കരുതലോടെ മുന്നോട്ട്,, " തകർക്കാനായി- പരിഷത്ത്

കരുതലോടെ മുന്നോട്ട്,, " തകർക്കാനായി- പരിഷത്ത്

കൊച്ചി: കോവിഡ് മഹാമാരിയിൽ നിന്നും സ്കൂൾ വിദ്യാർത്ഥികൾക്ക് പരിരക്ഷ ലഭിക്കാനും ശാരീരികാരോഗ്യ പ്രതിരോധം സജ്ജമാക്കാനും വിദ്യാർത്ഥികളെ മഹാമാരിയിൽ നിന്നും രക്ഷിക്കാനുമായി ഹോമിയോ ചികിത്സാരംഗത്തെ ആരോഗ്യ പ്രവർത്തകർ നടത്തുന്ന "കരുതലോടെ മുന്നോട്ട് " എന്ന കർമ്മപദ്ധതിക്കെതിരെ ശാസത്രസാഹിത്യ പ്രവർത്തകർ കേരള മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിലെ ആരോപണങ്ങൾ തികച്ചും ബാലിശവും അടിസ്ഥാന രഹിതമെന്നും കേരള ഗവ: ഹോമിയോ മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ അറിയിച്ചു.സെൻട്രൽ കൗൺസിൽ ഫോർ റിസർച്ച് ഇൻ ഹോമിയോപ്പതിയും ആയുഷ് മന്ത്രാലയവും പ്രതിരോധ മരുന്നായി "അഴ്സനിക്ക് ആൽബം " ഉപയോഗിക്കാം എന്ന് നിർദ്ദേശിച്ചിട്ടും ആരോഗ്യരംഗത്തെ മറ്റു ചില ശാഖകൾക്ക് ഉൾക്കൊള്ളാനാവാതെ ജനങ്ങൾക്ക് ഹോമിയോ ചികിത്സ രീതികളെ കുറിച്ച് തെറ്റിദ്ധാരണ പരത്താനെ ഇത്തരം പ്രചരണങ്ങൾ ഉപയോഗപ്പെടുകയുള്ളു. ലോകത്ത് ഹോമിയോ ചികിത്സാരംഗത്ത് പ്രതിരോധ മരുന്നായ് ഇത് ഉപയോഗിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി, ഇത് പുതിയ മരുന്നാണെന്നും മരുന്ന് പരീക്ഷണമാണെന്നും തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകൾ കാര്യങ്ങളുടെ നിജസ്ഥിതി അറിയാതെ ചിലർ നവ മാധ്യമങ്ങളിലൂടെയും പ്രചരിപ്പിക്കുന്നത് ഈ ചികിത്സ രീതിയെ കുറിച്ച് തെറ്റ് ധാരണ പുലർത്താനെ സഹായകമാകുകയുള്ളു. ശാസ്ത്രപുരോഗതിയുടെ ഭാഗമായി വിവിധ ചികിത്സ വിധികളിൽ സമ്പന്നമായ ഈ നാട്ടിൽ സാധാരണക്കാരുൾപ്പെടെ നിരവധി പേർ ആശ്രയിക്കുന്ന ഹോമിയോരംഗം പൊതുവെ ചിലവ് കുറഞ്ഞതും സ്വീകാര്യത നിറഞ്ഞതുമാണ്, അതു കൊണ്ട് ഈ രംഗത്തെ തകർക്കാനൊ, ലോകാ ആരോഗ്യ സംരക്ഷണത്തിൻ്റെ ഭാഗമായി നമ്മുടെ കുഞ്ഞുങ്ങൾക്ക് നൽകുന്ന രോഗ പ്രതിരോധയജ്ഞങ്ങളെ തകർക്കാൻ ശ്രമിക്കരുതെന്ന് KGH MOA ജനറൽ സിക്രട്ടറി ജെസ്സി ഉതുപ്പ് പറഞ്ഞു.