര്‍ പൂര്‍ത്തിയാക്കാമെന്ന് കരാറുകാര്‍

കൃത്യമായി ഫണ്ടും 300 ദിവസവും ലഭിച്ചാല്‍ കൊച്ചി കാന്‍സര്‍ സെന്‍റര്‍ പൂര്‍ത്തിയാക്കാമെന്ന് കരാറുകാര്‍

കൊച്ചി: കൃത്യമായി ഫണ്ട് അനുവദിക്കുകയും തുടര്‍ച്ചയായി 300 ദിവസം നിര്‍മാണത്തിനായി ലഭിക്കുകയും ചെയ്താല്‍ കളമശ്ശേരിയിലെ കൊച്ചി കാന്‍സര്‍ സെന്‍റര്‍ പൂര്‍ത്തിയാക്കാനാവുമെന്ന് കരാര്‍ കമ്ബനി ഹൈകോടതിയില്‍. നിര്‍മാണ കരാറില്‍നിന്ന് ഒഴിവാക്കിയതിനെതിരെ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് കരാര്‍ കമ്ബനിയായ പി. ആന്‍ഡ് സി പ്രൊജക്‌ട്സ് ഇക്കാര്യം വ്യക്തമാക്കിയത്.

വിശദീകരണം നല്‍കാന്‍ സര്‍ക്കാറും ഇന്‍െകലും ഉള്‍പ്പെടെ എതിര്‍ കക്ഷികള്‍ക്ക് അധിക സമയം അനുവദിച്ച കോടതി ഹര്‍ജി ഫെബ്രുവരി പത്തിന് വീണ്ടും പരിഗണിക്കാന്‍ മാറ്റി.നിര്‍മാണത്തില്‍നിന്ന് കമ്ബനിയെ ഒഴിവാക്കിയത് കരാറിന് വിരുദ്ധമാണെന്നാരോപിച്ചായിരുന്നു ഹര്‍ജി.

നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇഴയുന്നുവെന്നാരോപിച്ച്‌ ഡിസംബര്‍ 26ന് ഇന്‍െകല്‍ അധികൃതര്‍ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിന് ജനുവരി നാലിന് മറുപടി നല്‍കിയിരുന്നു.

പ്രശ്നത്തില്‍ ഇടപെടാന്‍ സര്‍ക്കാറിനോടും കിഫ്ബിയോടും കരാര്‍ കമ്ബനി ആവശ്യപ്പെട്ടെങ്കിലും ഇതുണ്ടായില്ല. ജനുവരി 18നാണ് നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍നിന്ന് 31ന് ഒഴിഞ്ഞു പോകാന്‍ ഇന്‍െകല്‍ അധികൃതര്‍ നോട്ടീസ് നല്‍കിയത്.